Image

നീതി വ്യവസ്ഥിതിക്കെതിരെ പോരാടുന്നത് അക്രൈസ്തവം

Published on 07 October, 2013
നീതി വ്യവസ്ഥിതിക്കെതിരെ പോരാടുന്നത് അക്രൈസ്തവം

ന്യൂയോര്‍ക്ക് : വിശ്വാസത്തില്‍ മറച്ചുനിന്ന് നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടത്തിയിട്ടുള്ളതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കോരസണ്‍ വര്‍ഗ്ഗീസ് , പോള്‍ കറുകപ്പള്ളില്‍, തോമസ് രാജന്‍ , പി.ഐ. ജോയി എന്നിവര്‍ പ്രസ്ഥാവിച്ചു. കോലഞ്ചേരിയിലെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു കേരള ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആരാധന തുടരുവാനുള്ള അവകാശം നല്‍കിയത് നിരന്തരമായ നീതിക്കുവേണ്ടിയുള്ള മുറവിളിയുടെ പ്രതിഫലനമായിക്കാണണം. ദൈവാലയത്തില്‍ വിശ്വാസികള്‍ കടന്നു വന്നു ആരാധനയില്‍ പങ്കുകൊള്ളുന്നതിന് യാതൊരു തടസ്സവുമില്ല, ഇപ്പോഴും. ഇത് അധികാര-അവകാശ തര്‍ക്കവുമായി കാണരുത്. ഒരേ വിശ്വാസത്തില്‍, ഒരേ ബന്ധത്തില്‍ ആരാധിച്ചിരുന്നവര്‍ ഒരേ ദേവാലയത്തില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. കോടതി വിധികള്‍ മാനിക്കപ്പെടണം, അതു നടപ്പിലാക്കുന്നതിലെ തടസ്സപ്പെടുത്തുന്നത് മനുഷ്യ സംസ്‌കാരത്തിനു ചേര്‍ന്നതല്ല. നീതിക്കുവേണ്ടി പോരാടുവാനാണ് നിയമ സംവിധാനങ്ങളും വിശ്വാസ ആചാരങ്ങളും നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്, അമേരിക്കയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങല്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ പി. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാത്തോലിക്കബാവ ദേവാലയത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. തര്‍ക്കങ്ങല്‍ ഉണ്ടാവുന്നത് മനുഷ്യ സഹജമാണെന്നും വ്യവസ്ഥാപിത മാര്‍ഗങ്ങളെ തുരങ്കം വച്ചു അക്രമ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തികച്ചും അപമാനകരമാണെന്ന് പരി. കാതോലിക്കബാവ പ്രസ്ഥാവിച്ചു.


നീതി വ്യവസ്ഥിതിക്കെതിരെ പോരാടുന്നത് അക്രൈസ്തവം നീതി വ്യവസ്ഥിതിക്കെതിരെ പോരാടുന്നത് അക്രൈസ്തവം നീതി വ്യവസ്ഥിതിക്കെതിരെ പോരാടുന്നത് അക്രൈസ്തവം നീതി വ്യവസ്ഥിതിക്കെതിരെ പോരാടുന്നത് അക്രൈസ്തവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക