Image

കലക്ടറുടെ മോചനം: തമിഴ്‌നാട് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു

Published on 26 April, 2012
കലക്ടറുടെ മോചനം: തമിഴ്‌നാട് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ചത്തീസ്ഗഡിലെ സുഖ്മ ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാന്‍ ഉചിതമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടു.

എംപിമാരായ കെ.എസ്. അഴഗിരി, സുദര്‍ശന നാച്ചിയപ്പന്‍, രാമസുബîു, മണിക്ക ടഗോര്‍, എന്‍.എസ്.വി. ചിത്തന്‍, വിശ്വനാഥന്‍ എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. കലക്ടറെ വിട്ടുകിട്ടുന്നതിനു ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഛത്തീസ്ഗഡ് സര്‍ക്കാരിനു നല്‍കുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. 

അതേസമയം, അലക്‌സ് പോള്‍ മേനോനു വേണ്ടി ഫേസ്ബുക്കില്‍ തയാറാക്കിയ പേജിന്റെ ഹിറ്റുകള്‍ 2,500 കവിഞ്ഞു. ഫ്രീ അലക്‌സ് പോള്‍ മേനോന്‍ എന്നു പേരിട്ട പേജ് മേനോന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ ഹിറ്റുകള്‍ വരുന്നത്.

തിരുനെല്‍വേലി ജില്ലയില്‍ ജനിച്ച അലക്‌സ് പോള്‍ മേനോന്‍ 2006ലെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ബാച്ച് ഓഫിസറാണ്. മേനോനെ വിട്ടുതരുന്നതിനു പകരം എട്ടു നക്‌സലുകളെ വിട്ടുകൊടുക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക