Image

ദിലീപ് പുറത്തിറങ്ങുമ്പോള്‍ കാവ്യ അകത്താകുമോ ?

സ്വന്തം ലേഖകന്‍ Published on 17 September, 2017
ദിലീപ് പുറത്തിറങ്ങുമ്പോള്‍ കാവ്യ അകത്താകുമോ ?
മലയാളികള്‍ ഒരിക്കല്‍ കൂടി പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ദിനമാണ് ഇന്ന്.നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്‌ളാസ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതി ഇന്ന് പരിഗണിക്കുന്നു.ദിലീപിന് ജാമ്യം കിട്ടുമോ എന്ന പ്രതീക്ഷയുമായി ദിലീപിന്റെ കുടുംബവും,അദ്ദേഹത്തിന്റെ ഫാന്‍സും ,അഭ്യുദയകാംക്ഷികളും നിലകൊള്ളുമ്പോള്‍ ശ്കതമായ വാദമുഖങ്ങളുമായി ദിലീപിനെ തളയ്ക്കാന്‍ തന്നെയാകും പ്രോസിക്യൂഷന്‍ ശ്രമിക്കുക.

ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ഉന്നയിക്കും. കൂടാതെ കേസില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കും.രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. റിമാന്‍ഡ് കാലാവധി ദിവസം പിന്നിട്ട സാഹചര്യത്തില്‍ സോപാധിക ജാമ്യം നല്‍കണമെന്നാണ് ദീലീപിന്റെ ആവശ്യം.നേരത്തെ അങ്കമാലി മജിസ്ട്രറ്റ് കോടതി ഒരുതവണയും ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതെന്നാണ് അഭിഭാഷകരുടെ വാദം. മറ്റ് ആക്ഷേപങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.പള്‍സര്‍ സുനി നടിയെ ആക്രമിക്കുമ്പോള്‍ കാറിനുള്ളില്‍ നിന്ന് വിളിച്ചത് കാവ്യയെ ആയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന. ഇത്തരമൊരു തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ടെങ്കില്‍ അത് കാവ്യയ്ക്ക് ഊരാക്കുടുക്കാകും. ഇത്തരത്തിലൊരു തെളിവും നാദിര്‍ഷായ്‌ക്കെതിരേയോ അപ്പുണ്ണിക്കെതിരേയോ കിട്ടിയിട്ടില്ല. ഇരുവരും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തത്. അതും സംഭവത്തിന് ശേഷമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. കാവ്യയെ കുടുക്കാനുള്ള തെളിവുകള്‍ നാദിര്‍ഷായില്‍ നിന്ന് കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതെല്ലാം വിശകലനം ചെയ്താകും കാവ്യയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.

അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റിലേക്ക് തന്നെ നീങ്ങാനും പൊലീസ് തയ്യാറെടുക്കുന്നതായാണ് സൂചന. കേസില്‍ പ്രതിചേര്‍ക്കാനാണ് അറസ്റ്റ് ചെയ്യുക. കാവ്യയെ അറസ്റ്റ് ചെയ്താലും വിട്ടയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ പീഡനത്തെ കുറിച്ചും കാവ്യയ്ക്ക് അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം കാവ്യയെ കുരുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായി കാവ്യ മാറും. ചോദ്യം ചെയ്യല്‍ തന്നെയാണ് പ്രധാനം. കേസില്‍ മാഡത്തിന് വലിയ റോളുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. കാവ്യയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പള്‍സര്‍ പറഞ്ഞെങ്കിലും അന്വേഷണത്തില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ പൊലീസിന് മൊഴി നല്‍കിയത് കളവാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ നടി ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മൊഴിയില്‍ പകുതി മാത്രമേ പൊലീസ് വിശ്വസിക്കുന്നുള്ളൂ. നേരത്തെ ഓഗസ്റ്റ് 16ന് മുന്‍പ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനി രണ്ടു മാസം കാവ്യയുടെ െ്രെഡവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പള്‍സര്‍ സുനി നല്‍കിയ മൊഴിയില്‍ താന്‍ കാവ്യയുടെ െ്രെഡവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നല്‍കിയ മൊഴി. െ്രെഡവറായി എത്തിയിട്ടുണ്ടെങ്കില്‍ കാവ്യാ മാധവന്‍ പള്‍സര്‍ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കാവ്യ, പള്‍സര്‍ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ െ്രെഡവറായി എത്തിയത് പള്‍സറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത്. ഇത് സ്ഥിരീകരിക്കാന്‍ പള്‍സറിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.

നാദിര്‍ഷായുടെ ചോദ്യം ചെയ്യലിന് ശേഷമാകും ഇത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകാനാണ് സാധ്യത. ഇവരെ മൂന്നു പേരേയും കേസില്‍ അവസാന പ്രതികളാക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസില്‍ മൊത്തം 16 പ്രതികളാകും ഉണ്ടാവുകയെന്നാണ് സൂചന. ഇതില്‍ പള്‍സര്‍ സുനിയും കുറ്റകൃത്യത്തിന് ഒപ്പമുള്ളവരും ദിലീപും ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടേണ്ടി വരും. ബാക്കിയുള്ളവര്‍ക്ക് പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനും നിയമനടപടി വരിക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക