Image

പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ സിലിയുടെയും ഷാജുവിന്റെയും മകനെയും ജോളി കൊല്ലുമായിരുന്നുവെന്ന്‌ ബന്ധു

Published on 08 October, 2019
പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ സിലിയുടെയും ഷാജുവിന്റെയും മകനെയും ജോളി കൊല്ലുമായിരുന്നുവെന്ന്‌ ബന്ധു
കോഴിക്കോട്‌ : ജോളി പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ സിലിയുടെയും ഷാജുവിന്റെയും മകനെയും കൊല്ലുമായിരുന്നുവെന്ന്‌ മരിച്ച സിലിയുടെ ബന്ധു സേവ്യര്‍ . ഷാജുവിന്റെ മകള്‍ കണ്ടു വയസ്സുകാരി ആല്‍ഫിന്‍ മരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന്‌ ചില ബന്ധുക്കള്‍ പറഞ്ഞിരുന്നു.

 ഷാജുവും പിതാവ്‌ സക്കറിയയുമാണ്‌ അന്നതിനെ എതിര്‍ത്തതെന്നും സേവ്യര്‍ പറഞ്ഞു.

ജോളിയെ അറസ്റ്റ്‌ ചെയ്‌തില്ലായിരുന്നുവെങ്കില്‍ ഇനിയും ആരെങ്കിലുമൊക്കെ ഇല്ലാതായേനെ . സിലിക്ക്‌ ജോളിയാണ്‌ കഷായം വാങ്ങി നല്‍കിയത്‌.

സിലിക്ക്‌ ക്ഷീണമാണെന്ന്‌ പറഞ്ഞപ്പോള്‍ ഒരു വൈദ്യരുടെ അടുത്തു കൊണ്ടുപോയി ജോളി കഷായം വാങ്ങികൊടുത്തിരുന്നു. അതിനെ തുടര്‍ന്നാണ്‌ സിലി തലകറങ്ങി ആശുപത്രിയിലായത്‌ .തുടര്‍ന്നാണ്‌ മരിച്ചതെന്ന്‌ ബന്ധു പറഞ്ഞു.


ഷാജുവിന്റെയും ലിസിയുടെയും ഒരു വയസുള്ള മകള്‍ മരിച്ചപ്പോള്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും സിലി എതിര്‍ത്തു. 

സിലിയുടെ സഹോദരനാണ്‌ ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തിന്‌ മുന്‍കയ്യെടുത്തതെന്ന പ്രചാരണം തെറ്റാണ്‌. ഈ വിവാഹത്തില്‍ സിലിയുടെ വീട്ടുകാരില്‍ ചിലര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നു. താനും വിവാഹത്തില്‍ പങ്കെടുത്തില്ലെന്ന്‌ സിലിയുടെ ബന്ധു വി.ഡി സേവ്യര്‍ പറഞ്ഞു.

സിലിയ്‌ക്ക്‌ ഷാജുവും ജോളിയും ഒരുമിച്ച്‌ അന്ത്യചുംബനം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇങ്ങിനെ അന്ത്യ ചുംബനം നല്‍കുന്നതില്‍ അസ്വാഭാവികതയുണ്ട്‌. ഷാജുവും ജോളിയും അവസാനമായപ്പോഴേക്കും അടുപ്പം കുറഞ്ഞിരുന്നുവെന്നു സേവ്യര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക