Image

ഇറാഖ്‌ വിമത പോരാളികള്‍ ഇന്ത്യക്കാരെ മനുഷ്യ കവചമായി ഉപയോഗിയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌

Published on 23 June, 2014
ഇറാഖ്‌ വിമത പോരാളികള്‍ ഇന്ത്യക്കാരെ മനുഷ്യ കവചമായി ഉപയോഗിയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌
ഡല്‍ഹി: ഇറാഖില്‍ സുന്നി വിമതര്‍ തടവിലാക്കിയ ഇന്ത്യക്കാരെ മനുഷ്യ കവചമായി ഉപയോഗിയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ സര്‍ക്കാരിന്‌ രഹസ്യ വിവരം ലഭിച്ചു. തീവ്രവാദികളുടെ തടവില്‍ നിന്ന്‌ രക്ഷപ്പെട്ട ഹര്‍ജീത്‌ സിംഗ്‌ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു സാധ്യതയെപ്പറ്റി ചിന്തിച്ചത്‌. ഇറാനോ അമേരിയ്‌ക്കയോ സൈനിക നീക്കം നടത്തിയാല്‍ 39 ഇന്ത്യക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച്‌ നീക്കം തടയാനാണ്‌ തീവ്രവാദികളുടെ ശ്രമമെന്നും സൂചനയുണ്ട്‌. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ അത്ര സുഗമമല്ലെന്നാണ്‌ ഹര്‍ജീത്‌ സിംഗിന്റെ വാക്കുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഹര്‍ജീത്‌ സിംഗ്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മനുഷ്യകവചമാക്കാനുള്ള സാധ്യത ശക്തമായത്‌. ഇറാഖിലെ മനുഷ്യാവകാശ സംഘടനയായ റെഡ്‌ക്രസന്റും ഇതേ ആശങ്ക പങ്കുവയ്‌ക്കുന്നു.

പഞ്ചാബി സ്വദേശിയായ ഹര്‍ജീത്‌ സിംഗാണ്‌ തീവ്രവാദികളുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെടുകയും നിര്‍ണായക വിവരങ്ങള്‍ നല്‍കിയതും. ബന്ദികളെ കൊണ്ട്‌ മാടുകളെപ്പോലെ തീവ്രവാദികള്‍ പണിയെടുപ്പിയ്‌ക്കുന്നതായും ഹര്‍ജീത്‌ പറഞ്ഞു. രാത്രിയും പകലും ചുമടെടുപ്പിയ്‌ക്കുകയും വീട്ട്‌ജോലി ചെയ്യിപ്പിയ്‌ക്കുകയും ചെയ്യും. ബന്ദികളെ പാര്‍പ്പിച്ചിരിയ്‌ക്കുന്ന താവളങ്ങളും ഇവര്‍ ഇടയ്‌ക്കിടെ മാറ്റികൊണ്ടേയിരിയ്‌ക്കും. സൗദിയുടെ സഹായത്തോടെ സുന്നികളെ അനുനയിപ്പിച്ച്‌ ഇന്ത്യക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിയ്‌ക്കാനാണ്‌ ശ്രമിയ്‌ക്കുന്നത്‌. എന്നാല്‍ ഇറാഖില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ചില കമ്പനികള്‍ പിടിച്ച്വെച്ചിരിയ്‌ക്കുന്നതിനാല്‍ ഇവര്‍ക്ക്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങാനാവാത്ത അവസ്ഥയാണ്‌.
Join WhatsApp News
Panoor Parameswaran 2014-06-23 10:26:13
ഈയൊരു സത്യാവസ്ഥ നമ്മുടെ എരപ്പാളി സർക്കാർ ഇപ്പോഴെങ്കിലും മനസ്സിലാക്കിയതു നല്ലത്. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ അമേരിക്ക കളിച്ചു ബലികൊടുക്കാൻ വിട്ടു കൊടുക്കുന്നത് നിറുത്തണം. അമേരിക്കയും ബ്രിട്ടനും യൂറോപ്പും പറയുന്നതു കേട്ട് ഇന്ത്യയിലെ ചെറുപ്പക്കാരെ പതിനായിരക്കണക്കിനു കഴിഞ്ഞ യുദ്ധത്തിൽ ഇറാക്കിലും, അഫ്ഗാനി- സ്ഥാനിലും, ലിബിയയിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സീക്രട്ടായിട്ടു ഉന്നതതല ഇടപാടുകൾ വഴി പബ്ലിക്കറിയാതെ ഇതെല്ലാം ഈ എരപ്പാളികൾ പതിവായി ചെയ്യുന്നു.
കേരളത്തിൽ മത താല്പ്പര്യവും, പുറമേ മുസ്ലീംങ്ങളോടുള്ള ഭയവുംകൊണ്ട് മലപ്പുറവും, മഞ്ചേരിയും, മലബാറിലെ പല പ്രദേശങ്ങളും, ഇവന്മാരുടെ ഒളികേന്ദ്രങ്ങളായി മാറിയിരിക്കുന്നു.  വോട്ടുബാങ്ക് നേടാൻ ദരിദ്രരായ ബംഗ്ലാവാസികളെ ദേശികളാക്കി മാറ്റിയെടുക്കുന്നു. ഇതു രാജ്യത്തിന്റെ കഴിവിനെ നശിപ്പിക്കുന്ന സ്വയം നഷ്ടപ്പെടുന്ന രീതികളാണ്. ഇതേപ്പറ്റി സംസാരിക്കാൻ പോലും ഈ ഉമ്മാക്കികൾ തയ്യാറല്ല.
സ്വതന്ത്രമായതുമുതൽ, ദാരിദ്ര്യത്തിൽ നിന്നും അടിമത്വത്തിൽനിന്നും സാവധാനം തലപൊക്കി വരുന്ന ഒരു ജനതയെ, കഴിവുകെട്ട നേതാക്കൾ ചില്ലറക്ക് വേണ്ടി വിൽക്കുകയാണ് - ജനങ്ങളെ കൊലയ്ക്കു നല്കുകയാണ്. ട്രഷറിയിലെ പണം മോഷ്ടിക്കുക തന്നല്ല, നാനാവിധത്തിൽ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു പണമുണ്ടാക്കി, അതു കയ്യിട്ടു വാരി വിദേശത്തു ബാങ്കിൽ കൊണ്ട് പോയി കൂട്ടുന്നത്‌ പരസ്യമായിട്ടാണിപ്പോൾ. ജനങ്ങൾ ഇക്കാര്യങ്ങൾ മനസ്സിലാക്കാതെ പോവുന്നത് കടുത്ത കഷ്ടനഷ്ടങ്ങൾക്ക് കാരണമാവും.   ഒരു രാഷ്ട്രം നഷ്ടമാവുകയാണ് സംഭവിക്കുന്നതെന്നു ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക