സൗഹൃദത്തിന്
വാഴയില-
അതില്‍
അക്രമത്തിന്റെയടുപ്പില്‍
കനല്ക്കട്ടകളിലൂതിയൂതി-
പ്പുകച്ച്പുകച്ച്
നീറ്റിനീറ്റി
വേവിച്ചെടുത്ത
പ്രതികാരകഥ ചൊല്ലും
വിഭവങ്ങള്‍ക്കു
മുമ്പില്‍
ഓണമുണ്ണാനെത്തി ഞാനൊരു
നാളില്‍
കേരളത്തില്‍.
പാടിയില്ലോണപ്പക്ഷി,
പറന്നില്ലോണത്തുമ്പി,
പഴയ
കൊട്ടില്ലെങ്ങും, കുരവയും,
പാടാന്‍ പുള്ളോനും;
കുറെ മാവേലിയില്ലാസ്റ്റോറുകള്
മാത്രം.
അവിടെ കള്ളമുണ്ട്, ചതിയും
വര്‍ണ്ണവിവേചനവും.
പണ്ടത്തെ പാട്ടും
കുരവയും കേള്‍ക്കാന്‍
വൃദ്ധസദനങ്ങള്‍ തേടി പോകണോ ഞാന്‍?
അവിടെയുണ്ടോ
ഗൃഹാതുരത്വം?
പാരടിഗാനങ്ങളെയ്ത ശരമോ?
മാറിമറിഞ്ഞൊരു കാലത്തിന് കോലം
കണ്ടോ!
മാവേലി ചൊല്ലി: `ഇതോ ദൈവത്തിന് സ്വന്തം നാട്?
തിരികെ പോകുന്നു
ഞാന്‍:
പാതളമെത്രയോ ഭേദമീ ഭൂവിനെക്കാള്!'