Image

അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനനിരക്ക് മരണനിരക്കിനേക്കാള്‍ കുറവ്. ചരിത്രത്തിലാദ്യമെന്ന് ആരോഗ്യവകുപ്പ്.

പി.പി.ചെറിയാന്‍ Published on 21 September, 2021
അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനനിരക്ക് മരണനിരക്കിനേക്കാള്‍ കുറവ്. ചരിത്രത്തിലാദ്യമെന്ന് ആരോഗ്യവകുപ്പ്.
അലബാമ: അലബാമ സംസ്ഥാനത്തു 2020 വര്‍ഷത്തെ ആകെ ജനനസംഖ്യ, ആ വര്‍ഷം മരിച്ചവരേക്കാള്‍ കുറവാണെന്ന് അലബാമ സംസ്ഥാന ഹെല്‍ത്ത് ഓഫീസര്‍ സ്‌കോട്ട് ഹാരിസ്.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മരണനിരക്ക് ജനനനിരക്കിനേക്കാള്‍ വര്‍ദ്ധിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അലബാമയില്‍ 2020 ല്‍ കണക്കുകളനുസരിച്ചു 64714 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 57641 ജനനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധ സമയത്തോ, 1918 ലെ ഫ്‌ളൂ പാന്‍ഡമിക്കിന്റെ കാലഘട്ടത്തിലോ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. 2020 ലേത് 2021ലും ആവര്‍ത്തിക്കപ്പെടാനാണ് സാധ്യതയെന്നും സ്‌കോട്ട് ഹാരിസ് പറഞ്ഞു.

അലബാമ സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ താരതമ്യേന കുറവുണ്ടെങ്കിലും, ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇതിലും ആശുപത്രി ബഡ്ഡുകള്‍ ആവശ്യമാണ്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കോവിഡ് 19 റിപ്പോര്‍ട്ടനുസരിച്ചു അലബാമയില്‍ കോവിഡ് പോസ്സിറ്റിവിറ്റി നിരക്ക് 27.5 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെ 768000 സ്ഥിരീകരിച്ച കോവിഡ് കേസ്സുകളും, 13000 കോവിഡ് മരണവും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.എസ്. ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നതായും സെന്റേഴ്‌സ് ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സി.ഡി.സി.)യുടെ അറിയിപ്പില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക