അധ്യായം ഇരുപത്
റാഞ്ചിയില്‍ ട്രെയിനെത്തുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. കൊല്ലത്തുനിന്നു മദ്രാസ് വഴിയായിരുന്നു യാത്ര. ആദ്യത്തെ ട്രെയിന്‍ യാത്രയുടെ പരിഭ്രമം സോമനുണ്ടായിരുന്നു. മദ്രാസില്‍ നിന്നു കയറിയ ഒരു മലയാളി കുടുംബത്തെ പരിചയപ്പെട്ടു. അവരും റാഞ്ചിയിലേക്കാണ്.