Image

തന്നെ വേശ്യാലയത്തില്‍ വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനുശേഷം കൊലപ്പെടുത്തി

Published on 08 October, 2014
തന്നെ വേശ്യാലയത്തില്‍ വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനുശേഷം കൊലപ്പെടുത്തി
മുംബൈ: തന്നെ വേശ്യാലയത്തില്‍ വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനു ശേഷം കൊന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ പോലീസുകാരനെ യുവതി മയക്കുമരുന്ന് കൊടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ഒരു പാഠമാകാനായി മൃതദേഹം കത്തിച്ച് പോലീസിന്റെ ശ്രദ്ധയാകര്‍ഷിച്ച് താന്‍ കീഴടങ്ങിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

ശസപ്തംബര്‍ 12ന് മുംബൈ ജുഹൂവിലാണ് സംഭവം നടന്നത്. ചേരിയിലെ ഒരു മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഒരു മാസത്തിനു ശേഷം ലൈംഗിക തൊഴിലാളിയായ 29 കാരിയില്‍ എത്തിയത്. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. യുവതി പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും സത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

യുവതി പോലീസിനു നല്‍കിയ മൊഴി ഇങ്ങനെ: 2002ല്‍ രണ്ടാനമ്മയുടെ പീഡനം സഹിക്കാനാവാതെയാണ് താന്‍ വീടുവിട്ട് ബിഹാറില്‍ നിന്ന് മുംബൈയില്‍ എത്തിയത്. മുംബൈ സിഎസ്ടി റെയില്‍വേ സ്‌റ്റേഷനില്‍ എന്തുചെയ്യണമെന്നറിയാതെ നിന്ന തനിയ്ക്ക് കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിളും മറ്റു രണ്ടു സഹപ്രവര്‍ത്തകരും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് കൂടെ പോയ തന്നെ കോണ്‍സ്റ്റബിളും കൂട്ടാളികളും ചേര്‍ന്ന് 25,000 രൂപയ്ക്ക് ഗ്രാന്റ് റോഡിലുള്ള ഒരു വേശ്യാലയത്തില്‍ വിറ്റു.

പതിനേഴാം വയസ്സില്‍ വേശ്യാലയത്തില്‍ എത്തിപ്പെട്ട യുവതി രണ്ടു വര്‍ഷത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ബാന്ദ്രയിലെ ഒരു ചെറു ഫാക്ടറിയില്‍ ജോലി നേടി. അവിടെ ഒരു തൊഴിലാളിയുമായി പ്രണയത്തിലായ യുവതി അയാളെ വിവാഹം ചെയ്തു. എന്നാല്‍ ഒരു കുട്ടി ജനിച്ച ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇവര്‍ക്ക് ഉപജീവനത്തിനായി വീണ്ടും വേശ്യാവൃത്തി സ്വീകരിക്കേണ്ടി വന്നു.

ഒരു റെയ്ഡില്‍ തന്നെ പിടിച്ച പോലീസ് സംഘത്തില്‍ തന്നെ വേശ്യാലയത്തില്‍ വിറ്റ പഴയ പോലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നതായി യുവതി പറയുന്നു. തന്നെ തിരിച്ചറിഞ്ഞ അയാള്‍ നമ്പര്‍ വാങ്ങുകയും ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണ് തന്റെ ജീവിതം നശിപ്പിച്ച പോലീസുകാരനെ കൊല്ലാന്‍ യുവതി തീരുമാനിച്ചത്.

ഒരു ഇടപാടുകാരന്‍ വഴി നേടിയ മയക്കുമരുന്ന് പോലീസുകാരന് നല്‍കി മയക്കിയ ശേഷം അയാളെ കഴുത്തു ഞെരിച്ചു കൊന്നു. സെപ്തംബര്‍ 12 രാത്രി ഇയാളെ തന്റെ മുറിയിലിട്ട് കൊന്ന ശേഷം യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. പിറ്റേന്ന് തിരിച്ചെത്തിയ യുവതി മുറിയിലിട്ടുതന്നെ മൃതദേഹം കത്തിച്ചു.

തനിക്ക് രക്ഷപ്പെടാമായിരുന്നെങ്കിലും സംഭവം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃതദേഹം തന്റെ മുറിയിലിട്ടുതന്നെ കത്തിച്ചതെന്ന് യുവതി വെളിപ്പെടുത്തി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇവര്‍ ഗുരുതരമായ ലൈംഗിക രോഗത്തിന് അടിമയാണെന്ന് പോലീസ് അറിയിച്ചു. മറ്റൊരു ലൈംഗിക തൊഴിലാളിയുടെ സംരക്ഷണത്തിലാണ് ഇവരുടെ നാലു വയസ്സുള്ള മകന്‍ കഴിയുന്നത്.

Join WhatsApp News
Truth man 2014-10-08 15:45:29
In India lot of women raped by police officers.Now the police officer was killed by the woman.I appreciate that women.She should get Nobel prize .we must respect mother ,sister,daughter
daughter in law and all women in the world.Some idiot men are doing this kind of cruel habit.We must wipe out them like this 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക