പോര്‍ത്തുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള കേരള ക്രൈസതവരുടെ സര്‍വ്വസമ്മതവും ആധികാരികവുമായ ചരിത്രം കുറിക്കുക ദുഷ്‌കരമാണ്. ചരിത്രമെഴുതുന്നതിലും രേഖകള്‍ സൂക്ഷിക്കുന്നതിലും കേരളീയര്‍ തീരെ ശ്രദ്ധിച്ചിരുന്നില്ല. ഇതുമൂലം പില്‍ക്കാല തലമുറക്ക് ഉണ്ടായിട്ടുള്ള നഷ്ടം ചില്ലറയല്ല എന്ന് വേലായുധന്‍ പണിക്കശ്ശേരി അഭിപ്രായപ്പെട്ടിരുന്നു(സഞ്ചാരികള്‍ കണ്ട കേരളം). കേരളചരിത്രത്തിന്റെ അടിയാധാരങ്ങളാണ്. സഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.
ചരിത്രവും, ഐതീഹ്യങ്ങളും വായ്‌മൊഴിയായും വരമൊഴിയായും കൂട്ടിക്കുഴഞ്ഞ് കിടക്കുന്നതിനാല്‍ ഗവേഷകര്‍ നേരിടുന്ന വൈമനസ്യം ചില്ലറയല്ല. എന്നിരുന്നാലും അവ്യക്തതയുടെ മൂടുപടത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യശിലകള്‍ വിളിച്ചുപറയുന്നത്, പോര്‍ത്തുഗീസുകാരെ ധിക്കരിച്ച, മിഷനറിമാരുടെ അമിത ഇടപെടലിനെ തിരസ്‌കരിച്ച, അറബി-സുറിയാനി മേധാവിത്വത്തെ ചെറുത്ത മാര്‍ത്തോമ്മ പൈതൃകത്വത്തിന്റെ കനല്‍പാളികള്‍ നൂറ്റാണ്ടുകളായി മലങ്കരയുടെ ഉമിത്തീയില്‍ അണയാതെ കിടന്നു എന്നതാണ്.
കേരള ക്രൈസതവ സമൂഹം- വിഘടിച്ചു നില്‍ക്കുന്ന കേരളത്തിലെ ക്രൈസതവ സമൂഹത്തിനു വിശ്വാസ ഐക്യത്തേക്കാളുപരി, സാംസ്‌കാരിക പൈതൃകമാണ് ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഘടകം. ലോകത്തിലെ ഇതര ക്രൈസതവ സമൂഹങ്ങളില്‍ നിന്നു വ്യത്യസ്ഥമായി, ദേശീയതയുടെ ഗന്ധം നിറഞ്ഞ, ഒപ്പം; ആത്മീയതയുടെ ചൈതന്യം പ്രസരിപ്പിച്ച, ഒരു സാംസ്‌കാരിക സമന്വയം മാര്‍ത്തോമ്മന്‍ സംസ്‌കാരത്തിന്റെ മാത്രം സവിശേഷതയാണ്. വേദവും, ബ്രാഹ്മണ്യവും പ്രാചീന ആചാരങ്ങളും, അന്ധവിശ്വാസങ്ങളും ഒക്കെ കലര്‍ന്നു നിന്നതിനാല്‍, വാമൊഴികളില്‍, ജീവിതഗന്ധിയായ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ അവ്യക്തതയുടെ മാറാല പുതച്ചു നില്‍ക്കുന്നുണ്ട്; അവ കാലത്തിന്റെ സ്പന്ദനങ്ങള്‍ തന്നെ, ഒപ്പം സംസ്‌കാരത്തിന്റെ ഹൃദയത്തുടിപ്പുകളുമാണ്.
തോമസ് അപ്പോസ്ഥോലന്‍ - എഡി 52ല്‍ കൊടുങ്ങല്ലൂര്‍ എത്തി ഉന്നതകുലജാതരെ സ്‌നാനം ചെയ്തു ക്രിസ്ത്യാനികളാക്കി, ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു, എഡി 72 നു മൈലാപ്പൂരില്‍ വച്ചു വധിക്കപ്പെട്ടു എന്നതാണ് മലങ്കര ക്രിസ്ത്യാനികളുടെ വിശ്വാസം. വീരയടിയാന്‍ പാട്ട്, മാര്‍ഗ്ഗം കളിപ്പാട്ട്, റമ്പാന്‍ പാട്ട് തുടങ്ങിയ കലകളുടെ പ്രമേയം മാര്‍ത്തോമ്മയുടെ പ്രേക്ഷിതപ്രവര്‍ത്തനമായിരുന്നു. ഇവ പോര്‍ത്തുഗീസുകാരുടെ ആഗമനത്തിനു മുമ്പുതന്നെ മലങ്കരയില്‍ നിലനിന്നരുന്നു.
മുസൂരിസ്സ് ഗവേഷണനം ക്രിസ്തുവര്‍ഷാരംഭകാലം രചിക്കപ്പെട്ട “പതിറ്റുപ്പത്” എന്ന സംഘകൃതിയില്‍, ചേര രാജാക്കന്മാര്‍ വിദേശികള്‍ക്ക് ആധിത്യമരുളുന്നതിനെപ്പറ്റി പറയുന്നുണ്ട്. സംഘകാല കൃതികളിലും, “പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ” എന്ന ഗ്രന്ഥത്തിലും, പ്ലീനി, ടോളമി എന്നിവരുടെ ഗ്രന്ഥങ്ങളിലും കേരളത്തില്‍ നിലനിന്ന പ്രശസ്തമായ വ്യാപാരത്തെപ്പറ്റി പറയുന്നുണ്ട്. കറുത്ത പൊന്ന്(കുരുമുളക്) കയറ്റി അയച്ചത്, ചെമ്പും, ഈയവും, മദ്യവും, പാഷാണവും കണ്ണാടിയും ഇറക്കുമതി ചെയ്തു സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്ന ഒരു സമൂഹം കേരളക്കരയില്‍ നിലനിന്നു. അന്നത്തെ ഭാരതത്തിലെ ഏറ്റവും പ്രധാന തുറമുഖമായ മുസ്സീരിസ്സില്‍ കടല്‍കച്ചവടക്കാര്‍ ധാരാളം ഉണ്ടായിരുന്നു. ഇവരില്‍ റോമാക്കാര്‍, അറബികള്‍- ജൂതന്മാര്‍ ഒക്കെ കാലാകാലങ്ങളായി തൊഴില്‍ ചെയ്തു ഇവിടെ ജീവിച്ചിരുന്നു. ഈ 'മുസിരിസ്സ്' ആണ് കൊടുങ്ങല്ലൂര്‍ തുറമുഖമെന്ന്. പട്ടണം ഗവേഷണനം വിലയിരുത്തുന്നു. കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്(), പ്രൊഫ.പി.ജെ.ചെറിയാന്റെ നേതൃത്വത്തില്‍ ഏഴു സീസനുകളിലായി അരിച്ചെടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത് മറഞ്ഞുപോയി എന്നു കരുതിയ കേരളചരിത്രം പ്രകാശനപ്പെടുകയാണെന്നാണ്. മുസിരിസ്സ് പട്ടണത്തു തന്നെയാവണം തോമസ് അപ്പോസ്ഥോലന്‍ എത്തിച്ചേര്‍ന്നതെന്ന് വിശ്വസിക്കാനാണ് കൂടുതല്‍ സാധ്യതകള്‍. കൊടുങ്ങല്ലൂരിലെ തെരുവില്‍ വിദേശി ക്രിസ്ത്യാനികളും(തെക്കന്‍ ഭാഗക്കാര്‍) തെക്കേ വടക്കേത്തെരുവില്‍ നാട്ടുക്രിസ്ത്യാനികളും(വടക്കേ ഭാഗക്കാര്‍ ) താമസിച്ചിരുന്നുവെന്നും അവര്‍ തമ്മില്‍ വിവാഹബന്ധം പോലും നടത്തപ്പെട്ടിരുന്നില്ല എന്നു പറയപ്പെടുന്നു.(പി.ഭാസ്‌കരനുണ്ണി- കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍).
നമ്പൂതിരിയും നസ്രാണികളും 10-#ാ#ം നൂറ്റാണ്ടോടെ ആര്യന്മാര്‍ കേരളത്തില്‍ പ്രബല ശക്തികളായെങ്കിലും. ആര്യന്മാരുടെ ചെറുകൂട്ടങ്ങള്‍ നേരത്തെതന്നെ കേരളത്തില്‍ എത്തിക്കൊണ്ടിരുന്നു എന്ന് സംഘകാലകൃതികളില്‍ കാണുന്നു.(ഇന്ത്യാചരിത്രം-എ.ശ്രീധരമേനോന്‍). ക്ഷേത്രങ്ങളോടു തൊട്ടൊരുമി നിന്ന പുരാതന ക്രിസ്തീയ ദേവാലയങ്ങള്‍, ബ്രാഹ്മണ്യ ആചാരങ്ങളോടു സമാനമായ ക്രൈസ്തവ ആചാരങ്ങളും വിരല്‍ ചൂണ്ടുന്നത് സാംസ്‌കാരിക കലര്‍പ്പുകളിലേക്കാണ്. നമ്പൂതിരി സ്ത്രീകളുടെയും നസ്രാണി സ്ത്രീകളുടെയും വേഷത്തില്‍ സാമ്യമുണ്ട്, രണ്ടുകൂട്ടരും ഞൊറിഞ്ഞുടുക്കുന്നു. നമ്പൂതിരി സ്ത്രീയുടെ ഞൊറി മുമ്പിലും , നസ്രാണി സ്ത്രീകളുടെ ഞൊറി പിറകിലും. പുരുഷന്മാര്‍ ഇരു വിഭാഗങ്ങളിലും കുടുംമി വച്ചിരുന്നു, പല്ലക്കു യാത്രയും , പരവതാനിയും നസ്രാണികള്‍ക്കു അവകാശപ്പെട്ടിരുന്നു. മിന്നു കെട്ടു താലി ഒരേ ആകൃതി തന്നെ നമ്പൂതിരിക്ക് 'പെണ്‍കൊട', നസ്രാണിക്ക് പെണ്‍കെട്ട്! സ്ത്രീധനം നിലയണയിടുക, വായ്ക്കുരവ, നാലുകുളി, അയതി-ഒക്കെ രണ്ടു കൂട്ടരിലും നിലനിന്നിരുന്നു. ആദ്യ സന്തതി ആണ്‍ എങ്കില്‍ ഭര്‍ത്താവിന്റെ പിതാവിന്റെ പേരും, പെണ്‍കുട്ടിയാണെങ്കില്‍ പിതാവിന്റെ അമ്മയുടെ പേരും നിലനിര്‍ത്തി, 41 ദിവസ ശ്രാദ്ധവും അടിയന്തിരവും ഇങ്ങനെ സമാനതകള്‍ ഏറെക്കാലം നിലനിന്നിരുന്നു. തീണ്ടല്‍ നിലനിന്നിരുന്നതിനാല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്രിസ്തുമതം സ്വീകരിക്കാനായിരുന്നില്ല.
ചെപ്പേടുകള്‍ എഡി230-ല്‍ വീരരാഘവചക്രവത്രി ഇരവികോര്‍ത്തനു കൊടുത്ത ചെപ്പേടുകള്‍(തകിടുകളില്‍ രേഖപ്പെടുത്തിയ അവകാശങ്ങള്‍), എഡി 445-ല്‍ ചേരമാന്‍ പെരുമാള്‍ മലങ്കര നസ്രാണികള്‍ക്കു നല്‍കിയ അധികാര അവകാശങ്ങള്‍, ഒമ്പതാം നൂറ്റാണ്ടിലെ കൊല്ലം തരീസ്സപ്പള്ളി ചെപ്പേടുകള്‍, ഇവ നസ്രാണികളുടെ, പോര്‍ത്തുഗാസ് വരവിനുമുമ്പുള്ള സാമൂഹിക ക്രമങ്ങള്‍ക്ക് വെളിച്ചം നല്‍കുന്നുണ്ട്. ചില ചെപ്പേടുകള്‍ മലങ്കര മെത്രാപ്പോലീത്തായുടെ കൈവശം സൂക്ഷിച്ചിരിക്കുന്നു.
പോര്‍ത്തുഗീസ് മതനയം: അത്യന്തം സങ്കുചിതമായ മതനയമായിരുന്നു പോര്‍ത്തുഗീസുകാരുടേത്. കാലകാലങ്ങളായി മലങ്കര നസ്രാണികള്‍ ഉപയോഗിച്ചുവന്ന സുറിയാനി ക്രമങ്ങള്‍ തിരസ്‌ക്കരിച്ച് ലത്തീന്‍ ക്രമങ്ങള്‍ അടിച്ചേല്‍പ്പിച്ചു. അതുവരെ ഉപയോഗത്തിലിരുന്ന ഗ്രന്ഥങ്ങളും രേഖകളും ഒക്കെ തീയിട്ട് നശിപ്പിച്ചു കളഞ്ഞു. 1599-ല്‍ ഉദയം പേരൂര്‍ വച്ചു നടത്തപ്പെട്ട സുന്നഹദോസ് വഴി റോമന്‍ കത്തോലിക്ക ആധിപത്യ മലങ്കര നസ്രാണികളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. 1653-ലെ കൂനന്‍കുരിശു പ്രക്ഷോഭണത്തോടെ മാര്‍ത്തോമ്മന്‍ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വിദേശ മേധാവിത്വത്തെ ധീരമായി നേരിട്ടചരിത്രം ഭാരത ചരിത്രത്തില്‍ ആദ്യമായി എഴുതിചേര്‍ത്തത് മാര്‍ത്തോമ്മന്‍ നസ്രാണികള്‍ തന്നെയായിരുന്നു.
മിഷനറിമാരൊത്ത് നയിച്ച വിദ്യാഭ്യാസ വിപ്ലവം
കേരളത്തിലെ ആധുനീക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍! ആറാം മാര്‍ത്തോമ്മയുടെ കാലത്ത് മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. സാമാന്യജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കി. കോട്ടയത്ത് 1816-ല്‍, തിരുവിതാംകൂര്‍ റാണി കരമൊഴിവായി ദാനം നല്‍കിയ സ്ഥലത്ത് സെമിനാരി സ്ഥാപിച്ചു(പഴയ സെമിനാരി) ഇവിടെ ഇംഗ്ലീഷ്, സുറിയാനി, ഹിബ്രു, സംസ്‌കൃതം, മലയാളം, ലത്തീന്‍, ഗ്രീക്ക് ഒക്കെ അഭ്യസിപ്പിച്ചിരുന്നു. മിസ് ബേക്കര്‍ ആരംഭിച്ച പെണ്‍കുട്ടികളുടെ സ്‌ക്കൂള്‍, കേരളത്തിലെ ആദ്യ അച്ചുകൂടം, വിദ്യാഭ്യാസത്തിലൂടെ കേരള സമൂഹതത്തിന് പുതിയരൂപവും ഭാവവും നല്‍കിയതില്‍ മലങ്കര നസ്രാണികളുടെ പങ്ക് അതുല്യമാണ്.
മലങ്കര നസ്രാണികളുടെ രണ്ടു സഹസ്രാബ്ദത്തിലെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ മാത്രം കോറിയിടുവാനാണ് ഈ എളിയ ഉദ്യമം. കേരളത്തിലെ ക്രിസ്തു ദര്‍ശനം കാലാകാലങ്ങളായി ഭാരത സംസ്‌കാരത്തിന്റെ ആത്മാവോടു പറ്റിച്ചേര്‍ന്നു നിന്നിരുന്നു. കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഇടപെടലുകളാണ് മറ്റൊരു ദിശയിലേക്ക് ആ ആത്മീയ പാതയെ ചലിപ്പിച്ചത്. പാടിപ്പറഞ്ഞ വിശ്വാസത്തിന്റെ കണികകള്‍ അന്ധമെന്ന രീതിയില്‍ ചിലര്‍ക്ക് പാടേ തള്ളിക്കളയാം. മാര്‍ത്തോമ്മയുടെ സുവിശേഷ വേലയും ദിശാസന്ധികളും അപ്പാടെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സാംഗത്യത്തെ ചോദ്യം ചെയ്ത തോമാശ്ലീഹാക്കു മാത്രമാണ് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദിവ്യശരീരത്തെ സ്പര്‍ശിക്കുവാനായത്. തന്റെ ഒട്ടിച്ചേര്‍ന്നിരുന്ന വിരലുകള്‍ വിടുവിക്കുവാനും, ഭൂമിയുടെ വറ്റിവരണ്ട-കൂരിതള്‍ നിറഞ്ഞ ദിശകളിലും സഞ്ചരിച്ച് സുവിശേഷം പ്രചരിപ്പിക്കുവാനും മാര്‍ത്തോമ്മയ്ക്ക് ആയത് ഈ ദൈവസ്പര്‍ശനത്താലാവണം.
ഈ ദിവ്യസ്പര്‍ശനത്തിന്റെ പ്രതിധ്വനികള്‍ ഭാരതഭൂമിയുടെ ആത്മീയ നേര്‍രേഖയോടൊപ്പം ഒട്ടിച്ചേര്‍ത്ത ഒരു മാര്‍ത്തോമ്മന്‍ സംസ്‌കാരത്തിന്റെ ഈരടികള്‍ ഇവിടെ 2000 വര്‍ഷങ്ങളായി നിലനിന്നിരുന്നു, ഇന്നും നിലനില്‍ക്കുന്നു, അതാണ് ആത്മസംഘര്‍ഷങ്ങള്‍ക്കുള്ള ശാന്തിപര്‍വ്വം, അതാണ് മലങ്കരയില്‍ ഇതള്‍ വിരിഞ്ഞ മാര്‍ത്തോമ്മന്‍ ഇതിഹാസം.
കുടുമയില്‍ 'കുരിശ്' ചൂടിയ വിജാതിയര്‍!
വിജാതിയരില്നിന്നു വിഭിന്നമല്ലാത്ത ആചാരങ്ങളുമായി കഴിഞ്ഞവരും നമ്പൂരിമാരുടെ പിന്മുറക്കാരെന്ന് തെറ്റിദ്ധരിച്ച് ജീവിച്ചിരുന്നവരുമായ പ്രാകൃത സമൂഹമായിരുന്നു പോര്‍ച്ചുഗീസുകാര്‍ കടന്നുവരുമ്പോള്‍ കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവനാമധാരികള്‍! പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് ഈ അവസ്ഥയെന്നത് സുറിയാനി(പേര്ഷ്യന്‍)വത്കരണത്തിലൂടെ കേരളത്തിലുണ്ടായ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.
ഉദയംപേരൂര്‍ സൂനഹദോസിലെ അവസാന സമ്മേളന ദിനത്തില്‍ ചില തീരുമാനങ്ങളെടുത്തത് ശ്രദ്ധിച്ചാല്‍ പതിനാറാം നൂറ്റാണ്ടുവരെ കേരളത്തില്‍ ക്രൈസ്തവര്‍ ഇല്ലായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും. അവ ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: 'അവസാനദിവസം അസന്മാര്ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്ക്ക് നിഷിദ്ധമാക്കി'.
സൂനഹദോസിലെ മറ്റു ചില തീരുമാനങ്ങള്‍ ശ്രദ്ധിക്കുക: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്ത്തിക്കുന്ന ഭാഗങ്ങള്‍ പ്രാര്‍ത്ഥനകളില്‍നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി'. ഇത്തരം പാഷാണ്ഡതകളെല്ലാം സിറിയയില്നിന്ന് കേരളത്തിലെത്തിയതായിരുന്നു. പേര്‍ഷ്യയില്‍നിന്ന് കുടിയേറിയ സുറിയാനികള്‍ കേരളത്തില്‍ പ്രചരിപ്പിച്ച പാഷാണ്ഡതകള്‍ നിറഞ്ഞ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായി. പാഷാണ്ഡതകളായി പ്രഖ്യാപിച്ചു നശിപ്പിച്ചതും നിഷിദ്ധമാക്കിയതുമായ ഗ്രന്ഥങ്ങള്‍ ഇവയായിരുന്നു:
- See more at: http://manovaonline.com/newscontent.php?id=150#sthash.GNlHAMIM.dpuf
മുരടിച്ചു പോയ, അന്ധ വിശ്വാസം കൈമുതലായുണ്ടായിരുന്ന ക്രിസ്ത്യാനികളാനു കേരള്‍ത്തില്‍ പോര്‍ടുഗീസുകാര്‍ കണ്ടത്.അവരെ നേര്‍ വഴിക്കു കൊണ്ടു വരാന്‍ അവര്‍ നടത്തിയ ശ്രമം കുറെ പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ മാറിപ്പോയി. പല ന്യായീകരണവും പറയുന്നു. അന്ത്യോക്യ ആയാലും റോം ആയാലും വിദേശം തന്നെ. എന്തായാലും താഴത്തെ കമന്റില്‍ പറയുന്ന സൈറ്റ് ഒന്നു സന്ദര്‍ശിക്കുക
Second is the church in Kerala was a failure. They pretended upper castes and did not live according to Christian principles. They did not evangelise. Even now the Orthodox-Jacobote-Marthoma churches are ashamed to proclaim Christ. That work is done by Catholics and Pentecostals even suffering. Only because Portuguese came, we have at least this much Christians in Kerala.
If the Orthodox tradition was that great why only 30 plus parishes out of 111 joined them after koonan kurisu sathyam? Instead of finding excuses pl follow Christ. Of course, all churches are good as long as we follow Christ.