Image

കുടുംബത്തിന്‌ ഐശ്വര്യം ലഭിക്കാന്‍ വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെകൊണ്ട്‌ വിവാഹം കഴിപ്പിച്ചു, അമ്മയുള്‍പ്പടെ 3പേര്‍ അറസ്റ്റില്‍

Published on 26 January, 2020
കുടുംബത്തിന്‌ ഐശ്വര്യം ലഭിക്കാന്‍ വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെകൊണ്ട്‌ വിവാഹം കഴിപ്പിച്ചു, അമ്മയുള്‍പ്പടെ 3പേര്‍ അറസ്റ്റില്‍


ബാലരാമപുരം: പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനുമുള്‍പ്പെടെ മൂന്ന്‌ പേര്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. വെടിവെച്ചാന്‍കോവിലിന്‌ സമീപം വാടകയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീയും ഇവരുടെ രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ്‌ പിടിയിലായത്‌. 

സ്‌ത്രീയുടെ ഭര്‍ത്താവ്‌ നേരത്തെ മരിച്ചു. അമ്മൂമ്മയ്‌ക്ക്‌ ഒപ്പം കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ എട്ട്‌ മാസം മുമ്‌ബ്‌ അമ്മ വാടകവീട്ടിലേക്ക്‌ കൂട്ടികൊണ്ടുവരികയായിരുന്നു. 

കുടുംബ ഐശ്വര്യം കിട്ടാന്‍ പെണ്‍കുട്ടി മന്ത്രവാദിയെ കല്യാണം കഴിക്കണമെന്ന രണ്ടാം ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ വച്ച്‌ താലികെട്ടി മന്ത്രവാദിക്ക്‌ കൈമാറുകയും ചെയ്‌തു.

മന്ത്രവാദിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി വീട്ടില്‍ നിന്നു രക്ഷപ്പെട്ട്‌ അമ്മൂമ്മയുടെ വീട്ടിലെത്തി കാര്യം പറഞ്ഞതിനെ തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ക്ക്‌ വിവരം കൈമാറുകയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മക്കും കൂട്ടാളികള്‍ക്കുമെതിരെ കേസടുക്കുകയുമായിരുന്നു.

 രണ്ടാനച്ഛന്‍ നാല്‌ വര്‍ഷം മുമ്‌ബ്‌ പെണ്‍കുട്ടിയുടെ ചേച്ചിയെ പീഡിപ്പിച്ച കേസില്‍ ജയില്‍വാസമനുഷ്‌ഠിച്ചിട്ടുണ്ട്‌. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ്‌ നടത്തിയ തെരച്ചിലില്‍ മന്ത്രവാദി ആലുവിള വണ്ടിത്തടം കരിംപ്ലാവിള പുത്തന്‍വീട്ടില്‍ സുനു എന്ന്‌ വിളിക്കുന്ന വിനോദിനെ (30)യും രണ്ടാനച്ഛനെയും അമ്മയെയും പിടികൂടുകയായിരുന്നു.
 പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക