Image

ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം

പി പി ചെറിയാന്‍ Published on 30 December, 2019
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്സ്): ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11.30 ന് വൈറ്റ് സെറ്റില്‍മെന്റ് വെസ്റ്റ് ഫ്രീവേയിലുള്ള ചരാ#ച്ച് ഓഫ് ക്രൈസ്റ്റില്‍ ഉണ്ടായ വെടിവെപ്പില്‍ തോക്ക് ധാരി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു പള്ളിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് സന്ദര്‍ഭോചിതമായി ഇടപെടുകയും, അക്രമിയെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ ഉയരുമായിരുന്നുവെന്ന് വൈറ്റ് സെറ്റില്‍മെന്റ് പോലീസ് ചീഫ് ജെ പി ബീവറിങ്ങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ ആരാധനയ്ക്കായി നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. ചര്‍ച്ചിന്റെ പിന്‍ നിരയില്‍ നീളമുള്ള കറുത്ത കോട്ട് ധരിച്ചു ഇരുന്നിരുന്ന ഒരാള്‍ അവിടെ നിന്നും എഴുന്നേറ്റ് സമീപത്തുണ്ടായിരുന്ന ആള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാമതും വെടിയുതിര്‍ത്ത് കഴിയുന്നതിന് മുമ്പ് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ട അക്രമിയുടെ ജീവനെടുത്തു. ഓരാള്‍ സംഭവസ്ഥലത്തുവെച്ചു മറ്റു രണ്ട്‌പേര്‍ പിന്നീടുമാണ് മരിച്ചത്. മരിച്ചവരേ കുറിച്ചോ, അക്രമിയെ കുറിച്ചോ പോലീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

2017 നവംബര്‍ 5 ടെക്‌സസ്സിലെ സതര്ഡലാന്റ് സ്പ്രിംഗങ്ങ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 26 വയസ്സുക്കാരന്‍ 26 പേരെ വെടിവെച്ച് കൊല്ലുകയും 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായിരുന്നു യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചര്‍ച്ച് വെടിവെപ്പ്.
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്- തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക