Image

കോണ്‍ഗ്രസ് സ്വയം കുഴിക്കുന്ന കുഴി, അഥവാ അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ്, ഇപ്പോ അനുഭവിച്ചൊ (വെള്ളാശേരി ജോസഫ്)

Published on 30 September, 2019
കോണ്‍ഗ്രസ് സ്വയം കുഴിക്കുന്ന കുഴി, അഥവാ അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ്, ഇപ്പോ അനുഭവിച്ചൊ (വെള്ളാശേരി ജോസഫ്)
1968 ഒക്‌റ്റോബര്‍ 1-നാണ് ജനസംഘ് നേതാവായിരുന്ന ദീന ദയാല്‍ ഉപാധ്യായ ഉത്തര്‍ പ്രദേശിലെ മുഗള്‍സറായ് റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെടുന്നത്. പിന്നീട് ബല്‍രാജ് മധോക്ക് എന്ന ആര്‍.എസ്. എസ്സിലേയും, ജനസംഘിലേയും സീനിയര്‍ നേതാവായിരുന്ന വ്യക്തി ദീന ദയാല്‍ ഉപാധ്യായയുടെ ദുരൂഹമായ മരണത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ബല്‍രാജ് മധോക്കിന്റ്റെ ആത്മകഥയില്‍ പറയുന്നത് ഇപ്രകാരമാണ്: 'He was killed by a hired assassin. But conspirators who sponsored this killing were those self-seekers and leaders with criminal be്---of mind of Sangh-Jan Sangh'[xi]' (കടപ്പാട്: കൗണ്ടര്‍ കറന്റ്റ്‌സ്). മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്ത്വത്തിന് 71 വയസ് തികയുമ്പോള്‍ പോലും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പര്‍ചൂരേയ്ക്ക് ഓട്ടോമാറ്റിക് പിസ്റ്റള്‍ ലഭ്യമാക്കുന്നതില്‍ പങ്കാളികളായ ഗ്വാളിയര്‍ സ്വദേശികളായ ഗംഗാധര്‍ എസ്. ദന്തവദേ, ഗംഗാധര്‍ യാദവ്, സൂര്യദേവ ശര്‍മ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഗാന്ധി വധത്തിനു വേണ്ടി നാഥുറാം ഗോഡ്‌സേയും, ഗാന്ധി വധത്തില്‍ പ്രതികളായ നാരായണ്‍ ആപ്‌തേയും, വിഷ്ണു കര്‍ക്കാരെയും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പര്‍ചൂരേയുടെ പക്കല്‍ നിന്ന് ബേറേറ്റാ ഓട്ടോമാറ്റിക് പിസ്റ്റളും, 20 വെടിയുണ്ടയും കൈപ്പറ്റുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വലിയ ഒരു നിര ആളുകള്‍ ഉണ്ട്. പക്ഷെ ഇത്തരം വധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ, ഗൂഡാലോചനക്കാരെയോ കണ്ടുപിടിക്കാനോ, അവരെ പ്രോസിക്യൂഷന് വിധേയമാക്കാനോ ഉള്ള ആത്മാര്‍ഥമായ ഒരു ശ്രമവും മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആ സര്‍ക്കാരുകളൊക്കെ പലരുമായി ചേര്‍ന്ന് 'അഡ്ജസ്റ്റ്‌മെന്റ്റ് പൊളിറ്റിക്‌സ്' കളിച്ചു.

ഇത്തരം 'അഡ്ജസ്റ്റ്‌മെന്റ്റ് പൊളിറ്റിക്‌സാണ്' ഇന്നിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ വിനയാകുന്നത്. ഭുമിയിടപാട്, അനധികൃത ഖനനം, ബി.ജെ.പി. കേന്ദ്ര നേതാക്കള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട ഡയറികള്‍ തുടങ്ങിയ അനേകം ആരോപണങ്ങളില്‍ കര്‍ണാടകത്തിലെ ബി.എസ്. യെദൂരപ്പക്ക് എതിരേ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപടികളെടുത്തില്ല. മധ്യ പ്രദേശില്‍ ബി. ജെ. പി. ഭരിച്ചപ്പോള്‍ വ്യാപം ആഴിമതി കേസില്‍ നടന്ന നീണ്ട കൊലപാതക പരമ്പരകള്‍ പോലൊന്നുള്ള ഭയാനകമായ ഒന്ന് സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനെതിരെ സര്‍ക്കാര്‍ നിയമങ്ങളുമായി ബന്ധപ്പെട്ട കോടികളുടെ വ്യാപം അഴിമതിയുടെ അന്വേഷണം വന്നപ്പോള്‍ മുതല്‍ പ്രധാന സാക്ഷികളെല്ലാം ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടു. ശിവരാജ് സിങ് ചൗഹാനെതിരേ പലരും ആരോപിച്ചതുപോലെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സി.ബി.ഐ. ചൗഹാന് ക്ലീന്‍ചിറ്റ് നല്‍കി.

ബി.ജെ.പി. നേതാക്കളായ ബെല്ലാരി സഹോദരങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തിന്റ്റെ സ്ഥിതിയും മറ്റൊന്നല്ല. ഇവര്‍ക്കതിരെ ഉയര്‍ന്ന 16,500 കോടി രൂപയുടെ അനധികൃത ഖനനം സംബന്ധിച്ച അന്വേഷണം സി.ബി.ഐ. വേഗത്തില്‍ പൂര്‍ത്തിയാക്കി. ബി.ജെ.പി. ഭരിക്കുമ്പോള്‍ യുക്തിരഹിതമായ വാദങ്ങള്‍ നിരത്തിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബി.ജെ.പി. നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ, കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാല്‍, വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ശക്തനായ ബി.ജെ.പി. നേതാവായ ഹിമന്ത ബിശ്വ ശര്‍മ്മ - ഇവര്‍ക്കെതിരേയും അനേകം അഴിമതി ആരോപണങ്ങള്‍ വന്നതാണ്. ഇങ്ങനെ പറയാനാണെങ്കില്‍ ഇഷ്ടംപോലെ ബി.ജെ.പി. നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ കുറിച്ച് പറയാം. ഈ ആരോപണങ്ങളൊക്കെ മാധ്യമങ്ങളില്‍ വന്നതുമാണ്. പക്ഷെ കേന്ദ്രത്തിലും, മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരിക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളിലൊന്നും കൃത്യമായ ഒരന്വേഷണവും ഉണ്ടാകില്ല എന്ന് ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റ്റെ രീതികള്‍ അറിയാവുന്ന ആര്‍ക്കും ഊഹിക്കാം. ഭരിക്കുന്ന പാര്‍ട്ടികളുടെ ഏറാന്‍ മൂളികളായി അന്വേഷണ ഏജന്‍സികള്‍ മിക്കപ്പോഴും മാറുകയാണ്.

ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഫോളോ ചെയ്തതു പോലെ മോദിക്കും അമിത് ഷാക്കും എതിരായ കേസുകള്‍ കോണ്‍ഗ്രസ് ഫോളോ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഗതികേട് ചിദംബരത്തിന് ഉണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ ഇപ്പഴത്തെ പ്രധാനമന്ത്രി കസേരയില്‍ മോദിയും ഉണ്ടാവുമായിരുന്നില്ല. 2002 ഗുജറാത്ത് കലാപത്തില്‍ ഇഷന്‍ ജാഫ്രിയെന്ന സ്വന്തം എം.പി. ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിട്ട് പോലും അതിനെതിരെ ശക്തവും ധീരവുമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കായില്ല. യെദൂരപ്പ മുതല്‍ ഇഷ്ടം പോലെ കള്ള പണക്കാരും, കേസില്‍ നിന്നൊഴിവായി കിട്ടാന്‍ ബി.ജെ.പി.-യില്‍ ചേര്‍ന്ന മുകുള്‍ റോയിയെ പോലുള്ള വലിയ കള്ളന്മാരും ഒക്കെ വിലസി നടക്കുമ്പോഴാണ് ചിദംബരത്തിനും മകനും എതിരെയുള്ള ഇപ്പോഴുള്ള കേസുകള്‍. കോണ്‍ഗ്രസ് നേരത്തേ ഭരണത്തിലിരുന്നപ്പോള്‍ പലപ്പോഴും 'അഡ്ജസ്റ്റ്‌മെന്റ്റ് പൊളിറ്റിക്‌സ്' കളിച്ചതാണ് അവര്‍ക്കിപ്പോള്‍ വിനയാകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക