Image

കായംകുളത്ത്‌ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Published on 18 December, 2011
കായംകുളത്ത്‌ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
ഓച്ചിറ: കായംകുളത്ത്‌ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ചേപ്പാട്‌ മുഞ്ഞനാട്ടു തെക്കതില്‍ സി. രാജേന്ദ്രന്റെ മകന്‍ ജ്‌ഞാന ചക്ഷുസ്‌ (15), കായംകുളം പുള്ളിക്കണക്കു മങ്കുഴി മന്താനത്തു ഗോകുലത്തില്‍ പരേതനായ എം.പി. ഗിരീശന്റെ മകന്‍ ഗോകുല്‍ ഗിരി (15), പുതുപ്പള്ളി വടക്കു കലേഷ്‌ ഭവനത്തില്‍ കലേഷിന്റെ മകന്‍ കിരണ്‍ കലേഷ്‌ (15) എന്നിവരാണു മരിച്ചത്‌.

ഇന്നലെ സ്‌കൂള്‍ അവധിയായതിനാലാണു രണ്ടു ബൈക്കുകളില്‍ പത്ത്‌ എ ഡിവിഷനിലെ ആറു പേര്‍ എത്തിയത്‌. പിന്നീടു കൃഷ്‌ണദേവും അതുലും ഒരു ബൈക്കില്‍ തിരികെ വീട്ടിലേക്കു പോയി. മരിച്ച മൂന്നുപേരും തിരകള്‍ കുറവുള്ള പുലിമുട്ടിനു സമീപത്തേക്കു കൈകോര്‍ത്തു പിടിച്ച്‌ ഇറങ്ങി. എന്നാല്‍ പെട്ടെന്ന്‌ എത്തിയ ശക്‌തമായ തിരയില്‍പ്പെട്ടു മൂന്നു പേരും അപകടത്തില്‍പ്പെടുകയായിരുന്നു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തുടര്‍ന്നു കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ജ്‌ഞാന ചക്ഷുസിന്റെ മൃതദേഹം സംസ്‌കരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക