Image

രാജ്യാന്തര ചലച്ചിത്ര മേള: സംവേദനത്തിന്റെ പുതിയ മാനങ്ങള്‍ തുറക്കാന്‍ ലോക സിനിമാ വിഭാഗത്തില്‍ 60 ചിത്രങ്ങള്‍

ആശ.എസ്.പണിക്കര്‍ Published on 02 December, 2014
രാജ്യാന്തര ചലച്ചിത്ര മേള: സംവേദനത്തിന്റെ പുതിയ മാനങ്ങള്‍ തുറക്കാന്‍               ലോക സിനിമാ വിഭാഗത്തില്‍ 60 ചിത്രങ്ങള്‍
തിരുവനന്തപുരം:  രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തില്‍ ഇന്‍ഡ്യ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ കിം കിഡുക്കിന്റെ 'വണ്‍ ഓഫ് വണ്‍' എന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയിട്ടുണ്ട്.

മൊഹ്‌സല്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത 'ദി പ്രസിഡന്റ് ' എന് ചിത്രം ദാരിദ്ര്യത്തിന്റെ നീര്‍ച്ചുഴിയില്‍ വീണ ഒരു ജനതയുടെ മേല്‍ ആഡംബര ജീവിതത്തിന്റെ മണി സൗധങ്ങള്‍ തീര്‍ക്കുന്ന ഭരണാധികാരിയുടെ കഥ പറയുന്ന ചിത്രമാണ്.

ജോര്‍ജ്ജ് സിവോണിന്റെ നോവലിനെ ആസ്പദമാക്കി മാത്യു അമല്‍റിക് സംവിധാനം ചെയ്ത 'ബ്‌ളൂ റൂം' പ്രേക്ഷകനെ സങ്കീര്‍ണ അനുഭവങ്ങളുടെ കൈപിടിച്ച് കൊണ്ടുപോകുന്ന ത്രില്ലര്‍ മൂവിയാണ്. കാന്‍സറിനോട് പടവെട്ടുന്ന യുവതിയുടെയും താങ്ങും തണലുമായിനില്‍ക്കുന് ഭര്‍ത്താവിന്റെയും കഥ പറയുന്ന സിനിമയാണ് ഇം കോണ്‍ ടിക്ക് സംവിധാനം ചെയ്ത 'റിവയര്‍'.
'ബാക്ക് കോര്‍, തിന്‍ ഐസ്' എന്ന സിനിമയിലൂടെ സംവിധായകന്‍ ഡയോ യിനാന്‍ ക്‌ളാസിക് കുറ്റാന്വോഷണ കഥകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രണയവും കൂട്ടക്കൊലപാതകവും സസ്‌പെന്‍സും നിറഞ്ഞ ചിത്രം പ്രേക്ഷകനെ ആകാംക്ഷയുടെ പാരമ്യതയിലെത്തിക്കാന്‍ പോന്നതാണ്. ബീജിങ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ജൂറി അവാര്‍ഡും ഹര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയറും സില്‍വര്‍ ബെര്‍ലിന്‍ ബെയറും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്ന ഒരു റഷ്യന്‍ ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്‌സ്' ആന്‍ഡ്രെ കൊഞ്ചലോവ്‌സ്‌ക് സംവിധാനം ചെയ്ത ഈ ചിത്രം  വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ലയണ്‍ പുസ്‌കാരം നേടിയിരുന്നു.

ചൈതന്യ താംഫെന്‍ സംവിധാനം ചെയ്ത ഇന്‍ഡ്യന്‍ ചിത്രം 'കോര്‍ട്ട്' ഈ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രമാണ്. വെനീസ് ചലച്ചിത്രോത്സവത്തില്‍ ലയണ്‍ ഓഫ് ദി ഫ്യൂച്ചര്‍ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണിത്.

ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍  ഗോള്‍ഡന്‍ പീക്കോക്ക് പുരസ്‌കാരം നേടിയ ആന്‍ഡ്രെ സ്യാഗിനറ്റ്‌സെയുടെ ലെവിയാതന്‍', ഒളിവിയര്‍ അസായസിന്റെ 'ക്‌ളൗഡ്‌സ് ഓഫ് സില്‍സ', തകാഷി മൈക്കിന്റെ 'ഓവര്‍ യുവര്‍ ഡെഡ് ബോഡി', തറ്റ് ജെന ബോസിക്കിന്റെ 'ഹാപ്പിലി എവര്‍ ആഫ്റ്റര്‍',  യുവാന്‍ അഡ്‌ലറിന്റെ 'ബത്‌ലഹം', വിക്രം സെന്‍ഗുപ്തയുടെ 'ലേബര്‍ ഓഫ് ലൗ', സെലന്റെ വിന്റര്‍ സ്‌ളൂപ്പ്, തുടങ്ങിയവയും ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.



രാജ്യാന്തര ചലച്ചിത്ര മേള: സംവേദനത്തിന്റെ പുതിയ മാനങ്ങള്‍ തുറക്കാന്‍               ലോക സിനിമാ വിഭാഗത്തില്‍ 60 ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക