ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായി പുല്ലുമേട്
മേഖലയില്‍ നടത്തിയ ഒരുക്കങ്ങളും ക്രമീകരണങ്ങളും ഉന്നതതല സംഘം നേരിട്ട്
പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. എ.ഡി.ജി.പി കെ.പത്മകുമാര്‍, ദേവസ്വം
കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു
തുടങ്ങിയവരടങ്ങിയ ഉന്നതതല സംഘം പുല്ലുമേട് ഉള്‍പ്പെടെ സന്ദര്‍ശിച്ചതിനുശേഷം അഴുത
ബ്ലോക്കാഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. വിവിധ
വകുപ്പുകളുടെ ഏകോപനത്തോടെ മികച്ച രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍
കഴിഞ്ഞതായി എഡിജിപി പറഞ്ഞു. മകരവിളക്ക് ദിനമായ ജനുവരി 15 ലെ
തയ്യാറെടുപ്പുകള്‍ പിറ്റേദിവസവും തുടരണമെന്ന് അദ്ദേഹം നിര്‍ദ്ദേശം
നല്‍കി.
13,14, 15 തീയതികളില്‍ അയ്യപ്പ ഭക്തര്‍ക്ക് മുഴുവന്‍ സമയവും
മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കാന്‍ എഡിജിപി ഇടുക്കി ജില്ലാ മെഡിക്കല്‍
ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതുവരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുവരെ
മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പാമ്പുകടിയേറ്റാല്‍ അടിയന്തിര വൈദ്യ സഹായം എത്തിക്കാന്‍ സുസജ്ജരായിരിക്കണം.
മകരവിളക്കിന്റെ പിറ്റേദിവസംവരെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക്
സുഗമസഞ്ചാരം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കണം.
അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് കോഴിക്കാനത്ത് തിരിച്ചെത്തിയാലുടന്‍
മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സജ്ജമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം
നല്‍കി. പ്രദേശത്ത് ഏര്‍പ്പെടുത്തുന്ന വെളിച്ച സംവിധാനം മകരവിളക്കിന്റെ തലേദിവസം
രാത്രിയില്‍ പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസറായ
സബ് കളക്ടര്‍ എന്‍.ടി.എല്‍. റെഡ്ഡിക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
കോഴിക്കാനത്തു നിന്ന് പുല്ലുമേട് വരെയുള്ള കാനന പാതയില്‍ രണ്ടു കിലോമീറ്റര്‍
ഇടവിട്ട് ആംബുലന്‍സുകളുടെ സേവനം സജ്ജമാക്കണം. വയര്‍ലെസ് ഉള്‍പ്പെടെ
ആംബുലന്‍സിനൊപ്പം പോലീസ് ഏര്‍പ്പെടുത്തണമെന്നും ഉന്നതതല സംഘം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ഇടുക്കി ജില്ലാകളക്ടറുടെ ചുമതലയുള്ള എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ്,
പീരുമേട് തഹസില്‍ദാര്‍ രമേഷ്കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടുക്കി കളക്‌ട്രേറ്റിലും പീരുമേട്ടിലും
കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളുടെ
ഏകോപനത്തിനായി കളക്‌ട്രേറ്റിലും പീരുമേട് താലൂക്കിലും കണ്‍ട്രോള്‍ റൂമുകള്‍
തുറന്നതായി ശബരിമല നോഡല്‍ ഓഫീസറും ഇടുക്കി സബ്കളക്ടറുമായ എന്‍.റ്റി.എല്‍ റഡ്ഡി
അറിയിച്ചു. ജനവരി 10 മുതല്‍ പീരുമേട് താലൂക്ക്, മഞ്ചുമല, കുമളി, പീരുമേട്
വില്ലേജ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകളും 24 മണിക്കൂറും
പ്രവര്‍ത്തിച്ചുതുടങ്ങി. 16 വരെ ഇവയുടെ പ്രവര്‍ത്തനം തുടരും. ഭക്തരുടെ
സുരക്ഷയ്ക്കായി 12 മുതല്‍ പാഞ്ചാലിമേട്ടിലും 14 മുതല്‍ പുല്ലുമേട്ടിലും
ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ബാരിക്കേഡുകളുകളുടെ നിര്‍മാണം
പുരോഗമിക്കുകയാണ്.
ഭക്തരുടെ വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിന് അഞ്ച്
സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതിന് പുറമേ മകരവിളക്ക് ദിവസം 4 സ്ക്വാഡുകള്‍
കൂടി അധികമായി ഏര്‍പ്പെടുത്തും. ബ്രേക്ക് ഡൗണ്‍ വാഹനങ്ങളുടെ സേവനത്തിന് പ്രത്യേക
ക്രമീകരണം ഏര്‍പ്പെടുത്തും. റോഡ് സുരക്ഷയെക്കുറിച്ചുള്ള ലഘുലേഖകള്‍
ചെക്ക്പോസ്റ്റുകളില്‍ തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ വിതരണം
ചെയ്യും.
കോഴിക്കാനം, പുല്ലുമേട്, പരുന്തുംപാറ, സത്രം, പാഞ്ചാലിമേട്,
എന്നിവിടങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ വിവിധ ഭാഷകളിലുള്ള അനൗണ്‍സ്മെന്റ് സംവിധാനവും
ഏര്‍പ്പെടുത്തും. കോഴിക്കാനം മുതല്‍ ഉപ്പുപാറവരെയുള്ള 11 കിലോമീറ്റര്‍ ദൂരത്ത്
വെളിച്ചക്രമീകരണം ഏര്‍പ്പെടുത്തുന്ന ജോലികളും 13 നുമുമ്പ് പൂര്‍ത്തിയാകും.
അഴുതക്കടവ് സത്രം റൂട്ടിലെ പരമ്പരാഗത പാതകളില്‍ ദിശാ സൂചികകളും ബോര്‍ഡുകളും
സ്ഥാപിച്ചു.
പുല്ലുമേട്ടില്‍ ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ടവര്‍
സ്ഥാപിക്കും
പുല്ലുമേട്ടില്‍ ബി.എസ്.എന്‍.എല്‍ തീര്‍ത്ഥാടകരുടെ
സൗകര്യാര്‍ത്ഥം മൊബൈല്‍ ഫോണുകളുടെ സേവനത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍
ഹൈക്കോടതി നിര്‍ദ്ദേശാനുസരണം താല്‍ക്കാലിക ടവര്‍ സ്ഥാപിക്കും. ജനുവരി 12 മുതല്‍ 16
വരെ ടവര്‍ പ്രദേശത്ത് പ്രവര്‍ത്തന സജ്ജമായിരിക്കും. വള്ളക്കടവ്, കോഴിക്കാനം
മേഖലകളില്‍ 14,15 തീയതികളില്‍ മൊബൈല്‍ റേഞ്ച് ശക്തിപ്പെടുത്താന്‍ എ.ഡി.ജി.പി.
കെ.പത്മകുമാര്‍ ബി.എസ്.എന്‍.എല്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. സുഗമമായ
വാര്‍ത്താവിനിമയത്തിന് പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പെരുവന്താനം കുമിളി
റൂട്ടിലും പുല്ലുമേട് കുമുളി റൂട്ടിലും റിപ്പീറ്ററുകള്‍
സ്ഥാപിക്കും.
പുല്ലുമേട്ടില്‍ 1500 പോലീസുകാരെ
വിന്യസിക്കും
ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷക്കായി പുല്ലുമേട്
മേഖലയില്‍ 1500 പോലീസുകാരെ വിന്യസിക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി
കെ.വി ജോസഫ് പറഞ്ഞു. പുല്ലുമേട്ടില്‍ അമ്പതിനായിരവും, പാഞ്ചാലിമേട്ടില്‍
പതിനായിരവും, പരുന്തപാറയില്‍ പന്ത്രണ്ടായിരവും തീര്‍ത്ഥാടകര്‍ എത്തുമെന്നാണ്
പ്രതീക്ഷിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷക്കായി കാനനപാതയില്‍ 150 അസ്കാ
ലൈറ്റുകള്‍ സ്ഥാപിക്കും. കഴിഞ്ഞ വര്‍ഷം 103 അസ്കാ ലൈറ്റുകളാണ്
സ്ഥാപിച്ചത്.
പുല്ലുമേട്ടില്‍ 24 മണിക്കൂറും എലഫന്റ്
സ്ക്വാഡ്
വനംവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന എലഫന്റ്
സ്ക്വാഡ് 24 മണിക്കൂറും പുല്ലുമേട്ടില്‍ പ്രവര്‍ത്തനസജ്ജരായിരിക്കും.
കാനനപാതയില്‍ അഞ്ചിടങ്ങളില്‍ കുടിവെള്ളവും ലഘുഭക്ഷണവും നല്‍കും. വെള്ളവും
ഗ്ലൂക്കോസും നല്‍കുന്ന അഞ്ചു പോയിന്റുകള്‍ ഏര്‍പ്പെടുത്തും. വിവിധ സ്ഥലങ്ങളില്‍
സ്ഥാപിക്കുന്ന ഡബിള്‍ ബാരിക്കേഡുകളുടെ നിര്‍മ്മാണം ജനുവരി പതിമൂന്നിന് മുമ്പ്
പൂര്‍ത്തിയാക്കും.
സന്നിധാനത്ത് ഒ.ആര്‍.എസ് കിറ്റുകള്‍ 24 മണിക്കൂറും
നല്‍കും
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനത്തെ
ഗവ.ഡിസ്പെന്‍സറി, അഖില ഭാരത അയ്യപ്പസേവാ സംഘം ക്യാമ്പ് ഓഫീസ്, എന്‍.എസ്.എസ്
ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ വയറിളക്ക രോഗ പ്രതിരോധ നടപടികളുടെ
ഭാഗമായി ഒ.ആര്‍.എസ് ലായനി 24 മണിക്കൂറും ലഭ്യമാക്കിയതായി ആരോഗ്യവകുപ്പ്
നോഡല്‍ ഓഫീസര്‍ അറിയിച്ചു. മാളികപ്പുറത്തിന് സമീപം വെള്ളിയാഴ്ച്ച വൈകീട്ട്
ഇതിന് തുടക്കം കുറിച്ചു.
ശബരീശ സന്നിധിയിലേക്ക് ഓടിയെത്തി മൂവര്‍
സംഘം
തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തില്‍നിന്ന് തലയില്‍
ഇരുമുടിക്കെട്ടുമായി അയ്യപ്പസന്നിധിയിലേക്ക് ഇത്തവണയും ബാഹുലേയനും
ശ്രീനിവാസനും ഓടിയെത്തി.ശബരീശ സന്നിധിയിലേക്ക് എട്ടാമത്തെ പ്രാവശ്യം
ദര്‍ശനത്തിനായി എത്തുന്ന ഇവരുടെ കൂട്ടത്തില്‍ ആദ്യമായി കുന്നത്തുകാല്‍
രതീഷും പങ്കാളിയായി. തിരുവന്തപുരത്ത് നിന്നും പതിനഞ്ചു മണിക്കൂര്‍
നേരമെടുത്താണ് ഇവര്‍ സന്നിധാനത്ത് എത്തിയത്.
കൊല്ലം സ്‌പോര്‍ട്‌സ്
കൗണ്‍സിലിലെ ജീവനക്കാരനായ മുപ്പത്താറുകാരന് ധനുവച്ചപുരം സ്വദേശി
ബാഹുലേയന് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ
കായികതാരമാണ്.പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള 660 കിലോ മീറ്റര്‍
ഒമ്പത് ദിവസങ്ങള്‍ കൊണ്ട് ഓടിയാണ് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍
ഇടം പിടിച്ചത്. സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ നിരവധി തവണ സമ്മാനങ്ങള്‍
നേടിയ ഇദ്ദേഹം കന്യാകുമാരി മുതല്‍ ന്യൂഡല്‍ഹി വരെ മുപ്പത് ദിവസമെടുത്ത് ഓടി
ഗിന്നസ് റെക്കോര്‍ഡ്‌സ് നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വെങ്ങാനൂര്‍
സ്വദേശി 43കാരനായ ശ്രീനിവാസന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2013
ല്‍ കേരളം മുഴുവനായി ഓടിയ അയ്യപ്പഭക്തനാണ്.സംസ്ഥാന ദേശീയ മത്സരങ്ങളില്‍
നിരവധി തവണ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഡ്യന്‍ കോഫി ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനാണ്. കന്യാകുമാരി-ഡല്‍ഹി
യാത്രയില്‍ ബാഹുലേയനൊപ്പം പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്
ശ്രീനിവാസന്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായിക ജീവനക്കാരനായ
രതീഷ് അയ്യപ്പനെ കാണാന്‍ ആദ്യമായാണ് ഇവരുടെ കൂട്ടത്തില്‍
പങ്കുചേര്‍ന്നത്.
ഉടുക്കുകൊട്ടി അവര്‍ അയ്യപ്പ ചരിതം
പാടി
ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ശാസ്താം പാട്ട്
സന്നിധാനത്തിലെത്തിയ അയ്യപ്പഭക്തര്‍ക്ക് നിര്‍വൃതിയേകി. കൊട്ടാരക്കര
കുടവട്ടൂരില്‍ നിന്നും ദര്‍ശനത്തിനെത്തിയ ശാസ്താം പാട്ട് കലാകാരന്
ഗോപാലകൃഷ്ണപിള്ളയും സംഘവുമാണ് അയ്യപ്പചരിതം പാടി വാദ്യോപകരണമായ
ഉടുക്കില്‍ വിസ്മയം തീര്‍ത്തത്. പാലാഴിമഥനം, വൈകുണ്ഠയാത്ര,
പന്തളസേവ, വാവര് സേവ എന്നീ ഭാഗങ്ങളാണ് സന്നിധാനത്ത്
പാടിയത്.
അയ്യപ്പന്റെ ജനനവും അമ്മയെ കാണാനായി പോകുന്നതുമെല്ലാം
വര്‍ണ്ണിച്ച് പാടി. പന്തളരാജാവിന്റെ വളര്‍ത്തു പുത്രനായി
പന്തളകൊട്ടാരത്തില് വസിക്കുന്നതും പിന്നീട് വാവരുമായി
സൗഹൃദത്തിലാവുന്നതുമെല്ലാം ശാസ്താംപാട്ടില്‍ അവതരിപ്പിച്ചപ്പോള്‍
ഭക്തജനങ്ങളുടെ മനം കുളിര്‍ത്തു. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ്
അയ്യപ്പചരിതം ശാസ്താംപാട്ടിലൂടെ വര്‍ണ്ണിച്ചത്. മൂന്നാമത്തെ വര്‍ഷമാണ്
സന്നിധാനത്ത് ശാസ്താംപാട്ട് അവതരിപ്പിക്കുന്നത്.
അമ്പത്
വര്‍ഷമായി ശാസ്താംപാട്ട് രംഗത്തുള്ള ഗോപാലകൃഷ്ണപ്പിള്ളയുടെ കീഴില്‍
ഇരുപതിലേറെ വര്‍ഷങ്ങളായി ശാസ്താംപാട്ട് അവതരിപ്പിക്കുന്ന കെ.ബാബു, കെ.
മധുസൂദനന് പിള്ള, എ. സുന്ദരന്‍, സദാശിവന് എന്നിവരാണ്
സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം ആകാശവാണി നിലയത്തിലും ഈ
കലാകാരന്മാര് ശാസ്താംപാട്ട്
അവതരിപ്പിച്ചിട്ടുണ്ട്.
നെയ്യഭിഷേകത്തിന്റെ ടിക്കറ്റെടുത്ത്
വില്‍പ്പന: കരാര്‍ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു
സന്നിധാനത്ത്
നെയ്യഭിഷേകത്തിന്റെ ടിക്കറ്റെടുത്ത് വില്‍പ്പന നടത്തി വന്ന
കരാര്തൊഴിലാളിയെ ഡ്യൂട്ടി മജിസ്ട്രേറ്റ് വി.ആര്‍. മോഹനന്‍പിള്ളയുടെ
നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് പിഴയീടാക്കി. ചങ്ങനാശ്ശേരി
വാഴപ്പള്ളി സ്വദേശി മുരുകേശ (54) നാണ് പിടിയിലായത്. സന്നിധാനത്തും
പരിസരപ്രദേശങ്ങളിലും നിരവധികടകളിലും ഹോട്ടലുകളിലും നടത്തിയ
പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഹോട്ടലുകളില്‍ നിന്ന് പഴകിയ
ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പല ഹോട്ടലുകളിലും അളവിലും
തൂക്കത്തിലും ഗുണനിലവാരത്തിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന്
പിഴയീടാക്കി. പുകവലി ശ്രദ്ധയിപ്പെട്ട അഞ്ചോളം പേരില്‍ നിന്ന്
പിഴയീടാക്കി.
പരമ്പരാഗത കാനനപാതയില്‍ ദേവസ്വം ബോര്‍ഡിന്റെ
ഔഷധജലവിതരണ കേന്ദ്രത്തിന് സമീപം അപകടാവസ്ഥയിലായ വന്‍മരം മുറിച്ച്
മാറ്റാന്‍ വനം വകുപ്പിന് ഡ്യൂട്ടീ മജിസ്ട്രേറ്റ് കത്ത്
നല്‍കി.
പരിശോധനയില്‍ സന്നിധാനം സ്ക്വാഡ് അംഗങ്ങളായ ഡെപ്യൂട്ടി
തഹസില്‍ദാര്‍ പി.കെ രമേശന്, റവന്യൂ ഇന്‍സ്പെക്ടര്‍ സന്ദീപ്കുമാര്‍,
റേഷനിങ് ഇന്‍സ്പെക്ടര്‍ വിദ്യുത് പ്രദീപ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മാത്യൂ,
അളവ് തൂക്ക വകുപ്പ് ഉദേ്യാഗസ്ഥരായ ബിമല്‍, സുനില്‍, സിവില്‍ പോലീസ് ഓഫീസര്‍
അബ്ദുള്‍ റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.
ശാസ്താംപാട്ട്
അരങ്ങേറി
ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ശാസ്താം
പാട്ട് സന്നിധിയിലെത്തിയ അയ്യപ്പഭക്തര്‍ക്ക് നിര്‍വ്യതിയേകി.കൊട്ടാരക്കര
കുടവട്ടൂരില്‍ നിന്നും ദര്‍ശനത്തിനെത്തിയ ശാസ്താം പാട്ട് കലാകാരന്
ഗോപാലകൃഷ്ണപ്പിള്ളയും സംഘവുമാണ് അയ്യപ്പചരിതം പാടി വാദ്യോപകരണമായ
ഉടുക്കില്‍ വിസ്മയം
തീര്‍ത്തത്.പാലാഴിമഥനം,വൈകുണ്ഠയാത്ര,പന്തളസേവ,വാവര് സേവ എന്നീ
ഭാഗങ്ങളാണ് സന്നിധാനത്ത് പാടിയത്. അയ്യപ്പന്റെ
ജനനവും,അമ്മയെക്കാണാനായി പോകുന്നതുമെല്ലാം വര്‍ണ്ണിച്ച്
പാടി.പന്തളരാജാവിന്റെ വളര്‍ത്തു പുത്രനായി പന്തളകൊട്ടാരത്തില്
വസിക്കുന്നതും പിന്നീട് വാവരുമായി സൗഹ്യദത്തിലാവുന്നതുമെല്ലാം
ശാസ്താംപാട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ഭക്തജനങ്ങളുടെ മനം
കുളിര്‍ത്തു.അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് അയ്യപ്പചരിതം
ശാസ്താംപാട്ടിലൂടെ വര്‍ണ്ണിച്ചത്. മൂന്നാമത്തെ വര്‍ഷമാണ് സന്നിധാനത്ത്
ശാസ്താംപാട്ട് അവതരിപ്പിക്കുന്നത്.അമ്പത് വര്‍ഷമായി ശാസ്താംപാട്ട്
രംഗത്തുള്ള ഗോപാലകൃഷ്ണപ്പിള്ളയുടെ കീഴില്‍ ഇരുപതിലേറെ വര്‍ഷങ്ങളായി
ശാസ്താംപാട്ട് അവതരിപ്പിക്കുന്ന കെ.ബാബു,കെ. മധുസൂദനന് പിള്ള,എ.
സുന്ദരന്‍,സദാശിവന് എന്നിവരാണ്
സംഘത്തിലുണ്ടായിരുന്നത്.തിരുവനന്തപുരം ആകാശവാണി നിലയത്തിലുംഈ
കലാകാരന്മാര് ശാസ്താംപാട്ട അവതരിപ്പിച്ചിട്ടുണ്ട്.