Image

യുവതി വെബ് ക്യാം വച്ചു. പിന്നെ ലൈംഗിക ബന്ധം. അതെങ്ങനെ പീഡനമാകും?

Published on 23 June, 2013
യുവതി വെബ് ക്യാം വച്ചു. പിന്നെ ലൈംഗിക ബന്ധം. അതെങ്ങനെ പീഡനമാകും?
യുവതി വെബ് ക്യാം വച്ചു. പിന്നെ ലൈംഗിക ബന്ധം. അതെങ്ങനെ പീഡനമാകും?
സ്വന്തം ഇഷ്ട പ്രകാരമല്ലാതെ മറ്റൊരാള്‍ ലൈംഗികമായി അതിക്രമം നടത്തുന്നതാണു പീഡനം. അല്ലെങ്കില്‍ പെണ്‍കുട്ടി 16 വയസില്‍ താഴെയുള്ള ബാലിക ആയിരിക്കണം.
ഇവിടിപ്പോള്‍ അപ്പനും മകനും പീഡിപ്പിച്ചെന്നു യുവതി. എന്നിട്ടു കുടുക്കാന്‍ വെബ് ക്യാമറ വച്ചു. എന്നു വച്ചാല്‍ എല്ലാം ആസൂത്രിതം എന്നു വ്യക്തം.
രാഷ്ട്രീയമായി മോശമാണെങ്കിലും ഇത് കുറ്റക്രുത്യമാണോ? വിവാഹം കഴിക്കാതെ വന്നപ്പോള്‍ പ്രതികാരം ചെയ്യുന്നു.
സരിത എസ്. നായര്‍ പ്രശ്‌നത്തില്‍ കുടുങ്ങിക്കിടക്കുന്ന ഗവന്മെന്റിനു വീണു കിട്ടിയ അവസരമാണെങ്കിലും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തത് ശരിയോ?
-----
ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചു മുന്‍മന്ത്രിയും അങ്കമാലി എംഎല്‍എയുമായ ജോസ് തെറ്റയിലിനും മകനുമെതിരേ യുവതി പോലീസില്‍ പരാതി നല്കി. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം ആലുവ പോലീസ് ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ജോസ് തെറ്റയില്‍ ഒന്നാം പ്രതിയും മൂത്തമകന്‍ ആദര്‍ശ് രണ്ടാം പ്രതിയുമാണ്. ഒളികാമറയില്‍ പകര്‍ത്തിയ കിടപ്പറരംഗങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണു യുവതി ഇന്നലെ ആലുവ റൂറല്‍എസ്പിക്കു പരാതി നല്കിയത്. പരാതി ആലുവ സ്റ്റേഷനിലേക്കു കൈമാറി.

എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണം എറണാകുളം ക്രൈംബ്രാഞ്ച് എസ്പി അജിതാ ബീഗം സുല്‍ത്താന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിലവിലെ നിയമമനുസരിച്ചു ജോസ് തെറ്റയിലിനെതിരേ നടപടി സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം വിവാഹവാഗ്ദാനം നല്കി ജോസ് തെറ്റയിലിന്റെ മകന്‍ തോമാച്ചന്‍ എന്നു വിളിക്കുന്ന ആദര്‍ശ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. മകനുമായി വിവാഹം നടത്തിത്തരാമെന്നു പറഞ്ഞു പിന്നീടു ജോസ് തെറ്റയിലും തന്നെ പീഡിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നതെന്ന് ആലുവ എസ്‌ഐ പി.എ. ഫൈസല്‍ പറഞ്ഞു. 2007ല്‍ മഞ്ഞപ്രയിലുള്ള യുവതിയുടെ പിതാവിന്റെ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തതോടെയാണു ജോസ് തെറ്റയിലുമായി പരിചയത്തിലാകുന്നതെന്നു യുവതി പറയുന്നു. പിന്നീടു ഫോണ്‍കോളുകള്‍ വഴി പരിചയം തുടരുകയായിരുന്നത്രേ.

സ്ഥാപനത്തില്‍ തെറ്റയിലിന്റെ മകനു സാമ്പത്തിക പങ്കാളിത്തം ഉണ്ടായതോടെ താനുമായി മകന്‍ കൂടുതല്‍ അടുക്കുകയായിരുന്നുവെന്നാണു യുവതിയുടെ വാദം. തുടര്‍ന്ന് ആലുവയിലെ ചെമ്പകശേരിയിലുള്ള തന്റെ ഫ്‌ളാറ്റില്‍ വച്ചു വിവാഹവാഗ്ദാനം നല്കി ആദര്‍ശ് ലൈംഗിക ബന്ധം പുലര്‍ത്തി. പിന്നീട് ആദര്‍ശ് മുംബൈക്കു പോയി. 2012 ജനുവരിയിലാണു ജോസ് തെറ്റയില്‍ കിടപ്പറ പങ്കിട്ടതെന്നു പരാതിയില്‍ പറയുന്നു. ഈ ബന്ധം മാസങ്ങളോളം തുടര്‍ന്നു. തെറ്റയിലിന്റെ മകന്‍ വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതോടെയാണു പരാതിയുമായി എത്തിയതത്രേ. കിടപ്പറ ദൃശ്യങ്ങള്‍ യുവതി വെബ് കാം ഉപയോഗിച്ചു ചിത്രീകരിച്ചിരുന്നു.

ഐപിസി 376/34 പ്രകാരം ജാമ്യമില്ലാത്ത വകുപ്പിലാണു തെറ്റയിലിനും മകനുമെതിരേ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചതിനെ ത്തുടര്‍ന്ന് ആലുവ ഡിസിആര്‍ബി ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതി താമസിക്കുന്ന ആലുവ ചെമ്പകശേരിയിലുള്ള ഫ്‌ളാറ്റിലെത്തി മൊഴി രേഖപ്പെടുത്തി. യുവതിയെ പിന്നീട് ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.

ജോസ് തെറ്റയിലിന്റെ മകനെതിരേ യുവതി നേരത്തേത്തന്നെ പരാതി നല്കിയിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍, മതിയായ തെളിവില്ലാതിരുന്നതിനാല്‍ കേസെടുത്തിരുന്നില്ല. തുടര്‍ന്നാണു വീഡിയോ ദൃശ്യങ്ങളടക്കം പരാതി നല്കിയത്. ജോസ് തെറ്റയില്‍ രണ്ടു തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്നു.

Join WhatsApp News
Philipose 2013-06-24 07:02:06
കേരളത്തിലെ ഭക്ഷണത്തിനു വല്ല കുഴപ്പവും ഉണ്ടോ ? നേതാക്കന്മാർ എല്ലാം വികാര ജീവികൾ ആയി മാറുന്നു...ആയുര വേദ മരുന്നുകളുടെ ഉപയോഗം കുറഞ്ഞു ...കടുക്ക കൂടുതലായി ഉപയോഗിക്കണം...ഇറച്ചിയുടെ ഉപയോഗം കൂടി..അതാണ്‌ ഈ പ്രായത്തിലും ഇത്ര തിളപ്പു....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക