(കാള്ടനിലെ നടപ്പാതയിലൂടെ നടന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തില്‍
നിന്ന്)
അന്ത്യമില്ലാത്തകാല്പ്പാടുകള്പിന്തുടര്ന്ന്,
വിജനമായ
എന്റെവഴികളിലൂടെ,
ഒരു ഏകാന്ത യാത്ര.
ഞാന്‍
തളര്‍ന്നുപോയിരുന്നു;
ഇലകളെതഴുകിയെത്തിയ കുളിര്‍കാറ്റ്,
എനിക്ക് ഉന്മേഷം
പകര്‍ന്നു.
ഉയര്‍ന്നും താഴ്ന്നും പറന്ന്,
പാടികൊണ്ട് കിളികള്‍ എന്നൊടൊപ്പം
കൂടി.
മൈതാനത്തില്‍ കളിക്കുന്ന കുട്ടികളെപോലെ,
കാല്പാദങ്ങളില്തട്ടി
കല്ലുകള്ഉരുണ്ടു.
എന്റെ ഊന്നുവടി അപ്പോള്‍ ഒരു പുല്ലാങ്കുഴല്‍
ആയി;
ക്രുഷ്ണാധരങ്ങളില്നിന്നുമുള്ള വേണുനാദം പോലെ,
എന്റെ
ഊന്നുവടിയില്നിന്നും ഗാനമൊഴുകി.
ഒരു മഴ ചാറ്റല്‍പോലെ
എന്തോവര്ഷിച്ചു
ജലബിന്ദുക്കള്ക്ക് പകരം പൊടിപടലങ്ങള്‍
അഹംഭാവത്തെ
എരിയിക്കുമ്പോള്ലഭിക്കുന്നവെണ്ണീര്,
ശിവനില്‍നിന്നും
വീണപ്രപഞ്ചധൂളി.
സ്രുഷ്ടിയുടേയും സംഹാരത്തിന്റേയും ധൂളി??
അല്ലാ... എവിടെ
നിന്നോ ഒരു അശരീരി
സൃഷ്ടിയില്ല സംഹാരമില്ല,
എല്ലാം
പരിവര്ത്തനങ്ങള്മാത്രം!
എന്റെവഴിതെളിയിക്കാന്സൂര്യന്
ചിറക്വിടര്‍ത്തി,
താരങ്ങള്നിറഞ്ഞ ഒരു നിശബ്ദയാമിനിയിലെ,
മൂടല്‍മഞ്ഞുപോലെ,
മേഘങ്ങള്‍ കണ്ണീരൊഴുക്കി.
ഞാന്‍ ആടാനും പാടാനും തുടങ്ങി
ആരും
എന്നെവീക്ഷിക്കുന്നില്ലെന്നബോധത്തില്
നിത്യതയില്‍നിന്നും വന്ന
കാറ്റ്
എന്നെപ്രപഞ്ചധൂളിയില്പൊതിഞ്ഞു
ഞാന്‍ കാറ്റിനെവീട്ടിലേക്ക്
അതിനെപിന്തുടര്ന്നു
അവസാനിക്കാത്ത ഒരു
തീര്‍ത്ഥയാത്ര
കാറ്റിന്റെശൂന്യഗ്രുഹത്തിലേക്ക്
കാറ്റ്
അപ്പോള്മൂളികൊണ്ടിരുന്നു
മായ...മായ....മായ...
*******
ജീവന്റെ മായാജാലം എന്ന ശീര്‍ഷകമാണ് കൂടതൽ ഇഷ്ടമായത് !
സുഖ സാഹചര്യത്തിലും ,ദുഃഖ സാഹചര്യത്തിലും
സമഭാവ മുള്ളവർ തന്നിൽ തന്നെ സ്വസ്ത്നായി ഇരുന്നു ഈ കാണുന്നതെല്ലാം മായാണന്നു സങ്കൽപ്പിച്ചു മനസ്സു നിർമ്മലമാക്കി
നമ്മെ കരുത്തരാക്കുന്നു! നല്ല ചിന്താസരണി !!
Dr.Sasi