ഷീലയെ കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമയെടുത്ത ആ അമേരിക്കന്‍ മലയാളി ആര് ?
Published on 26 August, 2019
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്ന കാര്യം ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് ഷീല വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി ഒരാളെത്തി. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ തന്നെയാണെന്നും അയാള്‍ പറഞ്ഞു.
ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ വെച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ സിനിമയില്‍ പതിവാണല്ലോ. അതിനാല്‍ താന്‍ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു.
സീനിന്റെ പൂര്‍ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.
ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം യൂണിറ്റില്‍ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.
അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോള്‍ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.
''അയാള്‍ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി'' - ഇത്തരം അച്ചായന്മാര്‍ ഇവിടെ ധാരാളം ഉണ്ട് ചേച്ചി. ഇവര്‍ ഇടയ്ക്കിടെ ബാറ്ററി ചാര്‍ജു ചെയ്യാന്‍ നാട്ടില്‍ വരും, രിസോട്ടുകളില്‍ തങ്ങും. ബാച്ച്ലെര്‍ ആണെന്ന് പറഞ്ഞു കൊച്ചു പെണ്‍ പിള്ളേരെ കൂടെ കിടത്തും എനീട്ടു മുങ്ങും. ചിലര്‍ നടിമാരെ ഇവിടെ കൊണ്ടുവരും, മോട്ടലില്‍ താമസിപ്പിക്കും അവിടെ ബീവരെജ് കടയുടെ മുന്നില്‍ കു നില്‍ക്കുന്നപോലെ മുഗം മറച്ചു നില്‍ക്കുന്നത് കാണാം . വല്ല അടയാളവും ചേച്ചിക്ക് അറിയാമോ ? - സരസമ്മ ഖുയുന്‍സ് NY
Boby Varghese2019-08-26 10:19:00
Hey Sheela, do you expect anyone will believe your bull-hit story?
അമേരിക്കൻ അച്ചായൻ.2019-08-26 14:00:01
എന്തിനാ ചേച്ചി ഇങ്ങനെ കള്ളം പറയുന്നേ? ഈ കള്ളക്കഥ ആരു വിശ്വസിക്കാൻ!!!
CID Moosa2019-08-27 23:38:09
ഏതൊ ചിത്തരോഗി രാത്രിയുടെ യാമങ്ങളിൽ ഇരുന്നു കുത്തി കുറിച്ചുവിടുന്ന ഇത്തരം തറ ലേഖനങ്ങൾ പേരില്ലാതെ കേട്ടിവിടല്ലേ പത്രാധിപരെ . ഒരു സ്ത്രീയെക്കുറിച്ചു വ്യക്തമായ തെളിവുകൾ ഇല്ലാതെ, ഇതുപോലെ എഴുതിവിടുന്നവൻ , ട്രംപ് സപ്പോർട്ടർ ആയിരിക്കാനെ സാധ്യതയുള്ളൂ . We need to get help for this guy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല