Image

പെണ്‍കുട്ടികളോട്‌ വെറുപ്പ്‌, ഗര്‍ഭഛിദ്രം നടത്തിയത്‌ രണ്ട്‌ തവണ; റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചതായും ജോളി

Published on 08 October, 2019
പെണ്‍കുട്ടികളോട്‌ വെറുപ്പ്‌, ഗര്‍ഭഛിദ്രം നടത്തിയത്‌ രണ്ട്‌ തവണ; റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചതായും ജോളി

കോഴിക്കോട്‌: തനിക്ക്‌ പെണ്‍കുട്ടികളോട്‌ വെറുപ്പായിരുന്നുവെന്നും ആദ്യ ഭര്‍ത്താവ്‌ റോയ്‌ തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായും കൂടത്തായി കൊലപാതക പരമ്‌ബരയിലെ പ്രതി ജോളിയുടെ മൊഴി. 

അതേസമയം പ്രതി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിനുള്ള സഹായം ലഭിച്ച ക്ലിനിക്കില്‍ കൂടുതല്‍ അന്വേഷണം നടത്തും.

പെണ്‍കുട്ടികളായതുകൊണ്ടാണോ അതോ വഴിവിട്ടുള്ള ജീവിതത്തിന്റെ ഭാഗമായാണോ ഗര്‍ഭഛിദ്രം നടത്തിയതെന്നുള്ള കാര്യങ്ങള്‍ പൊലിസ്‌ പരിശോധിക്കും. പെണ്‍കുട്ടികളോട്‌ വെറുപ്പ്‌ പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിക്കുണ്ടായിരുന്നത്‌. 

റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന്‌ നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിരിച്ചിരുന്നതായി പൊലിസ്‌ കണ്ടെത്തിയിട്ടുണ്ട്‌.
റെഞ്ചിയുടെ മകളെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ജോളി മൊഴിനല്‍കിയിരുന്നു. 

അതേസമയം കുടുംബത്തിന്റെ അഭിമാനമോര്‍ത്താണ്‌ താന്‍ സംഭവങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്ന്‌ ഷാജു പറഞ്ഞു. സിലിക്ക്‌ അന്ത്യചുംബനം നല്‍കിയത്‌ ജോളിയുടെ തന്ത്രമായിരുന്നു. 

സിലിയോട്‌ കാണിച്ച്‌ അപമര്യാദ തങ്ങളുടെ വിവാഹം നടത്താനുള്ള ആദ്യ തറക്കല്ലിടലിന്റെ ഭാഗമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക