അധ്യായം ഇരുപത്തിയൊമ്പത്
സുകുമാരപിള്ളച്ചേട്ടനോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ സമയം ഇരുട്ടിയിരുന്നു. അവിടെ നിന്നു കഴിച്ച റാക്കിന്റെ ലഹരി തലയ്ക്കു വല്ലാത്ത കനം ഉണ്ടാക്കുന്നു. ചെറുതായി ആടിയാടിയാണ് സോമന്‍ നടക്കുന്നത്. കുട്ടന്‍ കൂടെ വരാമെന്ന് പറഞ്ഞതാണ്. അവനെ വിലക്കി.