കണ്ടതൊന്നും സത്യമല്ലെന്നും കാണാനിരിക്കുന്നതൊന്നും
യാഥാര്ത്ഥ്യമല്ലെന്നുമുള്ള തിരിച്ചറിവ്. പകല്‍ പോലെയുള്ള സത്യത്തെ നാം
സത്യമായി കണ്ട കാലവും കളവു പറയുന്നു. ഇവിടെ, ആട്ടങ്ങളുടെയും
പിടിച്ചടക്കലുകളുടെയും പടപ്പുറപ്പാടാണ്. അവിടെ നിന്നും നാം
കേള്‍ക്കുന്ന നിലവിളി മറ്റാരുടേതുമല്ല. നമ്മുടേതു തന്നെയാണ്. ആ
നിലവിളിയിലേക്ക് നയിക്കുന്ന കാഴ്ചയുടെ പകല്‍ കിനാവുകള്‍ ഇതാ
നിങ്ങള്‍ക്കായ് പങ്കുവയ്ക്കുന്നു. നമുക്കൊരുമിച്ചിരിക്കാം, നമുക്ക്
ഒന്നിച്ച് പകലിനെ പിടിച്ചു നിര്‍ത്താം.
എന്നാലും സന്ധ്യയ്ക്ക് ഈ പകലും
അസ്തമിക്കുമല്ലോ. അത്രത്തോളം നമുക്ക് കണ്ണുകള്‍ തുറന്നു പിടിക്കാം.
കാഴ്ചകള്‍ മുറിയാതിരിക്കട്ടെ, പകലുകളെ രാത്രികള്‍ വിഴുങ്ങിയാലും
പിന്നെയും പകലുകള്‍ വരുമെന്ന പ്രത്യാശയില്‍ നമുക്കു ഉണര്‍ന്നിരിക്കാം.
അതാവട്ടെ, നമ്മുടെ ദൗത്യവും, സത്യവും.
പരിചിതമേതോ ഗാനങ്ങൾക്കായി കണ്ണും
കാതും ഓർത്തിരിക്കുന്നു . നിങ്ങളുടെ കോളം
വിജയം കൈവരിക്കാൻ ആശംസിക്കുന്നു.