മായും മെയ്യോ ?
കവിത - പ്രൊഫസ്സര്‍ ജോയ് ടി.കുഞ്ഞാപ്പു, D.Sc.,Ph.D.
ഒരു പൂച്ചക്കുഞ്ഞ് !
കണങ്കാലില്‍
തൊട്ടുരുമ്മി
പുടവപ്പൂട
പങ്കുവെക്കും
തട്ടിക്കുടഞ്ഞാ-
ലൊട്ടിച്ചേരാന്‍
തട്ടകന്തേടും
പാദത്രാസ്സിലെ
പദപ്പശ.
മടിയിലിരുത്ത്യാല്‍
തോളില്‍ച്ചാടി-
യുള്‍വലിയുംനഖം
മൃദുലമായ്
കവിളില്‍ത്തലോടും
പുച്ഛക്കുഞ്ഞ്.
കുറ്റിക്കാട്ടില്‍ നിന്നും
നാടന്‍കളരിയില്‍
അന്വയവാചീപൂജാമന്ത്രം
മൂളിയാലപിച്ച-
വളെത്തിരയു-
മമ്മയുടെ കോപച്ചീറ്റ-
ലനുകരിക്കും കൊച്ചുസുന്ദരി !
.