Image

സാജു കണ്ണമ്പള്ളി: തല്‍സമയ സം പ്രേക്ഷണത്തില്‍ പയനിയര്‍

Published on 20 September, 2019
സാജു കണ്ണമ്പള്ളി: തല്‍സമയ സം പ്രേക്ഷണത്തില്‍ പയനിയര്‍
ന്യൂയോര്‍ക്ക്: കെവി ടിവിയുടെ സ്ഥാപകനും അമരക്കാരനുമായ സാജു കണ്ണമ്പള്ളി ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് സ്വകാര്യ തല്‍സമയ സംപ്രേക്ഷണകാര്യത്തില്‍ ചരിത്രപരമായ മാറ്റം കൊണ്ടുവന്ന  വ്യക്തിയാണ് .

സാങ്കേതികവിദ്യ ഇത്രയും വളര്‍ന്നിട്ടില്ലാത്ത ഒരുകാലത്ത്, ചുരുക്കിപറഞ്ഞാല്‍ പത്തുവര്‍ഷം മുമ്പ് ലൈവ് പരിപാടികള്‍ ലോകജനതയ്ക്ക് മുമ്പിലെത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഇവിടെയാണ് ഒരു മലയാളിയുടെ വിജയ ഗാഥയുടെ പിറവി. സാജു കണ്ണമ്പള്ളി ആദ്യമായി ഈ നേട്ടം കൈവരിച്ചപ്പോള്‍ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍പോലും അമ്പരന്നിരിക്കും.

ചിക്കാഗോയില്‍ 15 വര്‍ഷമായി സ്ഥിരതാമസക്കാരനായ സാജു ശ്രദ്ധേയമായൊരു മാധ്യമസംസ്‌കാരവും സാങ്കേതികവിപ്ലവും വിജയിപ്പിച്ചു.

മലയാളത്തില്‍ മുന്‍നിര ചാനലുകള്‍ വലിയ പരിപാടികള്‍ തത്സമയം പ്രേക്ഷകരില്‍ എത്തിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അതെന്ന് സാജു കണ്ണമ്പിള്ളി ഓര്‍ത്തെടുക്കുന്നു. ഇതിനിടയില്‍ ലോകമലയാളികള്‍ക്കായി തത്സമയ സ്വകാര്യപരിപാടികളും മറ്റും എത്തിക്കുക വെല്ലുവിളിയായിരുന്നു. എന്നാല്‍, കോട്ടയത്തുനിന്ന് സാജു കണ്ണമ്പള്ളി അത് സാധിച്ചെടുത്തു. 2010 ജനുവരി 21നായിരുന്നു ആ മാധ്യമവിപ്ലവം. തന്റെ ക്‌നാനായ വോയിസ്, കേരളാ വോയിസ് എന്നീ ന്യൂസ് വെബ്‌സൈറ്റിലൂടെയാണ് ചിക്കാഗോയില്‍ നടന്ന ഒരു പരിപാടി ലോക മലയാളികള്‍ക്കായി ഇന്റര്‍നെറ്റിലൂടെ കണ്‍മുന്നിലെത്തിച്ചത്. ഫേസ്ബുക്കോ, യൂ ട്യൂബോ ഒന്നും തത്സമയ സംപ്രേഷണസൗകര്യം ഒരുക്കാത്ത കാലമായിരുന്നുവെന്നും ഓര്‍ക്കണം. അന്നത്തെ കാലത്ത് അമേരിക്കയില്‍ മാത്രമായിരുന്നു ഇത്തരത്തിലുള്ള സ്വകാര്യ തത്സമയ സംപ്രേക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ന് ലോകമെങ്ങുമുള്ള വന്‍ നഗരങ്ങളിലെല്ലാം തത്സമയ സംപ്രേഷണം നടത്തുന്ന മലയാളിയായി സാജു മാറികഴിഞ്ഞു.

അന്നത്തെ കേരളവോയിസ് ടീവി, കെവി ടിവി എന്ന ചുരുക്കപ്പേരില്‍ ഇന്ന് ലോകം മുഴുവനും അറിയപ്പെടുന്നു. ഇന്ന്, ദുബായ്, കുവൈറ്റ്, യുകെയിലെ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബെര്‍മിംഗാം, ലിവര്‍പൂള്‍, സ്‌കോട്‌ലന്‍ഡ്ഓസ്‌ട്രേലിയയിലെ, മെല്‍ബണ്‍, ബ്രിസ്‌ബേന്‍, സിഡ്‌നി, ഇറ്റലി, ന്യൂസിലാന്‍ഡ്, കാനഡ എന്നിവക്കു പുറമെഅമേരിക്കയിലെ മുഴുവന്‍ സിറ്റികളിലും ലൈവ് പരിപാടികളുമായി നിറഞ്ഞുനില്‍ക്കുകയാണ് കെവി ടിവി. കൂടാതെ കേരളത്തിലെവിടെനിന്നും, ബാംഗ്ലൂര്‍, ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമെല്ലാം 4000ല്‍ അധികം തത്സമയ സംപ്രേക്ഷണങ്ങള്‍ ചെയ്തുകഴിഞ്ഞു.

ഇതൊരു വലിയ അഭിമാനനേട്ടമാണ്. മലയാളികളുടെ ഇടയില്‍ അനുകരണീയമായ ഈ പദ്ധതി സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി വീണ്ടും കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. 3 ജിയും 4 ജിയുമെല്ലാം വന്നപ്പോള്‍ സംപ്രേഷണം എളുപ്പത്തിലുമാക്കി. 4 ജി സൗകര്യങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പുള്ള തത്സമയ സംപ്രേക്ഷണങ്ങള്‍ വളെരെ ബുദ്ധിമുട്ടായിരുന്നുവെന്ന് സാജു തന്നെ പറയുന്നു.

വിവിധ സമ്മേളനങ്ങള്‍, കണ്‍വെന്‍ഷനുകള്‍, മലയാളികളുടെഓണപരിപാടികള്‍, വിവാഹ ആഘോഷങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട് , തുടങ്ങി അനവധി നിരവധി പരിപാടികള്‍തല്‍സമയം മലയാളി കണ്ടു കഴിഞ്ഞു.

മാധ്യമരംഗത്തിന്റെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിലും മറ്റാരേക്കാളും ജാഗ്രത പുലര്‍ത്തുന്ന നിയമ ബിരുദധാരികൂടിയാണ്സാജു. സാജുവിന്റെയും കെവി ടിവിയുടെയും നേട്ടം മലയാളക്കരയ്ക്കുമാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള്‍ക്കുകൂടി അഭിമാനമായി നിലകൊള്ളുകയാണ്.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസിയുടെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ സാജുവിനു മീഡിയ എക്‌സലന-ഓണ്‍ലൈന്‍ അവാര്‍ഡ്നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക