Image

ഷിങ്കാരി മക്കോറയുടെ അഭിമുഖം ഏഷ്യാനെറ്റില്‍

ജോര്‍ജ് മണ്ണിക്കരോട്ട് Published on 28 September, 2011
ഷിങ്കാരി മക്കോറയുടെ അഭിമുഖം ഏഷ്യാനെറ്റില്‍

ഹൂസ്റ്റന്‍ : സമൂഹം സ്‌നേഹത്തോടെ ഷിങ്കാരി എന്നു വിളിക്കുന്ന ക്ലെയര്‍ ജോണി മക്കോറയുടെ ഹ്യൂസ്റ്റനിലെ നൃത്തവിദ്യാലയം (ഷിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം) വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് ജൈത്രയാത്ര തുടരുകയാണ്. സമൂഹത്തിന്റെ നാനാവിഭാഗങ്ങളില്‍ നിന്നും വാരിക്കൂട്ടിയ പുരസ്‌ക്കാരങ്ങളും അഭിനന്ദനങ്ങളും ഷിങ്കാരിയുടെ വിജയത്തിളക്കത്തിന്റെ മാറ്റ് വ്യക്തമാക്കുന്നു.

ബഹുമുഖ പ്രതിഭയായ ഈ കൊച്ചു സുന്ദരി, ചെറുപ്രായത്തില്‍ തന്നെ കലയുടെ വിവിധ പടവുകള്‍ വിജയകരമായി പിന്നിട്ടു കഴിഞ്ഞു. നൃത്തകലയുടെ നാനാമുഖങ്ങള്‍ അതുല്യ പ്രഭാവത്തോടെ ചവിട്ടിക്കയറിട്ടുള്ള ഷിങ്കാരി, സംഗീതത്തിലും മോഡലിംഗിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഫിസിഷന്‍ അസിസ്റ്റന്റായി ബിരുദം നേടിക്കൊണ്ട് ഒരു കരിയര്‍ ലേഡി എന്ന നിലയിലും ഷിങ്കാരി തിളങ്ങുന്നു.

ഷിങ്കാരിയുടെ വിജയഗാഥയുടെ ഏതാനും പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് പ്ലസ് (അമേരിക്കന്‍ ജാലകം) ഒരു അഭിമുഖത്തിലൂടെ പകര്‍ത്തിയിരിക്കുന്നു. അത് അമേരിക്കന്‍ ജാലകത്തില്‍ ഒക്‌ടോബര്‍ 8, ശനിയാഴ്ച വൈകീട്ട് ഹ്യൂസ്റ്റന്‍ സമയം 8.30 തിനും 11, ചൊവ്വാഴ്ച ഹ്യൂസ്റ്റന്‍ സമയം വൈകീട്ട് 4.50 തിന് വീണ്ടും പ്രക്ഷേപണം ചെയ്യും.

എല്ലാവര്‍ഷവും പോലെ ഈ വര്‍ഷവും ഷിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥമിന്റെ വാര്‍ഷിക പരിപാടി ഒക്‌ടോബര്‍ 22 ശനിയാഴ്ച വൈകീട്ട് 6.30 ന് നൂതനവും അത്യാധുനികവുമായ സാങ്കേതിക മികവോടെ സ്റ്റാഫര്‍ഡ് സിവിക് സെന്ററില്‍ നടത്തുന്നതാണ്.

 കൂടുതല്‍ വിവരങ്ങള്‍ക്ക് : www.schoolofrhythm.org
ഷിങ്കാരി മക്കോറയുടെ അഭിമുഖം ഏഷ്യാനെറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക