കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന്
മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു
താഴേയ്‌ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശേരില്‍ നാരായണപിള്ള
കാഴ്ച്ച കണ്ട്
മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉച്ചിയ്ക്കു തന്നെ വീണു.
ദേവസ്യ
പിന്നിലേയ്‌ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള
കല്‍പിച്ചു.
അത്ഭുതമെന്നേ പറയേണ്ടൂ -
ദേവസ്യയ്‌ക്കല്ല,
പറ്റിയതു
തേങ്ങയ്‌ക്കായിരുന്നു!
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍
തെന്നീവീണു
ഓടിയെത്തിയ നാരായണപിള്ളയ്ക്കാണെ
ചിരിക്കാനാണു
തോന്നിയത്.
ഇത്ര പെരുത്തോരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു
വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്
ദേവസ്യയ്‌ക്കു ചിരി
അടങ്ങാതെപോയി.
നാരായണ പിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
താളത്തില്‍ നോക്കി
ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക് കുടുകുടെ ചിരിച്ചു
മലര്‍ന്നുകിടന്നു
ചിരിച്ചു.
പള്ളയ്‌ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ
ചിരിച്ചു.
എന്തിന് -
ചിരിച്ചുചിരിച്ച്
ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം മുട്ടി
മരിച്ചു.
ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്.
അമേരിക്കൻ മലയാളി സമൂഹം . അപ്പോൾ
പിന്നെ പൂജിതൻ എന്തെഴുതിയാലും
അതിനു വ്യാപ്തി വരുക സ്വാഭാവികം.
കഷ്ടം !
പീറ്റർ സാർ പറയാനുള്ളത്
ഇത്തവണ മയത്തിൽ പറഞ്ഞു.
കൃതികൾ വായിച്ചിട്ടുണ്ടോ? ശ്രീ ജയന് കെ.സി. ജോസെഫ് നമ്പിമഠം, ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു
ശ്രീമതി എൽസി യോഹന്നാൻ, മാർഗരറ്റ് ജോസെഫ്
ഡോക്ടർ സുശീല രവീന്ദ്രനാഥ് - ഇവര്ക്കൊന്നും ഒരു എൻ വി കൃഷ്ണ വാര്യരുടെ ഔദാര്യമില്ലായിരുന്നു.
ചെറിയാൻ നല്ല കവിയല്ലെന്ന് പറയുന്നില്ല. എന്നാൽ അദ്ദേഹം എഴുതുന്നതൊക്കെ നല്ലതല്ല. മാത്തച്ചനു ചെറിയാനെ കഴിഞ്ഞ് കവികൾ
അമേരിക്കയിൽ ഇല്ലെന്ന് തോഒന്നുവെങ്കിൽ
ആ തോന്നലിനെ മാനിക്കുന്നു. എന്നാൽ സത്യമരിയുക. മറ്റു കവികളുടെ രചനകള
വായിക്കുക. മാത്തച്ചൻ ചെരിയാനോടുള്ള
സ്നേഹം മൂത്ത് അസൂയയ്ക്ക് മരുന്നില്ല എന്നൊന്നും
പരഞ്ഞ് കളയരുത്. അത് മോശമല്ലേ സുഹൃത്തേ?
കവിതകളുടെ ബലത്തിലാണ് താങ്കളുടെ നില നില്പ്പ്.
ഈ മാതിരി കവിതകളും, ഹൈക്കു എന്ന കാശിനു കൊള്ളാത്ത തരികിടയും എഴുതി നല്ല പേരിനു
കളങ്കമുണ്ടാക്കരുത്. അമേരിക്കയിലെ അധികം വായി ക്കാത്ത അന്ധരായ ആരാധകരുടെ വലയിൽ വീഴല്ലേ>?ഞങ്ങൾ നാട്ടിലുള്ളവർക്ക് ഇവിടെ
ഉഗ്രൻ രചനകൾ എഴുതുന്നവരെ അറിയാം.
ശബ്ധം നന്നാകുമ്പോൾ
പാട്ടു നിറുത്തുക. അതാണു ഭംഗി.
ഒരു അഭ്യുദയ കാംക്ഷി
The discussion about this topic is closed.