Image

ബി.ജെ.പി സ്ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

Published on 15 April, 2021
ബി.ജെ.പി സ്ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം
കൊല്‍ക്കത്ത: ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പ് പശ്ചിമ ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രണോ മിത്ര ആരോപിച്ചു.

ബാരാനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ അവര്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 'അവര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്‍റെ വാഹനത്തിന് അകത്തുവരെ കയറി. പക്ഷേ, പ്രവര്‍ത്തകര്‍ സംരക്ഷിച്ചതിനാല്‍ എന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല' ആക്രമണത്തിനുശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ചൊവ്വാഴ്ച 'ഇന്ത്യ ടുഡേ'ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രാണോ മിത്ര പറഞ്ഞിരുന്നു. 'ഞാന്‍ ബംഗാള്‍ സിനിമയിലെ താരമാണ്. എന്നാല്‍, ഒരു ബി.ജെ.പി നേതാവ് എന്ന നിലയില്‍ എന്‍റെ ജീവന്‍ അപകടത്തിലാണ്. എല്ലാ ദിവസവും ആ പേടിയോടെയാണ് ഞാന്‍ സുവര്‍ണ ബംഗാള്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്' അവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക