Image

മരിച്ചുപോയവരുടെ കോടികളുടെ സ്വത്ത് തട്ടിയെടുത്തു; ബി.ജെ.പി. വനിതാ നേതാവും മക്കളും അറസ്റ്റില്‍

Published on 14 June, 2021
മരിച്ചുപോയവരുടെ കോടികളുടെ സ്വത്ത് തട്ടിയെടുത്തു; ബി.ജെ.പി. വനിതാ നേതാവും മക്കളും അറസ്റ്റില്‍



ദെഹ്‌റാദൂണ്‍: മരിച്ച വയോധിക ദമ്പതിമാരുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസില്‍ ഉത്തരാഖണ്ഡിലെ ബി.ജെ.പി. വനിതാ നേതാവും മക്കളും അടക്കം നാലു പേര്‍ അറസ്റ്റില്‍. ബി.ജെ.പി. മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി റീന ഗോയലും ഇവരുടെ രണ്ട് ആണ്‍മക്കളും മറ്റൊരാളുമാണ് അറസ്റ്റിലായത്. മരിച്ച ദമ്പതിമാരുടെ ബന്ധുവിന്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ക്ലെമന്റ് ടൗണ്‍ പോലീസ് പറഞ്ഞു. 

വയോധിക ദമ്പതിമാരുടെ മരണത്തിന് പിന്നാലെയാണ് ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വസ്തുവകകള്‍ റീന ഗോയലും മക്കളും കൈയേറിയത്. മരിച്ച ദമ്പതിമാരുടെ കുടുംബാംഗങ്ങളും സ്വത്തിന്റെ അവകാശികളുമെല്ലാം യു.എസിലാണ് താമസം. ഈ സാഹചര്യം മുതലെടുത്താണ് പൂട്ടിക്കിടന്ന വീടും സ്ഥലവും മറ്റും ബലംപ്രയോഗിച്ച് തുറന്ന് പ്രതികള്‍ കൈയേറിയത്.

ദമ്പതിമാരുടെ കുടുംബാംഗമായ സുരേഷ് മഹാജന്‍ എന്നയാള്‍ ഇ-മെയിലിലൂടെ പരാതി നല്‍കിയപ്പോഴാണ് സംഭവം പോലീസ് അറിയുന്നത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക