Image

ഗോവയില്‍ ഓക്സിജന്‍ ലഭിക്കാതെ നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 75 രോഗികള്‍

Published on 14 May, 2021
ഗോവയില്‍ ഓക്സിജന്‍ ലഭിക്കാതെ നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 75 രോഗികള്‍
പനാജി: ഗോവയിലെ സര്‍‌ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 75 രോഗികള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ദുരന്തം. വെള്ളിയാഴ്ച 13 പേര്‍ മരിച്ചു. വ്യാഴാഴ്ച 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച 21 പേര്‍ക്കും ചൊവ്വാഴ്ച 26 പേര്‍ക്കും ജീവന്‍ നഷ്ടമായി. എല്ലാ മരണങ്ങളും പുലര്‍ച്ചെ ഒന്നിനും ആറിനും ഇട‍യിലായിരുന്നെന്ന് മുന്‍ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി.

അതേസമയം, സംസ്ഥാനത്ത് ഓക് സിജന്‍ ക്ഷാമമില്ലെന്നും കോവിഡ് വാര്‍ഡുകളിലേക്ക് മതിയായ രീതിയില്‍ മെഡിക്കല്‍ ഓക്സിജന്‍ എത്താത്തതാകാം മരണത്തിന് കാരണമായതെന്നും മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക