Image

ഷൈന്‍ ടോം ചാക്കോയെ കുടുക്കിയതിന് പിന്നില്‍ യുവനടനും സംഘവും

ജയമോഹന്‍ എം Published on 31 January, 2015
ഷൈന്‍ ടോം ചാക്കോയെ കുടുക്കിയതിന് പിന്നില്‍ യുവനടനും സംഘവും
കൊച്ചിയില്‍ ലഹരിമരുന്നുമായി പിടിയിലായ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയതിന് പിന്നില്‍ കൊച്ചിയില്‍ തന്നെ സ്ഥിര താമസമാക്കിയ മറ്റൊരു യുവനടനും സുഹൃത്തുക്കളും. ന്യൂജനറേഷന്‍ സിനിമാ സംഘങ്ങള്‍ക്കിടയിലെ ഈഗോയും സൗന്ദര്യപ്പിണക്കവുമാണ് പരസ്പരം പോലീസിന് ഒറ്റുകൊടുക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് പിന്നില്‍. കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയെ പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചത് തന്നെ ഒരു സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഷൈന്‍ ടോം താമസിച്ചിരുന്ന കടവന്ത്രയിലെ വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ പോലീസ് എത്തുന്നത്. ഫ്‌ളാറ്റിന്റെ സെക്യൂരിറ്റി ഗാര്‍ഡുകളെപ്പോലും അറിയിക്കാതെയാണ് ആദ്യ പോലീസ് സംഘം ഫ്‌ളാറ്റിന്റെ കോംമ്പണ്ടില്‍ കടന്നത്. ഷൈനും സംഘവും ഫ്‌ളാറ്റിലുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്. ഇതേ സമയം ഗോവയില്‍ നിന്നും സഹസംവിധായിക കൂടിയായ ബ്ലസിയുടെയും മറ്റ് മൂന്ന് പെണ്‍ സുഹൃത്തുക്കളുടെയും ഒപ്പം ഷൈന്‍ ടോം ഫ്‌ളാറ്റിലെത്തിയിട്ട് മണിക്കൂറുകള്‍ മാത്രമേ അയിരുന്നുള്ളു.
മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു ഇവര്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോഴും മയക്കുമരുന്നിന്റെ ലഹരിയില്‍ മണിക്കൂറുകളോളം ഈ സംഘത്തിന് യാതൊന്നും മനസിലായിരുന്നില്ല. സംഘത്തില്‍ മയക്ക് മരുന്ന് ഉപയോഗിക്കാതിരുന്ന ഒരു പെണ്‍കുട്ടി മാത്രം അലമുറയിട്ട് കരഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
വ്യക്തമായ ഇന്‍ഫൊര്‍മേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന്‍ ടോമുണ്ടായിരുന്ന ഫ്‌ളാറ്റ് റെയ്ഡ് ചെയ്‌തെന്ന് പോലീസ് പറയുന്നു. സമീപകാലത്ത് കായലില്‍ ലക്ഷ്വറി ബോട്ടില്‍ നിശാപാര്‍ട്ടികളും ലഹരിമരുന്ന് ഉപയോഗവും നടത്തുന്നതിന് പിന്നില്‍ ചില ന്യൂജനറേഷന്‍ സിനിമക്കാരാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇവര്‍ക്കായി വലവിരിച്ചു വരുകയായിരുന്നു കൊച്ചി സിറ്റി പോലീസ്. ഈ വലയില്‍ കുടുങ്ങുന്ന ആദ്യ ഗ്ലാമര്‍ താരമായി മാറി ഷൈന്‍ ടോം ചാക്കോ.
ഷൈന്‍ ടോമും നാല് പെണ്‍കുട്ടികളും കൂടി വിവാദ നായകന്‍ നിസാമിന്റെ ഫ്‌ളാറ്റില്‍ എത്തിയത് അറിയുമായിരുന്ന ഒരാളാണ് പോലീസിന് ഇന്‍ഫൊര്‍മേഷന്‍ കൈമാറിയതെന്ന് പറയപ്പെടുന്നു. നല്‍കിയ വ്യക്തി ഒരു സിനിമാ താരം തന്നെയെന്നാണ് അനൗദ്യോഗികമായി പറയപ്പെടുന്നത്. കൊച്ചിയില്‍ താമസമാക്കിയ മറ്റൊരു യുവനടനാണ് ഇതെന്ന് പറയപ്പെടുന്നു. അടുത്ത കാലം വരെ ഈ നടനും ഷൈന്‍ ടോമും അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു. ചെറിയ ചെറിയ വേഷങ്ങള്‍ അഭിനയിച്ചു വന്ന ഷൈന്‍ ടോം ചാക്കോ ഇതിഹാസ എന്ന സിനിമയിലൂടെ പെട്ടന്ന് താരമായി മാറി.
വെറും എണ്‍പത് ലക്ഷം രൂപയുടെ ബജറ്റില്‍ ഒരുക്കിയ ഇതിഹാസ സൂപ്പര്‍ഹിറ്റ് വിജയം നേടിയതോടെയാണ് ഷൈന്‍ ടോം ചാക്കോ എന്ന സിനിമക്കാരന്റെ രാശി തെളിഞ്ഞത്. പതിവ് സിനിമാ സൗന്ദര്യ സങ്കല്പങ്ങളൊന്നും ഇണങ്ങാത്ത ഷൈന്റെ വിജയം സിനിമയിലെ വലിയൊരു തരംഗം തന്നെയായിരുന്നു. നവീനമായ താരസങ്കല്പങ്ങളിലൂടെ സഞ്ചരിക്കുന്ന ന്യുജനറേഷന്‍ സംവിധായകരില്‍ പലരും ഷൈന്‍ ടോമിനെ നായകനാക്കാന്‍ മുമ്പോട്ടു വന്നു.
മുമ്പു തന്നെ സിനിമയില്‍ സജീവമായി വന്ന ഒരു യുവതാരത്തോട് പറഞ്ഞു വെച്ചിരുന്ന കഥ കഴിഞ്ഞ ദിവസങ്ങളില്‍ ഷൈന് മുമ്പിലത്തിയത് മേല്‍പ്പറഞ്ഞ താരത്തെ ചൊടിപ്പിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ താരം പലരോടും ചൂടാകുകയും ചെയ്തുവത്രേ. ഈ വിരോധമാണ് ഷൈന്‍ ടോം ചാക്കോയെ കുടുക്കുന്നതിലേക്ക് എത്തിച്ചത്.
കൊച്ചിയില്‍ ന്യൂജനറേഷന്‍ സിനിമക്കാരില്‍ പലരും ലഹരിമരുന്ന് ഉപഭോഗവുമായി ബന്ധപ്പെട്ടവര്‍ ആണെന്ന ആരോപണങ്ങള്‍ ഏറെക്കാലമായിട്ടുണ്ട്. സമീപകാലത്ത് നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് കഞ്ചാവടിച്ചാല്‍ സിനിമ വരുമെന്നാണ് പല ന്യൂജനറേഷന്‍കാരുടെയും ധാരണ എന്നാണ്. സംവിധായകന്‍ വിനയനും ഇക്കാര്യം ശരിയാണെന്നും ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് റാക്കറ്റ് സജീവമാണെന്നും ആരോപണം ഉന്നയിച്ചിരുന്നു.
ഈ ആരോപണങ്ങളൊക്കെ സത്യമാണെന്നതിന്റെ ആദ്യത്തെ പ്രത്യക്ഷമായ തെളിവാണ് ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ്.
സംവിധായകന്‍ കമലിന്റെ കൂടെ സംവിധാന സഹായിയായി സിനിമയിലെത്തിയാളാണ് ഷൈന്‍ ടോം ചാക്കോ. പിന്നീട് ബ്ലസി സംവിധാനം ചെയ്ത ഗദ്ദാമ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലെ ഗുണ്ടയുടെ കഥാപാത്രം അഭിനേതാവ് എന്ന നിലയില്‍ ഷൈന് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു. ഇതിനു ശേഷം സഹനടന്‍ വേഷങ്ങള്‍ ചെയ്തുവന്ന ഷൈന് ലഭിച്ച വന്‍ ബ്രേയ്ക്കായിരുന്നു ഇതിഹാസ എന്ന ചിത്രം.
പല യുവതാരങ്ങളും കഥ കേട്ട ശേഷം ഉപേക്ഷിച്ച ചിത്രമായിരുന്നു ഇതിഹാസ. അങ്ങനെയാണ് ചിത്രത്തിലേക്ക് ഷൈന്‍ ടോമിന് നറുക്ക് വീണത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി സിനിമ വന്‍ വിജയം നേടി. ഇതോടെയാണ് ന്യൂജനറേഷന്‍ സിനിമയിലുടെ പുതിയ ഹീറോയായി ഷൈന്‍ ടോം ഉയര്‍ന്നു വന്നത്.
ഇതിനു ശേഷം ഷൈന്‍ ടോമിന്റെ പുതിയ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. പുതുമുഖ നായികമാര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് ഷൈന്‍ ടോമിന്റെ കൈയ്യില്‍ വിലങ്ങ് വീഴുന്നത്.
Join WhatsApp News
A.C.George 2015-01-31 12:24:47

We do not know the full story. However we know many unethical actions are going on in these fields. At least we pravasis can do one thing. We have to stop worshipping or promoting these cine serial stars like semi human gods. Here people give millions of rupees for their glamour shows, shakes and words. Our organizations, even big national umbrella association bring them for shows by paying huge amounts for their meetings and conventions. We give awards, ponnadas to these people, sit with them, stand with them, photo session with them and give wider publicity through media. What a waste and fake it is. If we see such super, fake stars here we have to boycott such meetings and conventions. For social, religious, political, cultural, jewellary shop, textile meeting or shop inauguration we pay huge money and bring these types of people. Instead, here we have to promote our own local talent, stars and socio cultural leaders and people.

 

James Thomas 2015-01-31 16:39:28
പൂച്ചക്കാരു മണി കെട്ടും? ജോർജ് സാർ
പറയുന്നതൊക്കെ ശരി. നമ്മൾ എലികൾ
വീണ്ടും പൂച്ചക്ക് കളി വിനോദ മാകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക