പുരുഷ വന്ധ്യംകരണത്തിനുള്ള കുത്തിവയ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
Published on 22 November, 2019
ലോകത്തിലാദ്യമായി പുരുഷന്‍മാര്‍ക്കുള്ള വന്ധ്യംകരണ കുത്തിവയ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണു പുതിയ ഗര്‍ഭനിരോധക ഔഷധം കണ്ടെത്തിയത്. ഇത് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു.
നിലവില്‍ വാസക്ടമി ശസ്ത്രക്രിയ മാത്രമാണു പുരുഷന്‍മാര്‍ക്കുള്ള സ്ഥിരമായ പ്രത്യുല്‍പാദന നിയന്ത്രണ മാര്‍ഗം. എന്നാല്‍ ശുക്ലനാളിക്കു സമീപം നല്‍കുന്ന കുത്തിവയ്പിലൂടെ 13 വര്‍ഷം വരെ പ്രത്യുല്‍പാദനം തടയാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മരുന്നിനു പാര്‍ശ്വ ഫലങ്ങളില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. അമേരിക്കയില്‍ ചില സമാനമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. പാര്‍ശ്വഫലത്തെത്തുടര്‍ന്ന് യുകെയില്‍ പഠനം നിര്‍ത്തിവച്ചു.
ബലാത്സഗം ചെയ്യുന്നവര്‍, ബാല പീഡ നടത്തുന്നവര്‍, പുരോഹിതര്‍ എന്നിവര്‍ക്ക് എല്ലാ പന്ത്രണ്ടു വര്‍ഷവും ഇ ശുക്ലനാളിക്കു സമീപം നല്‍കുന്ന കുത്തിവയ്പ്പ് നല്കണം. എന്‍റെ കെട്ടിയോന്‍ ഇടക്കിടെ നാട്ടില്‍ പോകും. എന്നെ കൊണ്ട് പോകില്ല. അടുത്ത പ്രാവശ്യം ഞാനും കൂടെ പോകും. അയാളെ ഞാന്‍ കെട്ടിയിട്ടു കുത്തി വെപ്പിക്കും. മിര്‍ഗ ഡോക്ടര്‍ ആണോ കുത്തി വെക്കുന്നത്.
-സരസമ്മ NY
എന്നെ പറ്റിച്ചല്ലോ സരസംമേ 2019-12-11 13:04:36
ന്യൂയോർക് സരസമ്മേ, നീ നല്ല പണിയാണ് കാണിച്ചത്, എനിക്കുപറ്റിയ അബദ്ധം കൂടി കേൾക്കൂ.
ഇ പ്രാവശ്യം ക്രിസ്സ്മസ്സും ന്യൂയിയറും നാട്ടിൽ ഘോഷിക്കാൻ ടിക്കറ്റ് ബുക്ക് ചെയിതു സന്തോഷിച്ചു ഇരിക്കുക ആയിരുന്നു. അതിയാൻ എല്ലാവർഷവും ൨ പ്രാവശ്യം നാട്ടിൽ പോകും, എന്നെ കൊണ്ടുപോകില്ല. ഞങ്ങൾക്ക് കൊച്ചിയിൽ ഒരു ഫ്ലാറ്റ് ഉണ്ട്. ഐ മലയാളിയിൽ നിങ്ങളുടെ കമന്റ് വായിച്ചു ഞാൻ പൊട്ടിച്ചിരിച്ചു പോയി. അപ്പോൾ അതിയാൻ ചോദിക്കുവാ - എന്താടി ഏലിക്കുട്ടി നീ വാട്സ് ആപ്പിൾ കൊച്ചു പിള്ളേരുമായി സൊള്ളുവാനോ എന്ന്. എനിക്ക് ചൊറിഞ്ഞു കേറി, നാട്ടിൽ കൂടെ കൊണ്ട് പോകാതെ പോയാൽ എന്ന് പേടിച്ചു ഞാൻ നിങ്ങളുടെ കമന്റെ ഉറക്കെ വായിച്ചു കേൾപ്പിച്ചു. പശുവിനെ കുത്തി വെക്കുന്ന ഡോക്ടർ എന്നും കൂട്ടി വായിച്ചു.
കുറെ കഴിഞ്ഞു അതിയാൻ പറയുക ഓ കൊച്ചിയിൽ ഭയങ്കരം പൊല്യൂഷൻ ആണ്, നമുക്ക് കരീബിയനിലോ കോസ്റ്റ റിക്കോയിലോ പോകാം എന്ന്. അയാൾ സ്പാനിഷ് പെണ്ണുങ്ങളുമായി കൂത്താടാൻ പോകുവാ. ഞാൻ ഇനി എന്ത് ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല