ന്യൂയോർക്ക്:
അപ്പു പിള്ളക്ക് വയസു എഴുപതുണ്ട്. കണ്ടാലോ 50.. അപ്പു പിള്ള മഹാബലിയുടെ
വേഷത്തിൽ ഇറങ്ങിയാൽ അത് ഒരു ഒന്നൊന്നര വരവാണ് ...പണ്ടേ ന്യൂയോർക്കിലും
ന്യൂജേഴ്സിയിലും പ്രധാന ഓണാഘോഷങ്ങളിൽ എല്ലാം അപ്പു ചേട്ടനാണ് മഹാബലി.
ഒന്നാമത്
പ്രോഫെഷണലായെ അപ്പു ചേട്ടൻ ഒരുങ്ങൂ. മഹാബലിയുടെ കാലിൽ ഇട്ടിരിക്കുന്ന
പാദരക്ഷ പോലും രാജകീയം. നല്ലൊരു ഈശ്വര ഭക്ത്തനായ അപ്പുച്ചേട്ടൻ
എല്ലാവർഷവും നാട്ടിൽ പോയാൽ ആദ്യം പോകുന്നത് പരുമല പള്ളിയിലും ആറ്റുകാൽ
ദേവിയുടെ സവിധത്തിലും (1989 മുതൽ ഇന്ന് വരെ) ചെന്ന് വണങ്ങിയതിനു ശേഷമേ
നാട്ടുകാരെ കാണാൻ പോവുകയുള്ളൂ. ഏതാണ്ട് 35 വർഷത്തോളം പരുമല പള്ളിയിൽ
കാൽനടയായി പോയി. ഇങ്ങനെയൊക്കെ ഭക്തി ഉണ്ടെങ്കിലും അപ്പു ചേട്ടൻ ഒരു മത
തീവ്രവാദി അല്ല മറിച്ചു തികഞ്ഞ മതേതരണ്.
പല പുതിയ പ്രവാസികളും
മതചിന്ത കൊണ്ട് ഭ്രാന്ത് പിടിക്കുമ്പോൾ അപ്പു ചേട്ടൻ എല്ലാ
മനുഷ്യന്മാരോടും സൗഹൃദവും സ്നേഹവും പുലർത്തുന്നയാളാണ്. അന്യമതസ്ഥരെ
ബഹുമാനിക്കുന്നതിൽ മുമ്പിലാണ്.
ചുരുക്കത്തിൽ മഹാബലിയുടെ നന്മയൊക്കെ
കൈമുതലായ വ്യക്തി. പ്രജകളെല്ലാം തുല്യർ. തന്റെ ജനങ്ങളെ വർഷത്തിൽ
ഒരിക്കൽ സന്ദർശിക്കുന്ന മഹാബലിയെ കണ്ട അനുഭവമാണ് അപ്പുച്ചേട്ടന്റെ മഹാബലിയെ
കണ്ടാലും.
ഇക്കാരണം കൊണ്ട് തന്നെ ഓണം വരുമ്പോൾ ആരു മഹാബലി
ആകുമെന്ന ചോദ്യത്തിന് രണ്ടാമത് ഒന്ന് മലയാളികൾ ആലോചിക്കില്ല. എല്ലാ ഓണ
പരിപാടിയിലും സഹധർമ്മിണി രാജമ്മ പിള്ള കൂടെ ഉണ്ട് പെർഫെക്റ്റ് ആയി
അണിയിച്ചൊരുക്കും. തൊപ്പിയും, കുടയും ആടയാഭരണങ്ങളും അണിയിച്ചു തീർത്തും
പ്രൗഡിയുള്ള മഹാബലിയാക്കുന്നതിൽ ഭാര്യ രാജമ്മക്ക് ഒരുകല തന്നെ ഉണ്ട് .
രാജമ്മ പിള്ള ന്യൂയോർക്കിൽ ഹോസ്പിറ്റലിൽ നിന്ന് നഴ്സിംഗ് സൂപ്പർവൈസറായാണ്
വിരമിച്ചത്.
നാട്ടിൽ പോലീസ് ഇൻസ്പെക്ടറിയിരുന്ന അപ്പുച്ചേട്ടൻ
ഇവിടെ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ നിന്ന് വിരമച്ചെങ്കിലും
ട്രൈസ്റ്റേറ്റിലെ മലയാളീ സംഘടനകൾക്ക് എല്ലാവര്ക്കും സമ്മതൻ. ഉറച്ച
ഫൊക്കാനകാരനെങ്കിലും എല്ലാ പൊതു പരിപാടികളിലും പങ്കെടുക്കും.
നാട്ടിൽ
പോകുമ്പോൾ തിരുവന്തപുരത്തു പണിതീർത്ത വില്ലയിൽ താമസിക്കുമെങ്കിലും
അപ്പു ചേട്ടൻ മാവേലിക്കര സ്വദേശിയാണ്. 45 വർഷമായി അമേരിക്കയിൽ
താമസിക്കുന്ന അപ്പു-രാജമ്മ ദമ്പതികൾക്കു 3 പെൺമക്കളാണ്. ഒരാൾ
അമേരിക്കയിലെ ആദ്യ മലയാളി വനിതാ പോലീസ് ഡിക്ടറ്റീവ്. മറ്റൊരാൾ ഡോക്ടറും
ഇളയത് കമ്പ്യൂട്ടർ എഞ്ചിനീയറുമാണ്.
അമേരിക്കയിലെ മലയാളീ പോലീസ്
അസോസിയേഷന്റെ ആദ്യ ഓണം മുതൽ സെപ്റ്റം. 18 നു നടന്ന മലയാളീ ഹെറിറ്റേജ് ഓണ
പരിപാടി വരെ "അപ്പു മഹാബലി" രംഗത്തുണ്ടായിരുന്നു. ന്യൂയോർക്കിൽ തണുപ്പ്
തുടങ്ങിയാൽ പതുക്കെ നാട്ടിലേക്കു ...ജയ് മാവേലി ...
അഞ്ചാം ക്ലാസിൽ പഠിക്കുന്ന മാവേലി
കാനഡ
കിംഗ്സ്റ്റൺ മാവേലി അഞ്ചാം ക്ലാസ്സുകാരനാണ് -ക്രിസ്റ്റോ മനോജ് . വേഷം
അണിഞ്ഞു തുടങ്ങിയതേയുള്ളു. എങ്കിലും ആള് പുലി. മോഹന്ലാലില്ന്റെ ഏതു വേഷവും
അനുകരിക്കും. സാംബാർ വീക്നെസ് ഉള്ള മാവേലിയാണ് മൂപര്- സാമ്പാര് കൂട്ടി
ഊണ് കിട്ടിയാൽ ഏതു വേഷവും കെട്ടാൻ റെഡി.
പക്ഷെ വേഷം
അണിയുന്നതിനു മുൻപ് ഇലയിൽ, സാമ്പാറുകൂട്ടി ഊണ് ആദ്യ ട്രിപ്പ് കിട്ടണം
എങ്കിലേ നാട്ടുകാരെ അനുഗ്രഹിക്കൂ ... എന്നാലും ആള് വേഷമിട്ടാൽ
സ്വതസിദ്ധമായി ആരെയും അനുഗ്രഹിക്കും മൂപര് പറയുന്നത് ഓണം 3 മാസം കൂടുമ്പോൾ
വേണമെന്നാണ്. കാരണം മാവേലിക്ക് വർഷത്തിൽ 3 പ്രാവശ്യം എങ്കിലും നാട്
കാണേണ്ടേ , കൂടെ കുട്ടികകൾക്കു എന്ത് ചോദിച്ചാലും ഓണ കാലത്തു കിട്ടും.
കൂടെ സാമ്പാറും പപ്പടവും പായസവും സന്തോഷായിട്ടു എല്ലാവരെടയും കൂടെ
കഴിക്കുമ്പോൾ അതിന്റെ സുഖം ഒന്ന് വേറെ.
നന്നായി പിയാനോ വായിക്കും. കാനഡയിൽ നഴ്സുമാരായ മുണ്ടക്കയം സ്വദേശികളായ മനോജ്ടീ-ന ദമ്പതികളുടെ മൂത്ത മകനാണ് ഈ അഞ്ചാം ക്ലാസ് കാരൻ.