Image

മകളുടെ സീറ്റ് വേണ്ടെന്നു വെച്ചു: മന്ത്രി അടൂര്‍ പ്രകാശ്

Published on 07 June, 2011
മകളുടെ സീറ്റ് വേണ്ടെന്നു വെച്ചു: മന്ത്രി അടൂര്‍ പ്രകാശ്
തിരുവനന്തപുരം: തന്റെ മകള്‍ക്ക് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ലഭിച്ച സീറ്റ് വേണ്ടെന്ന് വെച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ഡി അഡ്മിഷന് നിയമാനുസൃതം ലഭിച്ച അഡ്മിഷന്‍ ചില മാധ്യമങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്താനും തെറ്റിദ്ധാരണ പരത്താനും ഉപയോഗപ്പെടുത്തുന്നതിനാലുമാണ് ഈ തീരുമാനമെടുത്തത്. താന് മന്ത്രിയോ എം.എല്‍.എയോ ആകുന്നതിന് മുന്‍പാണ് മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയത്. മന്ത്രി എന്നനിലയില്‍ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല. മെയ് നാലിനാണ് മകള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നത്. അന്ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ടില്ല. താന്‍ മന്ത്രിയാകുമെന്ന് അക്കാലത്ത് വിചാരിച്ചിട്ടുപോലുമില്ലെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക