Image

മുല്ലപ്പെരിയാര്‍: എല്‍.ഡി.എഫ് മനുഷ്യമതില്‍ തീര്‍ത്തു

Published on 08 December, 2011
മുല്ലപ്പെരിയാര്‍: എല്‍.ഡി.എഫ് മനുഷ്യമതില്‍ തീര്‍ത്തു
ഉപ്പുതറ(ഇടുക്കി): മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ച് കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ മുതല്‍ അറബിക്കടല്‍ വരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു. ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ മുതല്‍ അതിര്‍ത്തിയായ നീണ്ടപാറ വരെ 121 കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യമതില്‍.

വൈകീട്ട് 3.30ന് റിഹേഴ്‌സല്‍ നടന്നു. 4 മണിക്ക് മനുഷ്യമതില്‍ തീര്‍ത്ത് പ്രതിജ്ഞയെടുത്തു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇ.പി.ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ.ഇ.ഇസ്മയില്‍, വൈക്കം വിശ്വന്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, മുല്ലക്കര രത്‌നാകരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്‍, വി.സുരേന്ദ്രന്‍പിള്ള തുടങ്ങിയ എല്‍.ഡി.എഫ്. നേതാക്കളും മത-സാമുദായിക-സാംസ്‌കാരിക നായകരും എം.പി.മാരും, എം.എല്‍.എ.മാരും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.

മുല്ലപ്പെരിയാറില്‍ തുടങ്ങിയ മനുഷ്യമതില്‍, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, കട്ടപ്പന, ഇരട്ടയാര്‍, തങ്കമണി, ഇടുക്കി, ചെറുതോണി, തടിയമ്പാട്, ചുരുളി, ചേലച്ചുവട്, കീരിത്തോട്, ലോവര്‍പെരിയാര്‍, കരിമണല്‍, നീണ്ടപ്പാറ, നേര്യമംഗലം, നെല്ലിമറ്റം, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ വഴി മറൈന്‍ഡ്രൈവിലെ കടലോരത്ത് സമാപിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മറൈന്‍ഡ്രൈവില്‍ മനുഷ്യമതിലില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക