പ്രവാസി സാഹിത്യമെന്ന് പറയാവുന്നത് അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും വസിക്കുന്നവരുടെ കൃതികളെയാണ്. ഗള്ഫുരാജ്യങ്ങളിലുള്ള മലയാളികള്‍ എന്നായാലും തിരിച്ചുപോകേണ്ടവര്‍ ആയതുകൊണ്ട് അവരെ പ്രവാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിറുത്താം. അവിടെയും ലക്ഷക്കണക്കിന് മലയാളികള്‍ ഉണ്ടെങ്കിലും അവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ സാഹിത്യരചനയുമായി മുന്പോട്ട് വന്നിട്ടുള്ളു. ജീവിക്കാന്‍വേണ്ടി പാടുപെടുന്നതിനുള്ളില് എഴുതാനെവിടെ സമയം എന്നന്യായം അവര്‍ക്ക് ചോദിക്കാം. എന്നാല്‍ എഴുതാനുള്ള വിഷയം ധാരാളമായാണ് ആ രാജ്യങ്ങളില്‍നിന്ന് വീണുകിട്ടുന്നത്. അനുഭവങ്ങള്‍ അതാണല്ലോ എഴുതാനുള്ള പ്രചോതനം. മലയാള സാഹിത്യകാരന്മാര്ക്ക് ഇല്ലാത്തതും അതുതന്നെയാണ്.
കുടുംബകഥകളല്ലാതെ നമുക്ക് വേറെ വിഷയങ്ങളില്ല, വിശാലമായ ഒരു ക്യാന്‍വാസില്ല.
നാലുകെട്ടിനകത്ത്, അല്ലെങ്കില്‍ അറയ്ക്കല്‍ തറവാട്ടില്‍, അതുമല്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ നടക്കുന്ന കാര്യങ്ങളേയുള്ളു നമുക്കെഴുതാന്‍. യുദ്ധം എന്താണെന്ന് കേട്ടിട്ടുള്ളതല്ലാതെ അതിന്റെ ഭീകരത അനുഭവിച്ചിട്ടില്ല. സ്വന്തനാടും വീടുംവിട്ടുള്ള ജനങ്ങളുടെ കൂട്ടപ്പാലായനം പത്രങ്ങളില്‍ വായിച്ചിട്ടുള്ള അറിവേ നമുക്കുള്ളു. അതിന്റെ ഭീകരത എന്താണെന്ന് കുവൈറ്റില്‍നിന്നും തിരകെ വന്നിട്ടുള്ളവര്ക്കെങ്കിലും അറിയാവുന്നതാണ്. ചെറുതെങ്കിലും ഭീകരമായ അനുഭവം നോവലാക്കാനുള്ള വിഷയമായി ആരെങ്കിലും എഴുത്തുകാര്‍ ചിന്തിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഇന്‍ഡ്യാ വിഭജനകാലത്ത് നടന്ന ഹിന്ദുമുസ്ളീം ലഹളയും അതിനെത്തുടര്‍ന്നുള്ള പാലയനവും യശ്പാല്‍ 'നിറംപിടിപ്പിച്ച നുണകള്‍' എന്നനോവലില്‍ ഹൃദയസ്പര്‍ശ്ശിയായി വര്‍ണിച്ചിട്ടുണ്ട്. മലയാളത്തില്‍ അതുപോലുള്ള കൃതികള്‍ ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല. ഏകദേശം അന്‍പത് വര്‍ഷങ്ങള്‍ക്കുമുന്‍പ് വായിച്ചിട്ടുള്ള അതിലെ കഥാപാത്രങ്ങളേയും സംഭവങ്ങളും ഇന്നും ഓര്‍ത്തിരിക്കുന്നു, എഴുത്തുകാരനേയും. മലയാളത്തില്‍ ഇന്നുകാണുന്ന പലകൃതികള്ക്കും ഈയാംപാറ്റകളുടെ ആയുസ്സേയുള്ളു. വായിച്ച് അടുത്തനിമിഷംതന്നെ എഴുത്തുകാരനേയും അയാളുടെ കൃതിയും നമ്മള് മറന്നുപോകുന്നു.
ചെറുകഥാ സാഹിത്യം വായനക്കാരില്‍നിന്ന് അകന്നുപോകുന്നു എന്ന് പറയപ്പെടുന്നു, കവിതക്ക് സംഭവിച്ചതുപോലെ. ആരാണ് കുറ്റക്കാര്‍? തീര്‍ച്ചയായിട്ടും വായനക്കാരല്ല. വായിച്ചാല്‍ മനസിലാകാത്ത വിരസമായ കൃതിവായിക്കാന് ആരാണ് തയ്യാറാവുക? അടുത്തകാലത്ത് 'സമകാലിക മലയാളം' വാരികയില്‍വന്ന ഒരു ചെറുകഥ നിര്‍ബന്ധപൂര്‍വ്വം ഞാന്‍ വായിക്കുകയുണ്ടായി. എനിക്കൊന്നും മനസിലായില്ലെന്ന് സങ്കടത്തോടെ പറയട്ടെ. എഴുത്തുകാരനും താനെന്താണ് എഴുതിയിരിക്കുന്നതെന്ന് മനസിലായിട്ടില്ല എന്നുറപ്പാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വരുന്ന പലകഥകളുടെ അവസ്ഥയും വിഭിന്നമല്ല. ഏതാനും ഇംഗ്ളീഷ് കൃതികള്‍ അതിന്റെ അന്തസത്ത മനസിലാകാതെ വായിച്ചിട്ട് അന്ധമായി അനുകരിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം വികൃതശിശുക്കള് ജനിക്കുന്നത്.
എഴുത്തുകാര്‍ മാത്രമല്ല ഇവിടെ കുറ്റക്കാര്‍. ലളിതമായ വിഷയാവിഷക്കരണം നടത്തിയാല്‍ അത് പ്രസിദ്ധീകരിക്കാന്‍ പ്രസാധകരും പത്രമാസികകളും തയാറാകത്തില്ല. അവര്ക്കുംവേണ്ടത് മനുഷ്യന് മനസിലാകാത്ത സാധനമാണ്. എളുപ്പം മനസിലാകാത്തതെന്തും മഹത്താണെന്ന് വിചാരിക്കുന്ന തലമുറക്ക് വേണ്ടതാണ് അവര്‍ പടച്ചുവിടുന്നത്. പത്രമുതലാളിയുടെ പ്രീയപ്പെട്ട രാഷ്ട്രീയ, ജാതീയചിന്തകളെ കുത്തിനോവിച്ചാല്‍ ആ കൃതിയുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും. അവര്‍ക്ക് ഒരുവായനക്കാരന് നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ്. ഒരു വായനക്കാരന് നഷ്ടപ്പെട്ടാല്‍ നൂറുപേര് അധികമുണ്ടാകുമെന്ന സത്യം അവര്‍ അറിയുന്നില്ല. പണ്ട് ബ്ളിറ്റ്സ് നടത്തിയിരുന്ന കരിഞ്ചിയയെ പോലെ ചങ്കുറപ്പുള്ള പത്രാധിപന്മാര് ആരെങ്കിലും മലയാളത്തിലുണ്ടോ?
സങ്കുചിതമായ ആശയങ്ങളുടെ കൊക്കൂണില്‍നിന്ന് പുറത്തുകടക്കാന്‍ ഭയപ്പെടുന്നവരാണ് മലയാള എഴുത്തുകാരില്‍ ഭൂരിപക്ഷവും. ആരെങ്കിലും അതിന് ധൈര്യംകാണിച്ചാല് അയാളുടെകൃതികള് ചിതലുതിന്നത്തേയുള്ളു, വെളിച്ചം കാണില്ല. മലയാളത്തിലെ വളരെയധികം ചിലവുള്ള ഒരു വാരിക വായനക്കാരില്‍ സര്‍വ്വേ നടത്തിയിട്ട് അവരുടെ അഭിരുചികള്‍ എന്താണെന്ന് മനസിലാക്കി അതനുസരിച്ച് എഴുതാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നതായിട്ട് അറിയാന്‍കഴിഞ്ഞു. സിനിമയില്‍ പാട്ടിന് ആദ്യം ട്യൂണ്നല്കിയിട്ട് അതിനനുസരിച്ച് വരികളെഴുതാന്‍ ഗാനരചയിതാക്കളെ നിര്‍ബന്ധിക്കുന്നതുപോലെ. എഴുത്തുകാരന് എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും ആര്‍ക്കും നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ലെന്ന് ശ്രീ. എം.ടി. വാസുദേവന്‍ നായര്‍ അടുത്തിടെ പ്രസ്ഥാവിച്ചത് വായിച്ചു. സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള എഴുത്തുകാരനായതുകൊണ്ട് അദ്ദേഹത്തെ തിരുത്താന്‍ തന്റേടമുള്ള പത്രാധിപന്മാര് മലയാളത്തിലില്ല. നിങ്ങളോ ഞാനോ അതുപറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചിരുത്തുമെന്നുള്ളതിന് സംശയമില്ല.
പ്രസാധകരും പത്രാധിപന്മാരും വരച്ചിട്ടുള്ള ലക്ഷ്മണരേഖ കടക്കാന്‍ പ്രാവാസി എഴുത്തുകാര്‍ക്കും ധൈര്യമില്ല, പ്രത്യേകിച്ചം പെണ്ണെഴുത്തുകാര്‍ക്ക്. ഇടുങ്ങിയ വേലിക്കെട്ടിനകത്തുനിന്ന് ചിന്തിച്ചാല്‍ ഒരിക്കലും അവര്‍ക്ക് നല്ലൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ആയിത്തീരീന് സാധിക്കുകയില്ല. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഇപ്പോഴും നേഴ്സറിസ്കൂളില് തന്നെയാണെന്ന് പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. കാശുകൊടുത്ത് അവാര്‍ഡ് സംഘടിപ്പിക്കുന്നതിലും, പത്രത്തില്‍ ഫോട്ടോസഹിതം പേരുവരുന്നതിലുമാണ് അവര്‍ക്ക് താല്പര്യം. നിരൂപണ സാഹിത്യം എന്നതൊന്ന് ഇവിടെ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും കൊക്കൂണിനുള്ളില്തന്നെ കഴിയേണ്ടവന്നിരിക്കുന്നത്. അമേരിക്കയില്‍ നിരൂപണ സാഹിത്യത്തിന്റെ ആവശ്യത്തെപ്പറ്റി ശ്രീ. ജോണ്‍ മാത്യു എഴുതിയ ലേഖനം വായിച്ചു. ശക്തമായ നിരൂപണത്തില്കൂടിയേ പ്രവാസി സാഹിത്യം പുഷ്പിക്കത്തുള്ളു. പുറംവാതിലില്കൂടി കടന്നുവരുന്നവര്‍ പേന കയ്യിലെടുക്കാന്‍ ശങ്കിക്കും. പക്ഷേ, പൂച്ചക്കാര് മണികെട്ടും എന്നാണ് എന്റെ ഒരു സുഹൃത്ത് ചോദിച്ചത്. നിരൂപണ സാഹിത്യം എന്നൊരുശഖ ഇവിടെ ഉടലെടുത്തേ പറ്റു. പൂച്ചക്ക് മണികെട്ടാന്‍ ധൈര്യപൂര്‍വ്വം ആരെങ്കിലും മുന്പോട്ട് വരണം. അത് പ്രസിദ്ധീകരിക്കാന്‍ പത്രാധിപന്മാരും തന്റേടം കാണിക്കണം. ഇല്ലെങ്കില്‍ അമേരിക്കന്‍ മലയാളി സാഹിത്യം നേഴ്സറി സ്കൂളില്‍നിന്നും പുറത്ത് കടക്കത്തില്ല..
യശ്ശശരീരനായ ശ്രീ. എം. കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലം എഴുതിയിരുന്നത് വായിക്കാത്തവര്‍ ചുരുക്കമായിരിക്കും. അദ്ദേഹത്തിന്റെ രൂക്ഷവിമര്ശ്ശനത്തിന്റെ ഫലമായി പല എഴുത്തുകാരും എഴുത്ത് നിറുത്തിയിട്ടുണ്ടെന്ന് മേല്പറഞ്ഞ സുഹൃത്ത് പറയുകയുണ്ടായി. അത് വാസ്തവമാണോയെന്ന് എനിക്ക് അറിഞ്ഞുകൂടാ. ചില എഴുത്തുകാരൊക്കെ ആത്മഹത്യ ചെയ്യുകയുണ്ടായെന്നും അദ്ദേഹം നര്‍മ്മരൂപേണ പറയുകയുണ്ടായി. ഒരുപക്ഷേ, സാഹിത്യരംഗത്തുനിന്നുള്ള ആത്മഹത്യയായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. വഴിയേപോകുന്ന എല്ലാവര്ക്കും കയറിയിറങ്ങാനുള്ളതല്ല സാഹിത്യത്തറവാട്. അവിടെക്കയറി വസിക്കണമെന്നുണ്ടെങ്കില് ജന്മനാ ആഢ്യത്വം ഉള്ളവരായിരിക്കണം. അതില്ലാത്തവര്‍ക്ക് അടുക്കളപ്പണിക്കാരായും പുറംപണിക്കാരായും കഴിയാനുള്ള യോഗമേ ഉണ്ടാവുകയുള്ളു.
ഇതിനൊരവസാനം എവിടെ ചെന്നോ?
'കാലമാടന്, തല്ലിപൊളി' ഇതായിരുന്നു അമേരിക്കന്‍ മലയാളി എഴുത്തുകാരന് കിട്ടിയ ആദ്യ പ്രഹരം. അത് ഇന്നും തുടരുന്നു. കാണുന്നവനൊക്കെ
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കെതിരെ
അപവാദങ്ങള്‍ അഴിച്ച് വിടുന്നു. ഇവിടെ നിരൂപകരില്ലാത്ത്ത് കൊണ്ടാണു നല്ല രചനകള്‍ ഉണ്ടാവാത്തത് എന്നാ ന്യായം ബാലിശം. കയ്യില്‍
കാശില്ലാത്തത് കൊണ്ട് പലിശ പോകുന്നു എന്ന് പരഞ്ഞപോലെയാണു. ആര്‍ക്കും ആരെയും എഴുതാന്‍ പഠിപ്പിക്കാന്‍ കഴിയില്ല. എം. കൃഷ്ണന നായര്‍ നിരൂപണമല്ലല്ലോ അദ്ധേഹം വ്യക്തിഹത്യയല്ലയിരുന്നോ ചെയ്തിരുന്നത് അതോടൊപ്പം വിശ്വോത്തര കൃതികളെ പരിചയപ്പെടുത്തുകയും. കാളിദാസനെപോലെ, ആശനെപോലെ, ഉള്ളൂരിനെപൊലെ എഴുതാന്‍ മറ്റുള്ളവരോട് പറയുന്നതില അര്‍ഥമില്ല. ശ്രീമാന്‍ നിലമ്പാളീല് ഈ ലേഖനം എഴുതുന്നതിനു മുംബ് അമേരിക്കന്‍ മലയാള സാഹിത്യം മുഴുവന്‍ വായിച്ചോ അതോ ജോണ്‍ മാത്യു എഴുതിയതും
പരഞ്ഞതും മാത്രം വായിച്ചോ?
എഴുത്തുകാരോട് ഒരപേക്ഷ ആവശ്യമില്ലാതെ അപഖ്യാതിയുമായി വരുന്നവരെ നേരിടാന്‍ ചങ്കൂറ്റം കാണിക്കുക. പത്രാധിപന്മാര് ദയവ് ചെയ്ത് ഒരാള്‍ പരിപൂര്‍ണ്ണമായി പഠിക്കാത്ത വിഷയത്തെക്കുരിച്ചു തയ്യാറാക്കുന്ന ലേഖനങ്ങള്‍ പ്രസിധ്ഢീകരിക്കതിരിക്കുക.
വിമർശകനുണ്ദാകണം. കാടടച്ചു വെടിവയ്ക്കാൻ ആര്‍ക്കാണ് സാധിക്കാത്തത്. അമേരിക്കൻ മലയാള സാഹിത്യം ദുഷിച്ചതാണു എന്ന് പറയുന്നത്
അടിസ്ഥാന രഹിതമാണ്.
വാസുദേവ് പുളിക്കൽ,
വിചാരവേദി പ്രസിഡണ്ട്,
മുന്‍ ലാനാ പ്രസിഡണ്ട്
വാസുദേവ് പുളിക്കൽ
വിചാരവേദി പ്രസിടന്റ്റ്.
മുന്‍ ലാന പ്രസിടന്റ്റ്