Image

തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

Published on 27 July, 2021
തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു
തെങ്കാശിയില്‍ ക്ഷേത്രോത്സവത്തില്‍ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു. സ്വാമിയാട്ട് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 4 പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. പാവൂര്‍സ്രതം കല്ലൂരണി പഞ്ചായത്തിലെ മാടന്‍ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തെങ്കാശി പാവൂര്‍ സത്തിറം കല്ലൂരണി ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് 4 പേര്‍ ചേര്‍ന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലര്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.

ഇതെത്തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണു കേസ്. പൂജാരിമാര്‍ നാലുപേരും സ്വാമിയാട്ടച്ചടങ്ങില്‍ പങ്കെടുത്തവരാണ്. ഉത്സവത്തിന്റെ ഭാഗമായി പുജാരിമാര്‍ വേട്ടയ്ക്കു പോകുന്നതാണ് ചടങ്ങ്. തിരികെ വരുമ്ബോള്‍ കൊണ്ടുവരുന്ന മനുഷ്യത്തല ഇവര്‍ ചേര്‍ന്നു ഭക്ഷിക്കുന്നതാണ് ആചാരം.

കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപത്തെ ശ്മശാനത്തില്‍ നിന്നാണു തല സംഘടിപ്പിച്ചതെന്ന് പിടിയിലായ പൂജാരിമാര്‍ പൊലീസിന് മൊഴിനല്‍കി. അതേസമയം ഇത് യഥാര്‍ഥ മനുഷ്യത്തല തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ തെങ്കാശി എസ്പി ആര്‍.കൃഷ്ണരാജ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പാവൂര്‍സ്രതം പൊലീസിനോടു നിര്‍ദേശിക്കുകയായിരുന്നു.

പിടിച്ചെടുത്ത മനുഷ്യതല പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി. ശ്മശാനം സൂക്ഷിപ്പുകാരനെയും ചോദ്യം ചെയ്തു.ഇയാളുടെ അറിവോടെയാണൊ പാതി ദഹിപ്പിച്ച ആളുടെ തല ഉത്സവത്തിനെത്തിച്ച തെന്നും പോലീസ് അന്വേഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക