വാഷിംഗ്ടൺ, ഡിസി: 2020-ൽ മതസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി (കൺട്രി ഓഫ് പാർട്ടിക്കുലർ കൺസേൺ) ഇന്ത്യയെ വിശേഷിപ്പിച്ച് യു.എസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ആർ.എഫ്) പാകിസ്ഥാനും ചൈനക്കും എതിരെയും ശക്തമായ നടപടികൾ ആവശ്യപ്പെടുന്നു.
മതസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറെ പിന്നിലായതിന് നിരവധി കാരണങ്ങൾ റിപ്പോർട്ടിൽ പറയുന്നു. മതവിവേചനപരമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) റിപ്പോർട്ടിൽ പ്രധാനമാണ്. അത്
മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള നിരവധി അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്തു. സി.എ.എ പ്രക്ഷോഭത്തിനിടെ നടന്ന ഡൽഹി കലാപത്തിൽ 50 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൾക്കുകയും ചെയ്തു.
ജനക്കൂട്ടം പള്ളികൾ ആക്രമിക്കാനും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കാനും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും പ്രവർത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചില കുടുംബങ്ങൾ തലമുറകളായി രാജ്യത്ത് താമസിച്ചിട്ടും പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവായി. 1.9 മില്യൺ പേരെ എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും കമ്മീഷൻ ചോദിച്ചു.
അസമിൽ തടങ്കൽ ക്യാമ്പുകൾ നിർമിച്ചിട്ടുണ്ട്. അത് മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യവ്യാപകമായോ വ്യാപിപ്പിച്ചാൽ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശങ്കകളും റിപ്പോർട്ട് പങ്കുവക്കുന്നുണ്ട്.
'ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ്, 2020' നടപ്പാക്കുന്നതിനെക്കുറിച്ചും പരിണതഫലങ്ങളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. 'നിർബന്ധിത മതപരിവർത്തനത്തിന്‍റെ' പേര് പറഞ്ഞ് വിവിധ മതക്കാർ തമ്മിലുള്ള വിവാഹം തടയുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഹിന്ദുക്കളല്ലാത്തവരെ ആക്രമിക്കാനും അറസ്റ്റുചെയ്യാനും ഇത്തരം നിയമങ്ങൾ കാരണമാകുന്നതായും റിപ്പോർട്ട് പറയുന്നു.
വിദേശ സംഭാവന നിയന്ത്രണത്തിലെ സിവിൽ സമൂഹത്തെ കൂടുതൽ ഞെരുക്കുന്നതിനും മതസംഘടനകളെയും മനുഷ്യാവകാശ സംഘടനകളെയും അടച്ചുപൂട്ടാൻ സർക്കാർ നിർബന്ധിതരാക്കി. നിയമ ഭേദഗതി ആംനസ്റ്റി ഇന്‍റർനാഷനലിനെയും ബാധിച്ചു.
മതന്യൂനപക്ഷങ്ങളെ 'വിദ്വേഷകരമായ പ്രയോഗങ്ങൾകൊണ്ട്' സർക്കാർ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ഭീഷണിപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണം എന്നിവയ്ക്ക് അധികൃതർ ധൈര്യം പകർന്നിട്ടുണ്ട്. ദലിതർ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ആദിവാസികൾ, മറ്റ് മത സമുദായങ്ങൾ എന്നിവർക്കെതിരായ നിരവധി അക്രമങ്ങൾ ഉൾപ്പെടുന്നു-റിപ്പോർട്ട് പറയുന്നു.
ഇതേ സമയം ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയ മുൻ പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരെ യു.എസ്. കോൺഗ്രസ് ബിൽ പാസാക്കി. (2018-208 വോട്ട്) ഇനി സെനറ്റ് അതിനു അംഗീകാരം നൽകണം.
സിറിയ, ഇറാൻ, യെമൻ, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങൾക്കാണ് ആദ്യം വിലക്കേർപ്പെടുത്തിയിരുന്നത്. ഉത്തര കൊറിയ, വെനിസ്വേല, മ്യാന്മർ, എറിത്രീയ, കിർഗിസ്താൻ, നൈജീരിയ, സുഡാൻ, താൻസനിയ രാജ്യങ്ങളെ കൂടി പിന്നീട് വിലക്കി.
വിലക്ക് വന്നതോടെ ഈ രാജ്യങ്ങളിൽനിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. അവധിക്ക് കുടുംബാംഗങ്ങൾ നാട്ടിലേക്ക് പോയി തിരിച്ചുവരുന്നതുൾപ്പെടെ വിലക്കിെൻറ പരിധിയിൽവന്നു