മലയാളിയുടെ കൊലയാളി സംസ്‌കാരം
മലയാളി മനസാക്ഷിയെ നടുക്കിയ രണ്ടു നാടകങ്ങളാണ് ഈ വാരം സാക്ഷ്യം പഹിച്ചത്. ഒന്നു രാഷ്ട്രീയമെങ്കില്‍ മറ്റൊന്ന് സാമുദായികം. എന്തായിരുന്നാലും സ്വാമി വിവേകാനന്ദന്‍ മലയാളക്കരയെപ്പറ്റി വിശേഷിപ്പിച്ച “ഭ്രാന്താലയം” അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമായി.
ടി.പി.ചന്ദ്രശേഖരനെ ദാരുണമായി കൊലപ്പെടുത്തിയ വാടക ഗുണ്ടാസംഘത്തെ ഹൈക്കോടതി ശിക്ഷിച്ചു.പക്ഷേ ഇവരുടെ സംരക്ഷണവും ജയിലിലെ ജീവിത നിലവാരവും ഉറപ്പുവരുത്തേണ്ടത് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഉത്തരവാദിത്വമായി മാറിയതാണ് മലയാളിയെ അമ്പരിപ്പിച്ചത്.
പാര്‍ട്ടി നടപ്പാക്കിയ കിരാത കൊലപാതകമാണെന്ന സംശയം നിലനില്‍ക്കെ അതിനേ സാധൂകിച്ചുകൊണ്ട് പരസ്വമായി മാര്‍കിസ്റ്റ് നേതാക്കള്‍ രംഗത്തെത്തുമ്പോള്‍ കണ്ണുതെറ്റിയ മലയാളി നടുക്കത്താല്‍ തന്നെ !
ഏതു മര്യാദകളും സംസ്‌കാരനിലവാരം വച്ചു വിലയിരുത്തിയാലും ഇത്രയും പ്രകടവും പ്രാകൃതവുമായ ഒരു തലത്തിലേക്ക് രെു ദേശീയ കക്ഷി തരംതാഴുന്നത് കാണേണ്ടിവരുന്നു. ഒരു കാലത്ത് മൂല്യങ്ങളെ നിലനിര്‍ത്തി സാമുഹിക നവോദ്ധാനത്തിന് പടയണി അണിഞ്ഞ ധീരനേതാക്കളുടെ ഒരു ശൃഖല തീര്‍ത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാല്‍ ഇത്തരത്തില്‍ വര്‍ത്തിക്കുന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.
ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ ഒരു സഭയുടെ മേദ്ധ്യക്ഷനും സംഘവും കോടതി വിധിയെയും നിയമ സംഹിതകളെയും പുച്ഛിച്ചു തള്ളി അക്രമ മാര്‍ഗ്ഗത്തിലൂടെ രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ ആഹാധന നടത്തി എന്നതാണ് മലയാളിയെ ആകമാനം അപഹാസ്യമാക്കുന്ന പുതിയ വാര്‍ത്ത.
അവകാശ തര്‍ക്കങ്ങള്‍ തെരുവുയുദ്ധത്തില്‍ തീര്‍ക്കപ്പെടുകയും എതിരാളികളെ ഇല്ലായ്മ ചെയ്യുകയും, വൈരാഗ്യത്തോടെ ആരാധന നടത്തുകയും ചെയ്യുന്നത് ഏതു ക്രിസ്തീയ ധര്‍മ്മണാണെന്ന് മനസ്സിലാകുന്നില്ല.
ഒരേ വിശ്വാസത്തിലുള്ള സഹോദരന്മാരില്‍, വിദേശ ആധിപത്യം പൂമാലയാണെന്നും, ഒരു വിഭാഗം, സ്വദേശഭരണമേ പാടുള്ളൂ എന്നും ഇങ്ങനെ രണ്ടു പക്ഷമായി തിരിയുന്നത് നിഷ്പക്ഷമവാദികള്‍ക്ക് അരോചകമായേ വിലയിരുത്താനാകൂ. സ്വാതന്ത്ര്യവും, വിശ്വാസവും ദേശീയതയും പരസ്പര പൂരകങ്ങളായ അവസ്ഥകളാണ്. മനുഷ്യ സംസ്‌കാരം രൂപപ്പെട്ടപ്പോഴും അതിന്റെ പരിണാമം ഉരുത്രിരിഞ്ഞപ്പോഴും ഈ അടിസ്ഥാന തത്വങ്ങള്‍ സംസ്‌കാരങ്ങളുടെ നിലനില്‍പിന് അനുപേക്ഷണീയ ഘടകമായി നില നില്‍ക്കുകയാണ്., എപ്പോഴും തിരിച്ച് പിന്നേക്ക് പോകുന്നു ജീര്‍ണ്ണത സംസ്‌കാരപുരോഗതിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നതിന് തെളിവാണ് താലിബനിസം.
ഇതിനെതിരേ പോരാടേണ്ടത് സമൂഹത്തിന്റെ മൊത്തമായ നില നില്‍പ്പിന്റെ ആവശ്യമാണ്.
അവകാശതര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കേണ്ട്ത് നിയമ സംവിധാനവും , സംരക്ഷണ ചുമതല ഭരണ കൂടവുമാണ്. നിറവേറ്റേണ്ടത്. മര്യാദകള്‍ പാലിക്കാതെ ബലപ്രയോഗത്തില്‍ അവകാശം പിടിച്ചടക്കാന്‍ ശ്രമിക്കുന്നത് ബലാല്‍സംഗത്തോളം കൊടും ക്രൂരതയാണ്. നിയമ ലംഘനം ഏതുഭാഗത്തുനിന്നുണ്ടായാലും എത്ര സാമുദായിക നേതാവായാലും ശികഷിക്കപ്പേടേണ്ടതാണ്. അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമായ ഇടപെടലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മൂലം ഇത്തരം കുറ്റവാസനകളെ കണ്ടില്ല എന്നു നടിച്ചാല്‍ , ഭരണകൂടം മുമ്പോട്ടു കാണേണ്ടത് ഭിദ്രന്‍വാല മാരേയായിരിക്കും.
വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം കരയുകയും ചെയ്യുന്ന ആധുനിക മാദ്ധ്യമസംസ്‌കാരം മലയാളിയുടെ ഉളുപ്പില്ലാത്ത ജീര്‍ണതയാണ് അനാവൃതമാക്കുന്നത്.
മൂരിക്കുട്ടന്മാരെ താല്‍പര്യപൂര്‍വ്വം വളര്ത്തിയിരുന്ന ഒരു ബ്രാഹ്മണന്റെ കഥ അനുചിതമാണ്. അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഒരു മൂരിക്കുട്ടന്റെ കൊമ്പ് എന്നും നമ്പൂതിരിയെ ആകര്‍ഷിച്ചിരുന്നു. രെിക്കല്‍ തന്റെ തല അതിലൂടെ കടത്തി നോക്കാന്‍ ഒരു ശ്രമം നടത്തി., മൂരിക്കാള നമ്പൂതിരിയെ കൊണ്ടു പാഞ്ഞു. ഒരു വിധത്തില്‍ ആളുകള്‍ കൂടി കാളയെ പിടിച്ച് നമ്പൂതിരിയെ രക്ഷിച്ചു, തന്റെ കാര്യസ്ഥന്‍ ചോദിച്ചു, അല്പം ചിന്തിച്ചിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ .. നമ്പൂതിരിയുടെ മറുപടി "ശ്ശെടോ, നാം ഇതു 6 മാസമാ.യി ആലോചിക്കുകയായിരുന്നു". വൈകൃതമായ ആലോചനയിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ അപഹാസ്യമാക്കുന്ന ഇത്തരം പ്രവണതകള്‍ വെറും ചാപല്യമായി മാത്രം കാണരുത്.
ചോദ്യം - കൊലപാതകത്തിനു ജീവപര്യന്ത#ം ശിക്ഷ ലഭിച്ച അിറയപ്പെട്ട വാടക ഗുണ്ടകളെ സംരക്ഷിക്കുന്ന മാര്‍ക്‌സിറ്റ് നേതാക്കള്‍ക്കെതിതെ അച്ചുതാനന്ദനോടൊപ്പം ഏത്ര കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
ചോദ്യം 2 - ക്രൈസ്തവ ആരാധനയെ പരസ്യമായി ആഭാസമാക്കി തീര്‍ക്കുന്ന പ്രവണതക്കെതിരായി എത്ര ക്രിസ്തീയ നേതാക്കള്‍ പ്രതികരിച്ചു.
ചോദ്യം 3- പോലീസിനെ നിര്‍വ്വീര്യമാക്കി, കോടതി വിധികള്‍ കുപ്പയിലെറിഞ്ഞ് നിസ്സംഗതയോടെ ഭരണചക്രം തിരിക്കുന്ന സംവിധാനത്തോട് എത്ര സാമൂഹിക സ്‌നേഹികള്‍ പ്രതികരിച്ചു.
നാം സുഖനിദ്രയിലാണ്… ഒന്നും എന്നെ വ്യക്തിപരമായി ബാധിച്ചില്ലെങ്കില്‍ ഞാന്‍ ഒന്നിലും ഇടപെടില്ല. എന്നാ ണ് മലയാളി പ്രമാണം. കാണാതിരിക്കുന്നു എന്നു നടിക്കുക ഭാവിയോടു ചെയ്യുന്ന ക്രൂരമായ
അലംഭാവമാണ് നാം ഇതിനു വലിയ വില നല്‍കേണ്ടിവരും.
“പരിത്രാണായ സാധൂനാം, വിനാശായ ചതുഷ്‌കൃധാം
ധര്‍മ്മ സംസ്ഥാപനായ , സംഭവാമി യുതേ….യുതേ…..”