Image

ഉന്നാവോ പെണ്‍കുട്ടി കനത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി സിബിഐ

Published on 19 September, 2019
ഉന്നാവോ പെണ്‍കുട്ടി കനത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി സിബിഐ

ന്യൂഡല്‍ഹി: ഉന്നാവോ പീഡന പരാതിക്കാരിയായ പെണ്‍കുട്ടി കനത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.


ഇതിനെതുടര്‍ന്ന്‍ പെണ്‍കുട്ടിയേയും കുടുംബത്തെയും യുപിയിലോ സമീപ സംസ്ഥാനത്തോ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയ്ക്ക് എ കാറ്റഗറി സുരക്ഷാ ഭീഷണിയാണ് ഉള്ളതെന്നും ആവശ്യമായ സുരക്ഷ നല്‍കണമെന്നും സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ജൂലൈയില്‍ വാഹനാപകടത്തില്‍പ്പെട്ടതിനുശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കരുതിക്കൂട്ടിയുള്ള അപകടമാണിതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക