എഴുത്തുകാര്‍ എന്തെഴുതണം, എങ്ങനെ എഴുതണമെന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാര്‍
തന്നെയാണ്. ഒരോരുത്തരും എഴുതുന്നത് അവരവരുടെ അഭിരുചിക്കൊത്തവിധവും,
അനുഭവതീവ്രതക്കൊപ്പവും ആയിരിക്കുമെന്നത് എടുത്തുപറയേണ്ടതില്ലല്ലോ? നാട്ടിലെ
എഴുത്തുകാര്‍അവിടത്തെ പ്രമേയങ്ങളും, അമേരിക്കന്‍ എഴുത്തുകാര്‍ ഇവിടുത്തെ (അമേരിക്ക
ഒഴികെ ബാക്കിപ്രവാസികളെയോ, കുടിയേറ്റക്കാരയോ, പരാമര്‍ശിക്കേണ്ടതില്ലല്ലോ)
പ്രമേയങ്ങളും എഴുതി കൊള്ളണമെന്ന ചിന്ത സാമാന്യബുദ്ധിക്കു നിരക്കാത്തതു
തന്നെ.
അതിന് ഉദാഹരണങ്ങളായി ചിലര്‍ നിരത്തുന്ന വളരെ പ്രചാരമുള്ള പ്രവാസി
നോവലുകള്‍, വില്‍പ്പനയില്‍ മുമ്പിട്ടുനില്‍ക്കുന്നു എന്ന വാദത്തിന ്‌എന്താണ്
പ്രസക്‌തി? അതുകൊണ്ട് അത് ലോകോത്തരമെന്ന വാദവും, അര്‍ത്ഥശൂന്യം തന്നെ.
ആശയപ്രൗഢവും, വിജ്‌ഞാനസമ്പന്നവും, ഉദാത്തമായവര്‍ണ്ണനാസൗന്ദര്യവുമുള്ള എത്ര
എത്രനോവലുകളേയും കഥകളേയും, പിന്‍തള്ളികൊണ്ട് ചില പ്രത്യേക പ്രാദേശികപ്രമേയങ്ങളുള്ള
നോവലുകള്‍, ഇന്ന് സാഹിത്യ കമ്പോളത്തില്‍ വന്‍പ്രചാരത്തില്‍ മുന്‍പന്തിയില്‍
നിലനില്‍ക്കുന്നുണ്ടങ്കില്‍ അതു മറ്റുചിലകാരണങ്ങളിലാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്.
ആ ദേശത്തെമാത്രമുള്ള അനുകാലികമായ പ്രമേയം, ആപ്രദേശത്തെ ബാധിക്കുന്ന തീവ്രമായവ്യഥ,
പ്രത്യേകിച്ച് അവിടെ ഒരുപറ്റം മലയാളികള്‍ അനുഭവിക്കുന്ന യാതനകള്‍, എന്നൊക്കെ അല്ലേ
അതിന്‍െറ നിജസ്‌ഥിതികള്‍? എന്നാല്‍ അത് ഒരു ന്യൂനപക്ഷത്തിന്‍െറ
പ്രമേയങ്ങളായിരുന്നിട്ടുതന്നെ, അതിനുണ്ടാകുന്ന ജനപ്രീതി അതിന്‍െറ, പ്രത്യേക
പശ്‌ചാത്തലമാണന്നു കൂടിഓര്‍ക്കേണ്ടതുണ്ട്. ആകാരണങ്ങളെഇവിടെവിശദീകരിക്കാന്‍
ശ്രമിക്കുകയാണ് ഈ ലഘുലേഖനത്തിലൂടെ.
ജീവിതത്തിന്‍െറ ഒറ്റപ്പെടുലുകള്‍
ഉളവാക്കുന്ന അസംത്യപ്‌തി, നരകജീവിത യാതനകള്‍ആയി പരിണമിക്കുബോഴുണ്ടാകുന്ന
വികാരക്ഷോഭത്തിന്‍െറ വര്‍ണ്ണനകള്‍ ആകാം ഇത്തരം സൃഷടികളെ തട്ടിയുണര്‍ത്തുന്നത്.
അതിന്‍െറ പരിണിതഫലങ്ങള്‍ നമ്മേയും അലിയിക്കാം.അതു തന്നെ ഇത്തരം കൃതികളുടെ
പ്രത്യേകതകള്‍.
അസംതൃപതിജനകമായ ജീവിതചര്യ, യാതനകള്‍, മനുഷ്യത്വരഹിതമായ
നിയമങ്ങള്‍,ചൂഷണങ്ങള്‍, ഒക്കെ അല്ലേ അതിനുകാരണഹേതു? അതുകൊണ്ട് അത്തരം നോവലുകള്‍
അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകുന്നുവെങ്കില്‍, അത്തരം തീഷ്‌ണ ജീവിതവ്യഥയോ,
അരിഷ്‌ടതകളോഇല്ലാത്ത ദേശമല്ലേ അമേരിക്കന്‍ ഭൂഖണ്ഡം. ഇവിടെ ആവിധമുള്ള പ്രമേയങ്ങള്‍
പ്രതീക്ഷിക്കുന്നില്ല. പകരം മറ്റുജീവിതപ്രശ്‌നങ്ങളുടെ സമസ്യകളാണ് ഇവിടെഉള്ളത്.
അത്തരം ധാരാളംകൃതികള്‍ ഇവിടെ നിന്ന് ഉണ്ടാകുന്നുമുണ്ട്.
ഇവിടുത്തെ
അനുഭവങ്ങള്‍ മറ്റൊന്നാണ്. ഈ രാജ്യത്തെ ആളുകളെ പ്രവാസികള്‍, എന്ന്
സംബോധനചെയ്യുന്നതിലേറെ കുടിയേറ്റക്കാര്‍ എന്ന് സംബോധന ചെയ്യുന്നതുതന്നെ ഉചിതം.
അതിനര്‍ത്ഥം ഇവിടെ ജീവിക്കുന്നവര്‍ ഇവിടെ തന്നെ എക്കാലവും കഴിയുന്നവരെന്നര്‍ത്ഥം.
ഇവിടത്തെ വ്യഥമറ്റൊന്നാണെന്ന് സൂചിപ്പിച്ചല്ലോ. അത് പട്ടിണിയുടെയോ ,ശാരീരികമായ
യാതനയുടേയോ വ്യഥ അല്ല. `യാതന' തന്നെ ആയിരിക്കാം, എന്നാല്‍ അതു ശരീരികമല്ല, മാനസികം
എന്നത് തന്നെ സത്യം. ഇവിടത്തെ കുടിയേറ്റക്കര്‍ ഇവിടത്തെ സംസ്‌ക്കാരത്തില്‍
അലിഞ്ഞുചേരാന്‍ മനസില്ലാത്തവരെങ്കില്‍, അവര്‍ക്കുവന്നു ചേരുന്ന കടുത്തമാനസിക
സംഘര്‍ഷങ്ങള്‍. ഈ സംഘാഷാവസ്‌ഥ നമ്മുക്ക് സാഹിത്യത്തിലൂടെ എഴുതി നാടന്‍
ചിന്താഗതിക്കാരായ മലയാളികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല.
അവര്‍ക്കതു ഒരിക്കലും മനസിലാകാത്ത പ്രമേയങ്ങള്‍ തന്നെ. എങ്കില്‍തന്നെ ഈ
ദു:ഖസ്‌തിതിയെ വര്‍ണ്ണിക്കാനും, ഇവിടത്തെ ജീവിതത്തിന്‍െറ ജയപരാജയങ്ങളെ
നാട്ടിലെഎഴുത്തുകാരുടെ മുമ്പിലും, വായനക്കാരുടെ മുമ്പിലും അവതരിപ്പിക്കാന്‍,
കാലാകാലങ്ങളില്‍ ഇവിടുത്തെ എഴുത്തുകാര്‍ പരിശ്രമിച്ചിട്ടുണ്ട്.അത് കാലങ്ങളായി
ഇവിടുത്തെ എഴുത്തുകാര്‍ സാഹിത്യത്തിന്‍െറ പല രൂപഭേദങ്ങളിലും അവതരിപ്പിച്ചു
കൊണ്ടിരിക്കുന്നത് മായ്‌ചുകളയാനുള്ളശ്രമത്തിന്‍റ ഭാഗമോ അമേരിക്കന്‍
എഴുത്തുകാരോടുള്ള ഈഗുണദോഷങ്ങള്‍ എന്ന് ചിലപ്പോള്‍
തോന്നിപോകറുപോലുമുണ്ട്.
ഇത്രയും എഴുതിയത് ഇവിടെ
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിന് മറുപടി എന്ന നിലയിലാണ്. ഇവിടുത്തെ
കുടിയേറ്റക്കാരായ എല്ലാ എഴുത്തുകാര്‍ക്കും,അവര്‍വന്ന വഴികളും,അനുഭവങ്ങളും, തികച്ചും
അറിയാവുന്നവര്‍ തന്നെ .എന്നിരിക്കിലും നാട്ടിലെഅല്ലറ ചില്ലറ എഴുത്തുകാരുടെ, ചില
ഒറ്റപ്പെട്ട പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോള്‍, അത് വെറും `നാക്കുകൊണ്ടുള്ള
പോക്കറ്റടി' എന്ന് കണക്കാക്കാനേ കഴിയൂ.
ഇത്രയും നാള്‍ ഈകുടിയേറ്റ
രാജ്യത്തിന്റെ ചരിത്രവും, കഥകളുമൊക്കെയാണ്, ഇവിടുത്തെ എഴുത്തുകാര്‍
എഴുതികൊണ്ടിരുന്നത്. അതൊന്നും വായച്ചിട്ടോ,വായിക്കാഞ്ഞിട്ടോ എഴുതിവിടുന്ന വാചക
കസര്‍ത്തുകള്‍ വെറും നാട്യംപോലെ തോന്നിപോകുന്നു. അതു കൊണ്ട് ഇവിടുത്തെ മലയാളി
എഴുത്തുകാര്‍ക്ക്, ലോകമെമ്പാടുമുള്ള മറ്റ് മലയാളി എഴുത്തുകാരുടെ തുപോലെ തന്നെ
ഏതുപ്രമേയവും, എങ്ങനെയും എഴുതാമെന്നതുതന്നെ യാഥാര്‍ത്ഥ്യം. എഴുത്ത് നിയോഗമാണ്,
ഈശ്വരന്‍ കല്‍പ്പിച്ചുതന്ന സര്‍ഗ്ഗശക്‌തിയുടെ അഭിവാഞ്‌ഛ. വായനയിലൂടെ അത്
സര്‍വ്വശക്‌തിയുടെ മൂശയില്‍ ഉരുക്കിഒഴിച്ച്‌്, ലോകത്തിലുള്ള
ഏതുവിഷയങ്ങളെപ്പറ്റിയും ഏതൊരെഴുത്തുകാരനും എവിടെയും എഴുതാം.എഴുത്തുകാരന്‍െറ
ഇച്ഛാനുസരണം. അതു ഹാസ്യമാകട്ടെ,സാമൂഹ്യമാകട്ടെ,ചരിത്രമാകട്ടെ, തത്വജഞാനമകട്ടെ,
എന്തുമാകട്ടെ. എഴുത്തിന്‍െറ സര്‍ഗ്ഗശതിയെകൂച്ചു വിലങ്ങിടുന് അഭിപ്രായം
തട്ടിമൂളിക്കുന്നവര്‍ അത് ഗൗരവത്തോടെ ഓര്‍ക്കേണ്ടതാണ്. എവിടെ നിന്നും
ഏതൊരെഴുത്തിന്‍െറയും, ഒഴുക്കിന്‍െറ കാരക ശക്‌തിക്കുമേലുള്ള വിലക്കും,
അര്‍ത്ഥമില്ലാത്ത ഗുണദോഷങ്ങളും, അപഹാസ്യം എന്നല്ലാതെ എന്തു പറയേണ്ടു.
ഇത്രക്കങ്ങു പറയാന്‍ വിദ്യാധരന്‍ എന്തോ ചെയ്തു? പത്രത്തെ എന്തിനു ചീത്ത പറയുന്നു.
വിദ്യാധരൻ ഒരു കഥയോ കവിതയോ സ്വയം എഴുതിയിട്ടില്ല, വായനക്കാരന്റെ പേനയെ കയ്യിലുള്ളൂ. മലയാള സാഹിത്യത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന, വായനക്കാരും എഴുത്തുകാരും കാത്തിരുന്നു വായിച്ചിരുന്ന സാഹിത്യ നിരൂപകനായിരുന്ന കൃഷ്ണൻ നായരെപ്പോലെ ചമയുകയാണ് ഇ-മലയാളിയുടെ കൂലിധരൻ!
കൃഷ്ണൻ നായർ വ്യക്തമായി കൃതികളെടുത്തു കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി നല്ല ഭാഷയിൽ വിമർശിച്ചിരുന്നു. ഇ-മലയാളിക്ക് അങ്ങനെ ഒരുത്തനെ കിട്ടാൻ എന്തുണ്ട് അല്ലെങ്കിൽ കയ്യിൽ? അതും തഥൈവ! അതുകൊണ്ട് വിദ്യാധരനെ ഉണ്ടാക്കി "വിദ്യാധരൻ സാർ", "ഓൾ ദി ബെസ്റ്റ്" ഒക്കെപ്പറയുന്ന 'A. C. George' ആരാന്നു ഊഹിക്കാമല്ലൊ? മറ്റൊരു ഫോബ്... എന്തായാലും ഉരുട്ട്, വിദ്യാധാരനും വെല്ലതും കിട്ടട്ടെ...
നിർദ്ദേശങ്ങകൾക്കു അക്കമിട്ടതുതന്നെ തെറ്റിച്ചു, പണ്ഡിതൻ! ഒൻപതു എഴുതാൻ എട്ടു രണ്ടിട്ടു! ഇ-മലയാളിയുടെ കൂലി വാങ്ങാൻ ഒത്തതുകൊണ്ടു സാഹിത്യ'കുരു' ചമയുകയാണ്. സാഹിത്യം കിളക്കാനുള്ള നിർദ്ദേശങ്ങളുമായിട്ടാ ഇന്നെറെങ്ങിയത്.
പത്രാധിപരെ ഞാൻ എഴുതുന്നതു മറച്ചു പിടിക്കരുത്.