ന്യൂഡല്‍ഹി: നിലവിലെ പി.എഫ്. പലിശനിരക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ പലിശനിരക്കായ 8.25 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായാണ് ഉയര്‍ത്തിയത്. കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ 9.25 ശതമാനമായിരുന്ന പലിശ നിരക്ക് പിന്നീട് 8.25 ശതമാനമായി കുറയ്ക്കുകയായിരുന്നു.