ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്തുകൊണ്ടും
നമ്മുടെ അഭിമാനം വാനോളമുയര്‍ത്തി എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല- പറയേണ്ട
കാര്യങ്ങള്‍, പറയേണ്ട സമയത്തും, ആവശ്യമില്ലാത്തവരെ താണുവണങ്ങാതെ തലയുയര്‍ത്തി
മുന്നോട്ടു നടന്നുപോയ മറ്റുള്ളവര്‍ എഴുന്നേറ്റു വണങ്ങേണ്ട ഒരു സാഹചര്യവും അദ്ദേഹം
നേടിയെടുത്തു.
യു.എന്നിലും മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും മറ്റൊരു
ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ലഭിക്കാത്ത ആദരവാണ് അദ്ദേഹത്തിന് ലഭിച്ചത്.
`ശുചിത്വ ഭാരതം' എന്ന ഒരു പ്രതിജ്ഞയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
ഇരുപത്തയ്യായിരിത്തില്‍പ്പരം ഇന്ത്യക്കാരാണ് അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ മാഡിസണ്‍
സ്‌ക്വയര്‍ ഗാര്‍ഡനില്‍ തടിച്ചുകൂടിയത്. അദ്ദേഹം വലിയ അവകാശവാദങ്ങളൊന്നും
ഉന്നയിച്ചില്ല. ഇന്ത്യയിലെ ശൗചാലയങ്ങള്‍ ശുദ്ധീകരിക്കണമെന്നും, കൂടുതല്‍
സൗകര്യങ്ങള്‍ സ്‌ത്രീകള്‍ക്ക് നല്‍കണമെന്നും മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി തുടങ്ങിവെച്ച ശുചീകരണത്തിലേക്ക്
ബഹുമാനപ്പെട്ട എം.പി. ശശി തരൂരിനേയും കൂടി കൂടി ക്ഷണിക്കുകയും, അദ്ദേഹം ആ `ചലഞ്ച്'
ഏറ്റെടുക്കുകയും ചെയ്‌തുവെന്നാണ് വാര്‍ത്തകളില്‍ നിന്നു മനസിലാകുന്നത്
വാല്‍കഷണം: ലോകത്തിലെ എല്ലാ മലയാളികളുടേയും ഏറ്റവും പ്രിയപ്പെട്ട ഗായകനാണ്
യേശുദാസ്- നമ്മുടെ സ്വന്തം ദാസേട്ടന്‍. ഇക്കഴിഞ്ഞ ദിവസത്തില്‍ അദ്ദേഹം നടത്തിയ ഒരു
പ്രസംഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ 'ജീന്‍സ്' ഇട്ട് നടന്ന് ആണുങ്ങളെ
പ്രലോഭിക്കരുതെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ബഹുമാനപ്പെട്ട പ്രഭ
ചേച്ചി അരവയറും കാണിച്ച് അമേരിക്കയിലെ സബ്‌വേയില്‍ കൂടി ഒന്നു യാത്ര ചെയ്‌താല്‍
ഒരിക്കലും അദ്ദേഹം ഇങ്ങനെയൊരു മണ്ടത്തരം മൈക്കില്‍കൂടി വിളിച്ചു പറയുമായിരുന്നില്ല.
വിജയ് യേശുദാസിനും തന്റെ മരുമക്കള്‍ക്കും മാത്രമേ ജീന്‍സ് ധരിക്കാന്‍
ഉള്ളുവെന്നാണോ അദ്ദേഹം കരുതിയിരിക്കുന്നത്. അമേരിക്കയിലും, ജര്‍മ്മനിയിലും,
ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് നേഴ്‌സുമാര്‍ക്ക്
സാരിയുടുത്തുകൊണ്ട് ജോലിക്കു പോകുവാന്‍ ഒരു അനുവാദം ബഹുമാനപ്പെട്ട ദാസേട്ടന്
നേടിയെടുക്കാനാവുമോ?
സ്വന്തം ചേട്ടത്തിയായ ശശികലയും മകളും ധരിക്കുന്ന
വസ്‌ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുവാന്‍ താങ്കള്‍ക്ക് കഴിയുമോ?
ആയിരം
കൊല്ലങ്ങള്‍ കഴിഞ്ഞാലും ദാസേട്ടന്റെ ശബ്‌ദമാധുരിക്ക് ഒരു കോട്ടവും
സംഭവിക്കുകയില്ല- വായില്‍ വരുന്ന വിഡ്‌ഢിത്തങ്ങള്‍ പൊതുവേദിയില്‍
വിളിച്ചുപറയുവാനുള്ള ലൈസന്‍സ് ആയി അതിനെ കാണരുത്.
ഞാന്‍ ഉറങ്ങുവാന്‍
പോകുകയാണ്. ദാസേട്ടന്റെ ഒരു പ്രിയപ്പെട്ട ഗാനം, അദ്ദേഹം പാടി അഭിനിയിച്ച `എന്റെ
സ്വപ്‌നത്തിന്‍ താഴ്‌വരയില്‍' എന്ന ഗാനം കേട്ട്- എന്നെന്നും താങ്കളുടെ ആരാധകനായ ഈ
എളിയവനും. താങ്കള്‍ 500 വര്‍ഷമെങ്കിലും ജീവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആർക്ക് നേട്ടം? അമേരിക്കക്ക്, സംശയമില്ലാതെ പറയാം. പ്രത്യേകിച്ചു ന്യൂയോർക്കിന്! സമ്പന്നരായ ടൂറിസ്റ്റുകൾ! കള്ളപ്പണച്ചാക്കുകളു മായി! ഇന്ത്യാമഹാരാജ്യത്തെ പകുതിയോളം വരുന്ന പട്ടിണിപ്പാവ ങ്ങളും ഇതേ സമയം സ്വപ്നരാജ്യമായ അമേരിക്കാവിൽ തങ്ങളുടെ നേതാവു ചെന്നു ചൊവ്വായിലേക്ക് വാണം വിട്ട കഥകൾ പറയുമ്പോൾ, അടുത്തുതന്നെ അമേരിക്ക ആവാൻ പോവുന്ന തങ്ങളുടെ രാജ്യത്തിന്റെ കഴിവുകളിൽ അവർക്ക് അഭിമാനത്തിന്റെ പുളകമുണ്ടാവുന്നു! അതുതന്നെ ഇന്ത്യ ഒട്ടുക്കു സംസാരമിപ്പോൾ! അവരുടെ പത്രങ്ങൾക്കും! അമേരിക്കയും, ഭാരതവും ഒപ്പം-ഒപ്പം ആയിരിക്കുന്നു! വെറും നിസ്സാര തുകക്ക് ചൊവ്വയിൽ ചെല്ലാനും, ജോലി അന്വേഷിക്കാനും പറ്റുന്ന റോക്കറ്റാണ് ഇന്ത്യ ഉണ്ടാക്കിയതും! ഇതെല്ലാം കേട്ടു മടുത്താണ് 'ന്യൂയോർക്ക് ടൈംസ്' കാളെയേയും പിടിച്ചു കൊണ്ട് "ചൊവ്വാ ക്ലബ്ബിലേക്ക്" കയറാൻ വരുന്ന ഇന്ത്യാക്കാരന്റെ കാർട്ടൂണ്‍ ഇട്ടു നാട്ടുകാരെ രസിപ്പിച്ചത്. പണ്ട് "ന്യൂക്ലീയർ ക്ലബ്ബു" മെമ്പർ ആയപ്പോഴും 'ന്യൂയോർക്ക് ടൈംസ്' ഇതേപോലെ ഒന്ന് ഇറക്കിയിരുന്നു. അപ്പോഴാണ് അവർക്ക് കാഴ്ച ഉണ്ടായത്!
അങ്ങനെ അവരെല്ലാവരും രാജ്യം പങ്കിട്ടു കഴിക്കുന്നു. കൊണ്ഗ്രസ്സു ഇനി അൽപ്പം വിശ്രമിക്കട്ടെ. ഒരുപാട് സേവനം ചെയ്യുമ്പോൾ വിശ്രമിക്കാണ്ടയോ? ഓരോ പാർട്ടികളും കേന്ദ്രത്തിലും സംസ്ഥാന ങ്ങളിലും മാറിമാറി ഇതുപോലെ ചെയ്തുപോരുന്നതല്ലേ സ്വതന്ത്ര ഇൻഡ്യ ഇതുവരെയും കണ്ടത്? താങ്കൾ ചൂണ്ടിക്കാട്ടിയ പോലെ എത്രയോ പത്രങ്ങളും മാസികകളും മുൻപു ഇക്കാര്യങ്ങൾ എഴുതിപ്പറപ്പിച്ചിട്ടുണ്ട്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ജനങ്ങൾ യഥാർത്ഥ്യത്തിൽ തികച്ചും നിസ്സഹായകർ! പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും പേരു പറഞ്ഞു വന്ന കമ്മ്യൂണിസ്റ്റുകാരനും കയ്യിട്ടു വാരുന്നത് കണ്ടു. കഴിവുകെട്ട ഒരു ജനത നേരിടുന്ന ദുരന്തം ചരിത്രത്തിൽ എന്നാൽ ഇഴുകിച്ചേരുന്നുണ്ട്. ഒരു പക്ഷേ മറ്റു രാജ്യങ്ങൾക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കാനിതു ഉതകുമായിരിക്കും.