Image

നന്ദിപ്രകടനം എന്തിനായി? (ബി ജോൺ കുന്തറ)

Published on 25 November, 2021
നന്ദിപ്രകടനം എന്തിനായി? (ബി ജോൺ കുന്തറ)
ജനിച്ചു വളർന്ന നാട്ടിലും, എടുത്തു വളർത്തിയ നാട്ടിലും, രാഷ്ട്രീയ, സാമൂഹിക , മത, വംശ വിഷയങ്ങളെ മുൻനിറുത്തി പരസ്പര സംഘട്ടനങ്ങളിലും നരഹത്യയിലും മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തിൽ ആർക്കു നന്ദി പറയണം, എന്തിനായി?

മറ്റു ലോക രാഷ്ട്രങ്ങൾക്ക് മാതൃക ആകേണ്ട രണ്ടു പ്രമുഖ ജനാതിപത്യ വ്യവസ്ഥിതികൾ അമേരിക്ക, ഇന്ത്യ. അമേരിക്കയിൽ ഒരുവിഭാഗം വാദിക്കുന്നു ഈരാജ്യം ഇന്നും,  മുൻകാലങ്ങളിൽ നടന്ന വംശീയ വിവേചന ചങ്ങലയുടെ കെട്ടിൽ നിന്നും പുറത്തുവന്നിട്ടില്ല. അതിൽ വാസ്തവമുണ്ടോ? അമേരിക്ക കറുത്ത വർഗ്ഗത്തിൽ നിന്നുമുള്ള ഒരാളെ പ്രസിഡൻറ്റ് ആയി തിരഞ്ഞെടുത്തു ഇന്നത്തെ ഉപരാഷ്ട്രപതി അതുപോലൊരു സ്ത്രീയും.
ഇന്ത്യയോ, പൗരാണി മിഥ്യകളെയും, ഗ്രന്ഥങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മതങ്ങളുടെ തടവറകളിൽ സ്വയം വിലങ്ങു ധരിച്ചു  കിടക്കുന്നു.

ഉച്ചനീചത്വവും, വർഗ്ഗ വിവേചനവും എല്ലാ കാലങ്ങളിലും പലേ രൂപങ്ങളിൽ ആഗോളതലത്തിൽ നിലനിന്നിരുന്നു. ഇതിനെല്ലാം എതിരായി ജീസസ്ക്രൈസ്റ്റ്, മാർട്ടിൻ ലൂഥർകിംഗ് എന്നീ മനുഷ്യ സ്നേഹികൾ, തെറ്റിനെ തെറ്റായി മാത്രം കണ്ട് യാതൊരു കലർപ്പും ചേർക്കാതെ പോരാട്ടം നടത്തി. ഇവരെ, ഇന്നിതാ പിൻ തലമുറകൾ രൂപക്കൂടുകളിൽ അടച്ചുപൂട്ടി അവരെ വ്യാപാര വസ്തുക്കളാക്കി മാത്രം കാണുന്നു.

കഴിഞ്ഞദിനം വാഷുകാ വിസ്കോൺസിനലിൽ, തെരുവീഥിയിൽ ഉല്ലാസഗമനം നടത്തിയിരുന്ന, കുഞ്ഞു കുട്ടികൾ അടങ്ങുന്ന കൂട്ടത്തിലേയ്ക് ഒരു വാഹനം മനപ്പൂർവം അതിവേഗത്തിൽ ഓടിച്ചു കയറ്റി നിരവധികളെ മരണപ്പെടുത്തുകയും അനേകർക്ക് ശാരീരികഹാനി വരുത്തുകയും ചെയ്ത സംഭവം കാണാത്തവരുണ്ടോ? മാനുഷികത്വം എത്രമാത്രം വിറങ്ങലിച്ചിരിക്കുന്നു?

തികഞ്ഞ സുരക്ഷയിൽ അധികാര കസേരകളിൽ ഇരിക്കുന്നവരും ഇവരെ തുണക്കുന്ന മാധ്യമങ്ങളും നരഹത്യകളെ കാണുന്നത് അവർ ധരിക്കുന്ന രാഷ്ട്രീയ, മത, വംശീയ കണ്ണാടികളിൽകൂടി. ഒരു നിഷ്‌പക്ഷ അന്തഃകരണം ആർക്കുമില്ലാത്ത ഒരവസ്ഥയിൽ എത്തിയിരിക്കുന്നു.

അമേരിക്കയിൽ രാഷ്ട്രീയ ശക്തികൾ, അവരുടെ അധികാരം ഉറപ്പിക്കുന്നതിനും വളർച്ചക്കും പൊതുജന സംരക്ഷണം എന്നപേരിൽ ഇവരുടെ നടപടികൾ, ഒരു സാമൂഹികമായ ഭിന്നിപ്പ്‌, മത്സരം.സൃഷ്ടിക്കുന്ന രീതികളിൽ തിരിഞ്ഞിരിക്കുന്നു. കറുത്തവരെ എങ്ങിനെ വെളുത്തവന് എതിരാക്കാം. പുതിയ ലിംഗ വ്യത്യാസങ്ങൾ രൂപപ്പെടുത്തി പൊതുജനത്തെ എങ്ങിനെ ആശയക്കുഴപ്പങ്ങളിൽ എത്തിക്കാം.

ഇന്ന് നിരവധി സ്കൂളുകൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനു പകരം അവിടെ സാമൂഹിക പരിവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. സ്കൂളുകളിൽ മാതാപിതാക്കളുടെ സ്ഥാനം ചോദ്യപ്പെടുന്നു   നീതി ന്യായ മേഖലയിലും ശെരിഎന്തു, തെറ്റെന്തു എന്നതിന് പുതിയവ്യാഖ്യാനം.

അടുത്ത സമയങ്ങളിൽ രാഷ്ട്രീയ ഭരണതലത്തിൽ നേതാക്കൾ, രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ പുനരുദ്ധരിക്കുന്നതിന് കോടിക്കണക്കിനു ഡോളറുകൾ മുടക്കുവാൻ പദ്ധതികൾ ഇടുന്നു. എന്നാൽ അവരുടെ മുന്നിൽ ചിന്നിതകർന്നു കിടക്കുന്ന സാമൂഹികഘടന,സഭ്യത, സഹിഷ്‌ണുത ഇവർ മനപ്പൂർവ്വം അവഗണിക്കുന്നു.

വിഷമ ഘട്ടങ്ങളിൽ ജനത, പലപ്പോഴും സത്യസന്ധയുള്ള ഒരു നേതാവിനെ തിരയാറുണ്ട് എന്നാൽ അവർ ഇപ്പൊൾ കാണുന്നത് അവരേക്കാൾ ദുര്‍ബലരും  ബലഹീനരുമായ,  നേതുർത്തം ചമഞ്ഞെത്തുന്നവരെ. ഈ ഭൂമിയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ബഹുഭൂരിപക്ഷം കാണുന്നത് മനുഷ്യത്വമില്ലാത്ത, സംസ്കാരശൂന്യമായ ഒരു തലമുറ വളർന്നു വരുന്നത് .
നമ്മുടയെല്ലാം പൂർവ്വ പിതാക്കൾ മുഴുവനായി പരിശുദ്ധരോ പൂര്‍ണ്ണത നിറഞ്ഞവരോ ആയിരുന്നില്ല എങ്കിലും അവർ സാമാന്യം കെട്ടുറപ്പുള്ള ഒരു സാമൂഹിക വ്യവസ്ഥിതിക്കു തറക്കല്ലിട്ടിട്ടാണ് വിരമിച്ചത്. പാരമ്പര്യങ്ങൾ എല്ലാം അതുപോലെ സൂക്ഷിക്കണമെന്നില്ല പരിണാമങ്ങൾ വരാം എന്നാൽ പരിപൂർണ്ണമായി തച്ചുടക്കരുതെന്നുമാത്രം.

ബൈബിളിൽ വായിച്ചുകാണും "A house divided will not stand " നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു എല്ലാത്തരം സാമൂഹിക യോജിപ്പില്ലായ്‌മ ഒരു നാടിൻറ്റെ അടിത്തറയാണ് മാന്തി മാറ്റുന്നത്. അതിനൊരു ശമനം കാണുന്നില്ലെങ്കിൽ പിന്നെന്തിന് ആരോട് നന്ദി ചൊല്ലണം?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക