Image

അമ്മക്കായി ഒരു ദിവസം: സപ്ന അനു ബി. ജോര്‍ജ്‌

ക്ലാസ്‌മേറ്റ്‌സ്/Eമലയാളി; സപ്ന അനു ബി. ജോര്‍ജ്‌ Published on 12 May, 2013
അമ്മക്കായി ഒരു ദിവസം: സപ്ന അനു ബി. ജോര്‍ജ്‌
അതിരാവിലെ എന്താ പരിപാടി, 'ഇന്നു ഹാപ്പി മദേഴ്‌സ് ഡേ' അമ്മയെ വിളിച്ചോ ജോണ്‍സാ?

ഇല്ല, എന്റെ അമ്മ എന്റെ കൂടെയുണ്ട്, ഞാന്‍ അമ്മയെ ചേച്ചി ' എന്നാ വിളിക്കുക

എന്റ് മറുപടികേട്ട് ജോണ്‍സര്‍ ഒന്നു ചിന്തിച്ചു കാണണം....'എന്നാല്‍ ഇന്നു അവരെ കെട്ടിപ്പിടിച്ച് അവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്നും പറയൂ!! ഈ കാര്യത്തില്‍ ഞാന്‍ ദരിദ്രയാണ്, ആ അര്‍ദ്ധത്തില്‍ എന്റെ അമ്മ ഇന്നു ജീവിച്ചിരിപ്പില്ല

ജോണ്‍സന്റെ ഉത്തരം ഉടനടി വന്നു, മദേഴ്‌സ് ഡേ' യില്‍ മത്രം ഇതൊക്കെ ചെയ്തല്‍ മതിയൊ, അമ്മയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത്തരം പ്രഹസങ്ങള്‍ ഒന്നും വേണ്ട...

ഞാനും വിട്ടുകൊടുത്തില്ല ,'എന്തുകൊണ്ടു പാടില്ല, ഒരു ദിവസം അമ്മക്കായി മാറ്റിവെച്ചുകൂടെ? '

ഒരു വാക്കുതര്‍ക്കത്തിനു വേണ്ടി പറഞ്ഞതല്ല, ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല, ജോണ്‍സണ്‍ പറഞ്ഞു.... റ്റു ബി ഫ്രാങ്ക് !

ഒരു മറുപടിക്കു വേണ്ടി മാത്രമായി ഞാന്‍ പറയുന്ന കാര്യം ഒന്നു ചെയ്തു നോക്കൂ ജോണ്‍സാ............... അമ്മ വരുമ്പോള്‍ അമ്മയെ കെട്ടിപ്പിടിക്കുക, എന്നിട്ടവരുടെ മുഖത്തു തെളിയുന്ന സന്തോഷം ശ്രദ്ധിക്കൂ....

എന്റെ വ്യക്തിത്വം, ഞാനെന്നെ സപ്നയെ തിരിച്ചറിയുന്ന എന്റെ അമ്മയിലൂടെയാണ്, എന്റെ പേര് സപ്ന അനു തോമസ് ആയിരുന്നു, കല്യാണത്തിനു ശേഷവും എന്റെ പേരില്‍ ഇന്നും 'അനു' നിലനില്‍ക്കുന്നു, ഞാനിന്ന് സപ്ന അനു ബി. ജോര്‍ജ്ജാണ്. നമ്മുടെ ജീവിതത്തിന്റെ പല ഏടുകളും എടുത്തു നോക്കുമ്പോള്‍ എല്ലാവരുടെയും ജീവിതത്തിന്റെ പ്രത്യക്ഷമായ ഒരു വലിയ ഭാഗം അമ്മയുടേതാണ്. അച്ഛന്റെ/അപ്പന്റെ/ഉപ്പയുടെ പ്രതിച്ഛായ ഒരു നിഴല്‍ മാത്രമാണ്. എന്നിരുന്നാലും കുടുംബത്തിന്റെ തലവന്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ആഗ്യം, കണ്ണ്, ചിരി, മുഖഭാവം, മൂളല്‍ എന്നി ശാരീരികഭാഷകളാല്‍ തീരുമാനങ്ങളുടെ അവസാനക്കല്ല് എന്നും അമ്മയില്‍ നിന്നു തന്നെയാണ് വരുന്നത്. ഇത് അതീവ ശ്രദ്ധയോടെ, ജാഗ്രതയോടുംകൂടി, കുട്ടികളുടെ യാതൊരു അറിവും ഇല്ലാതെ, എല്ലാ തീരുമാനങ്ങളും അച്ഛന്‍ ഏടുത്തു എന്നു തന്നെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. തനിക്കുവേണ്ടി ഒരു നല്ലവാക്കും നന്ദിയും പ്രതീക്ഷിക്കാതെ, എല്ലാം എല്ലാവര്‍ക്കും വേണ്ടി ചെയ്യുന്ന അമ്മ.

ആവാം അല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.... ജോണ്‍സണ്‍, ഞാന്‍ ചോദിച്ചത്, ഇതൊക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മതിയൊ???

കുന്തം, ഈ പുതിയ ചിന്താഗതികള്‍, കാലത്തിനുസരിച്ചു വരുന്ന മാറ്റം, ചിലതൊക്കെ രസം ആണ് ഞാനും സമ്മതിക്കുന്നു, എന്നാല്‍ ഇപ്പൊള്‍, വന്നു വന്നു സഹിക്കാന്‍ വയ്യതെ ആയി' ...ജോണ്‍സണ്‍

ഒട്ടും തന്നെ സമ്മതിച്ചു തരാന്‍ വയ്യാത്തതുകൊണ്ടും പിന്നെ ഈ ആ ആശയവുമായി ചേര്‍ന്നു പോകാത്തതുകൊണ്ടുമാണ്, വാഗ്വാദത്തിനൊരുങ്ങുന്നത്....അല്ലെ??

പള്ളിയില്‍ പോകണം, അല്ലെങ്കില്‍ ഞാന്‍ വാദിച്ചു ജയിച്ചേനെ,' ജോണ്‍സണ്‍ പൂര്‍വ്വാധികം ശക്തിയോടെ എതിരുത്തു, ഇതു ചെയ്ഞ്ച് ഒന്നും അല്ല വെറും കാപട്യം സ്‌നേഹം ആണെന്നു നടിക്കുന്നു.

പെറ്റമ്മക്കു കുടിക്കാന്‍ വെള്ളം പോലും കൊടുക്കാത്തവന്‍ 'മദേഴ്‌സ് ഡെ' ക്ക് അമ്മമാര്‍ക്ക് കാര്‍ഡ് അയച്ചിട്ടെന്തു കാര്യം?

സത്യം, ഞാന്‍ സമ്മതിച്ചു.... പക്ഷെ പള്ളിയില്‍ പോയിട്ടു വരുമ്പോ ഞാന്‍ ഈ എഴുതി അയക്കാന്‍ പോകുന്ന കഥ ഒന്നു കേട്ടു നോക്കൂ, അമ്മയെ വിലമതിക്കാനും, അനുമോദിക്കാനും ഓര്‍ക്കാനും ഒന്നും സമയവും കാലവും പ്രായവും അല്ല, നമ്മുടെ മനസ്സാണ്, പാകപ്പേടേണ്ടത്... ഇന്ന് ഈ മദേഴ്‌സ് ഡേ' എനിക്കും ധാരാളം ഇമെയിലുകള്‍ കിട്ടി......

വീടും വീട്ടുകാരും സ്വന്തം ബന്ധം ഇവക്കെല്ലാം അര്‍ത്ഥങ്ങള്‍, ജീവിതത്തില്‍ അവയുടെ ആവശ്യകത മനസ്സിലാക്കിത്തന്നു. വാക്കുകളെക്കാളേറെ പെരുമാറ്റത്തിലൂടെ ബന്ദങ്ങളുടെ കെട്ടുറപ്പുകള്‍ എന്നെ എന്റെ അമ്മ പഠിപ്പിച്ചു. വാക്കുകളും,പെരുമാറ്റങ്ങളുമായി സ്വയം ക്ഷമയുടെ പാരാവാരമായി അമ്മ. ബന്ധങ്ങളുടെ കെട്ടുറപ്പും,അതിന്റെ ആവശ്യകതയും ഓതിത്തന്നു.ഒന്നും ഇല്ലാതെ ജീവിക്കാന്‍,എല്ലാം പൊട്ടിച്ചെറിയാന്‍ എല്ലാവര്‍ക്കും സാധിക്കും,എന്നാല്‍ എല്ലാ ബന്ധങ്ങളും നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. ഞാന്‍ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ നീ നിന്റെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍, ഇന്ന് അമ്മ പറയുന്നത്, അന്നു നീ മനസ്സിലാക്കും'. ഇന്ന് എന്റെ 3 മക്കള്‍ക്ക് ഞാനൊരമ്മയായപ്പോള്‍ എന്റെ അമ്മയുടെ ക്ഷമയും എന്റെ 'മകള്‍' എന്ന അക്ഷമയും ഞാന്‍ മനസ്സിലാക്കി.

എന്റെ തീരുമാനങ്ങളെയും സ്‌നേഹത്തെയും മറികടന്ന്, എന്റെ അമ്മ എന്നെ വിട്ടു പിരിഞ്ഞു 2002 ല്‍, ക്യാന്‍സറിന്റെ പിടിയില്‍ അമ്മ വെന്തു വെണ്ണിറായി. നേരെത്ത ഒന്നും തീരുമാനിച്ചുറക്കാത്തെ യാത്ര. എന്റെ മനസ്സിന്റെ ധൈര്യം നിന്ന നില്‍പ്പില്‍ ചോര്‍ന്നു. ആരുടെയും സ്വാന്തനങ്ങള്‍ എന്റെ മനസ്സില്‍ നിലയുറപ്പിച്ചില്ല, ആശ്വസിപ്പിച്ചില്ല. ഒരിക്കലും തിരുച്ചുകിട്ടാത്ത എന്റെ അമ്മയുടെ സ്‌നേഹത്തിനായി ഞാനിന്നും കാത്തിരിക്കുന്നു. ആ സ്‌നേഹത്തിന്റെ ഓര്‍മ്മാക്കായി ഈ കവിത, അമ്മമാര്‍ക്കായി, എന്റെ അമ്മക്കായി................

എന്റെ അമ്മ.

എന്നെന്നും തഴുകാനായി, മന്ദമാരുതനായി നീ എത്തി !,

കാറ്റിന്റെ വേഗത്തില്‍, നിമിഷങ്ങള്‍ ഇനിയെന്നും

ഓര്‍മ്മകളില്‍, വെറും മെഴുകുതിരി വെട്ടം മാത്രം

പ്രാകാശിക്കുമോ എന്റെ മുന്നില്‍ സ്‌നേഹമായ്, .

അമ്മയായി എന്നരുകില്‍,നീ ഉണ്ടയിരുന്നെങ്കില്‍?

ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍, നിന്‍ സാന്ത്വനം

മൂര്‍ദ്ധാവിലൊരു ചുംബനമായി, നീ എത്തി,

എന്റെ നെടുവീര്‍പ്പുകള്‍ നിന്നില്‍ അലിഞ്ഞു

നിര്‍ലോഭമായ വാക്കുകള്‍ ജീവിതം നിര്‍വചിച്ചു.


വ്യഥ, ഭയം, സങ്കടംഎന്നിവക്കു നിന്‍ ലാഘവമായ താക്കീത്

'എന്റെ മകള്‍ക്കു ജീവിതം നനുത്ത പാതയാക്കു' ,

അവളുടെ കഷ്ടങ്ങളും, വ്യഥകളും എന്റെ മടിയില്‍,

തലചായ്ച്ചുറങ്ങട്ടെ, എന്നന്നേക്കുമായി, നിര്‍ഭയം. .

അമ്മക്കായി ഒരു ദിവസം: സപ്ന അനു ബി. ജോര്‍ജ്‌
Join WhatsApp News
Sapna Anu B George 2013-05-14 23:27:11
അമ്മക്കായി ഒരു ദിവസം...അങ്ങനെയൊന്നില്ല എന്നു പൂർണ്ണമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.എന്നാൻഞാനൊര മ്മയായപ്പോ, അമ്മെ, ഇതൊക്കെ  ഞങ്ങൾക്കായി അല്ലെ ചെയ്യുന്നത എന്ന് ,അമ്മയായ എന്നോടു പറയുന്നതും,അതേ കാരണത്താൽഒരു കെട്ടിപ്പിടുച്ചുള്ള ഒരു ഉമ്മയും,എന്തെങ്കിലും ഒരു ചെറിയ ഉപഹാരവും , ഇടക്ക് നൽകുന്നതു,സ്വീകരിക്കുന്നതും, അമ്മക്ക് ഏറ്റവും മനസ്സിനു സന്തോഷം നൽകുന്നു എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. “എനിക്കൊന്നും വേണ്ട“എന്നത്,അമ്മയ്യുടെ ശ്വാസത്തിനൊപ്പം അമ്മ  പഠിച്ചുവെച്ചിരിക്കുന്ന വാക്കുകളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക