ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... പത്തൊന്‍പതുകാരനായ ഫര്ഹാന് തൗഹിദിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കൂട്ടക്കൊലയുടെ ചുരുള്‍ അഴിക്കുന്നു.
അതു കണ്ടാണ് ഒരു സുഹ്രുത്ത് പോലീസിനെ ഞായറാഴ്ച രാത്രി വിളിക്കുന്നത്. ടെക്സസിലെ അലനില്‍ അവരുടെ വീട്ടിലെത്തിയ പോലീസ് കണ്ടത് വെടിയേറ്റു മരിച്ച് കിടക്കുന്ന ആറു മ്രുതദേഹങ്ങള്‍.
ടി.വി. ഷോ 'ദി ഓഫീസ്' കണ്ടതും അതിന്റെ വിലയിരുത്തലും അതിനെതിരെ കുറെ ഷിറ്റ് പ്രയോഗവുമൊക്കെയുണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ. ഒടുവിൽ എഴുതി 'കൂടുതല്‍ പറയാനുണ്ട്, പക്ഷെ ജീവിതം കുറച്ചെയുള്ളു.'
'ഫെബ്രുവരി 21, 2021 വരെ ഞങ്ങൾ അത് (ഷോ) കണ്ടു. അന്നാണ് ജ്യേഷ്ടന് (22-കാരനായ തൻവീർ തൗഹിദ്) എന്റെ മുറിയിലൊരു നിര്‍ദേശവുമായി വന്നത്. എല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ സ്വയം ചാകും, കുടുംബത്തെയും കൊല്ലും...
മഹാപാപികള്‍ അതു തന്നെ ചെയ്തു. ഒരു വര്‍ഷമൊന്നും കാത്തിരുന്നില്ല. ഒന്നര മാസം കഴിഞ്ഞപ്പോൾ കൂട്ടക്കൊല നടന്നു. അവർ അടക്കം ആറു പേർ. പിതാവ് തൗഹീദ് ഇസ്ലാം, 54 , മാതാവ് ഐറൻ , 56, മുത്തശി അൽത്താഫുന്നിസ, 77 , ഇരട്ട സഹോദരി ഫാർബീൻ തൗഹീദ്, 19, എന്നിവർ.
ബംഗ്ലാദേശില്‍ നിന്നു വന്ന കുടുംബം നേരത്തെ ന്യു യോര്‍ക്കിലെ ക്വീന്‍സിലാണു താമസിച്ചിരുന്നത്. അസ്റ്റോറിയയിലെ 47-ം സ്റ്റ്രീറ്റിലെ അവരുടെ വീട്ടുടമ യുയെന്‍ സാങ്ങിനു കൂട്ടക്കൊല വിശ്വസിക്കാനാവുന്നില്ല. ഭാര്യയും ഭര്‍ത്താവും വളരെ നല്ല മനുഷ്യരായിരുന്നുവെന്നവര് പറഞ്ഞു. തൌഹിദ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റില്‍ ബേക്കറും ബാങ്കില്‍ ജോലിക്കാരനുമായിരുന്നു. കൂടേ മസ്റ്റേഴ്സിനു പഠിക്കുന്നുമുണ്ടായിരുന്നു. മാസ്റ്റേഴ്സ് ലഭിച്ച ശേഷം ഏരെ ആഹ്ളാദവാനായിരുന്നു അയാൾ .
പുത്രി ഫര്‍ബീനും വളരെ മിടുക്കി ആയിരുന്നു. എന്നാല്‍ ആണ്മക്കള്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇളയവന് ഫര്ഹാന് സ്പെഷല്‍ സ്കൂളിലാണ് പഠിച്ചിരുന്നത്. ഫര്ബീനു ന്യു യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഫുള്‍ സ്കോളര്‍ഷിപ്പ് ലഭിചിരൂന്നു. സഹൊദരര് രണ്ടു പേരും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് വിദ്യാര്‍ത്ഥികളായിരുന്നു.
കൊല്ലപ്പെട്ട മുത്തശി അല്തഫുന്നിസ, അടുത്തയിടക്ക് ബംഗ്ലദേശില്‍ നിന്നു വന്നതാണ്. അവരുടെ സഹോദരന് ക്വീന്‍സില്‍ താമസിക്കുന്നുണ്ട്.