Image

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

ജോബിന്‍സ് Published on 20 September, 2021
കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി
കാണാതായെന്ന് പരാതി ലഭിച്ച മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുജേ് വീട്ടില്‍ തിരിച്ചെത്തിയത്. താന്‍ ഒരു യാത്ര പോയിരിക്കുകയായിരുന്നുവെന്നാണ് സുജേഷ് വീട്ടുകാരോട് പറഞ്ഞത്. കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതിനാല്‍ സുജേഷിനെ കസ്റ്റഡിയിലെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ മാടായിക്കോണത്തെ സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 

ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ ബാങ്കിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയ ആളായിരുന്നു സുജേഷ്. വായ്പാ തട്ടിപ്പിനെ കുറിച്ച് തെളിവുകള്‍ നിരത്തി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതും സുജേഷായിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് അംഗത്വം കിട്ടാനായി അപ്പീല്‍ നല്‍കി കാത്തിരിക്കുകയായിരുന്നു. 

ഇതിനിടെയാണ് നാട് വിട്ടത്. മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സുജേഷ് ഏറെ അസ്വസ്ഥനായിരുന്നു. കാറിലായിരുന്നു സുജേഷ് വീട് വിട്ടിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലയിലായിരുന്നു അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് സുജേഷ് വീട്ടില്‍ തിരിച്ചെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക