Image

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോണ്‍ഫെറന്‍സ്, ഫെബ്രുവരി 12 ന്

ചാക്കോ കളരിക്കല്‍ Published on 28 January, 2020
കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോണ്‍ഫെറന്‍സ്, ഫെബ്രുവരി 12 ന്
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത്  ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചു കൊള്ളുന്നു.വിഷയം:'കേരളത്തിലെ കന്ന്യാസ്ത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍’.വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ (AKCAAC) ജനറല്‍ സെക്രട്ടറി ശ്രീ ജോസഫ് വെളിവില്‍ (Joseph Velivil).

കേരളത്തിലെ കന്ന്യാസ്ത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍ അനവധിയാണെന്ന് നമുക്കറിയാം. അഭയ കേസുമുതല്‍ ഈ അടുത്തകാലത്ത്  എറണാകുളത്ത് പച്ചാളം സെന്‍റ് ജോസഫ് കോണ്‍വെന്‍റിലെ കന്ന്യാസ്ത്രിയായിരുന്ന ഡെല്‍സിവരെ നീളുന്ന ഒരു ലിസ്റ്റാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ മുമ്പിലുള്ളത്. അധികാരികളില്‍നിന്നുള്ള മാനസിക പീഡനത്തെയും പുരോഹിതരില്‍നിന്നുള്ള ലൈംഗികാക്രമണങ്ങളെയും തുടര്‍ന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് പെരുവഴിയിലേയ്ക്ക് വെറുംകൈയ്യോടെ ഇറങ്ങേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്. സഭ അതിന്‍റെ മൂല്യങ്ങള്‍ക്കനുസൃതമായി കന്ന്യാസ്ത്രികളോട് പെരുമാറിയിരുന്നെങ്കില്‍, പുരോഹിത ലൈംഗിക പീഡനങ്ങളെ എത്രയും വേഗം പരിഹരിച്ച് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ച് നീക്കം ചെയ്തിരുന്നെങ്കില്‍,കന്ന്യാസ്ത്രികള്‍ക്ക്അവര്‍ അര്‍ഹിക്കുന്ന ന്യായമായ നീതിലഭിക്കുകയുംനല്ലവരായ പുരോഹിതരുടെയുംകത്തോലിക്ക സഭയുടെയും സല്‍പ്പേരിന് കളങ്കംവരാതെ സൂക്ഷിക്കുകയും ചെയ്യാമായിരുന്നു.കന്ന്യാസ്ത്രികളുടെയും വിശ്വാസികളുടെയും മാധ്യമങ്ങളുടെയും ശബ്ദം ശ്രവിക്കാന്‍ കൂട്ടാക്കാതെ, കാടന്‍ നീതിയുടെ വക്താക്കളായ സഭാധികാരികള്‍ 'സിസ്റ്റത്തെ ചൊറിയാന്‍ വരണ്ടെന്ന്' എന്നുവെച്ചാല്‍,'ഠവല ഇവൗൃരവ ശ െുലൃളലര േലഃമരഹ്യേ വേല ംമ്യ ശ േശ'െ എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. പുരോഹിതര്‍ കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യം ദീര്‍ഘകാലം സഭാ മേലധികാരികള്‍ രഹസ്യമായി സൂക്ഷിച്ചു. അതിനിടെ ലോകമെമ്പാടുമുള്ള കന്ന്യാസ്ത്രികള്‍ക്കിടയില്‍ #ചൗിഠെീീചലനവുമുണ്ടായി. ഒടുവില്‍ പുരോഹിതര്‍ കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സഭയില്‍ തുടരുന്ന പ്രശ്‌നമാണെന്ന് ഫ്രാന്‍സിസ് പാപ്പ പറയേണ്ടിയും വന്നു. കാരുണ്ണ്യപ്രവര്‍ത്തികള്‍, അനുകമ്പപ്രവര്‍ത്തികള്‍, സ്‌നേഹപ്രവര്‍ത്തികള്‍ എല്ലാം ചെയ്യേണ്ട സഭ അനുസരണം എന്ന വ്രതത്തിന്‍റെ മറവില്‍നിലാരമ്പരുംനിര്‍ദോഷികളുമായ കന്ന്യാസ്ത്രികള്‍ക്കെതിരായി അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. സഭാനേതൃത്വത്തിന് യഥാര്‍ത്ഥ ജീവിതവുമായി സമ്പര്‍ക്കമേയില്ലായെന്നാണ് അത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

കത്തോലിക്ക സഭ പുറംതള്ളുകയും സ്വയംവിട്ടുപോകുകയും ചെയ്യുന്ന കന്ന്യാസ്ത്രികള്‍ ഉപജീവനമാര്‍ഗമായി ലൈംഗിക തൊഴിലാളികളാകുന്നു എന്ന വര്‍ത്തവരെ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപ്പോള്‍ ദൈവതേജസിലും ദൈവചൈതന്യത്തിലും ദൈവസദൃശ്യത്തിലും ഉരുവാക്കപ്പെട്ട വ്യക്തിത്വത്തെമനസ്സിലാക്കാനും അതിനനുസൃതമായി പെരുമാറാനുംസഭാധികാരം പരാജപ്പെടുകയാണ്.കന്ന്യാസ്ത്രി മഠങ്ങളുടെ മേലധികാരികള്‍ സ്‌നേഹംകൊണ്ട് കുരിശുമരണം ഏറ്റെടുത്തയേശുവിനെതിരസ്കരിക്കുയാണ്.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന് എഞ്ചിനീറിംഗ് ബിരുദംനേടി മൂന്ന് പതിറ്റാണ്ടിലേറെക്കാലം വിദേശത്ത് ഔദ്യോഗിക ജീവിതം നയിച്ച ശ്രീ വെളിവില്‍ തന്‍റെവിരമിക്കലിനുശേഷം കൊച്ചിയില്‍തന്നെ താമസമാക്കി. 2004 മുതല്‍ നാളിതുവരെ അദ്ദേഹം മുഴുവന്‍ സമയവും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാവൃതനായിരിക്കുകയാണ്. കത്തോലിക്ക സഭയില്‍ പ്രത്യേകിച്ച്  അദ്ദേഹം അംഗമായിരിക്കുന്ന ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ സഭാമേലധികാരികള്‍ ധിക്കാരപരമായി പെരുമാറിയാല്‍ അതിനെ അദ്ദേഹം സധൈര്യം ചോദ്യം ചെയ്യും.കൊച്ചി രൂപതയുടെ മുന്‍ ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെതിരായി സംഘടിപ്പിച്ച ജാഥയെ അദ്ദേഹം നയിച്ചു. കൊച്ചി ഭാഗത്ത് ഒരു പാവപ്പെട്ട വിശ്വാസിയെ വികാരി സിമിത്തേരിയില്‍ അടക്കാന്‍ സമ്മതിച്ചില്ല. അതിനെതിരായി കേസുകൊടുത്ത് അനുകൂല വിധിസമ്പാദിച്ച് അയാളുടെ ശവശരീരം മാന്തിയെടുത്ത് സിമിത്തേരിയില്‍ അടക്കം ചയ്യുകയും കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങികൊടുക്കുകയും ചെയ്തു. ദേവാലയങ്ങളില്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുന്നതിനെതിരെയും നിര്‍ബന്ധിത ദശാംശം പിരിക്കുന്നതിനെതിരെയും കേസുകള്‍കൊടുത്ത് അനുകൂല വിധികള്‍ സമ്പാദിച്ചിട്ടുണ്ട്. സഭാധികാരികളുടെ അെ്രെകസ്തവ നിലപാടിനെ നിരന്തരം നിര്‍ഭയം വിമര്‍ശിക്കുന്ന ഒരാളാണ് ജോസഫ്‌സാര്‍. പാലായിലെ കെസിആര്‍എം സംഘടനാ പ്രവര്‍ത്തനങ്ങളിലെ സ്ഥിര സാന്നിധ്യമാണദ്ദേഹം.ചര്‍ച്ച് ട്രസ്റ്റ് ബില്ലിനുവേണ്ടി രാപകലില്ലാതെ യാത്രചെയ്ത് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 27, 2019ല്‍ തിരുവനന്തപുരത്തു നടന്ന ജാഥയും ധര്‍ണയും വിജയിപ്പിക്കാന്‍ റമ്പാച്ചനോടും അഡ്വ ബോറിസ് പോളിനോടുമൊപ്പംനിന്ന് അദ്ദേഹംനേതൃത്വം നല്‍കി.കേരള സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കിടെ കേരള ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട്, സ്‌റ്റേറ്റ് പ്രസിഡണ്ട്, ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടഅനേകം പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ഫ്രാങ്കോമുളക്കല്‍ വിഷയത്തിലും സിസ്റ്റര്‍ ലൂസി കളപ്പുര വിഷയത്തിലും ശ്രീ വെളിവിലിന്‍റെ പങ്കാളിത്തം എടുത്ത് പറയേണ്ടതുതന്നെയാണ്.അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ (AKCAAC) ഇപ്പോഴത്തെജനറല്‍ സെക്രട്ടറിയാണ് ശ്രീ ജോസഫ് വെളിവില്‍ (Joseph Velivil).

സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ കന്ന്യാസ്ത്രികളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും വേട്ടയാടുമെന്നും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്നും അക്കമിട്ട് വിശദീകരിക്കുന്ന ഒരു ചരിത്രസംഭവമായിരിക്കും ശ്രീ ജോസഫ് വെളിവിലിന്‍റെ വരാന്‍പോകുന്ന ആ പ്രഭാഷണം.കാരണം, കന്ന്യാസ്ത്രികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും ആഴത്തില്‍ പഠിക്കുകയും ആ വിഷയത്തില്‍ പതിറ്റാണ്ടുകള്‍ പയറ്റി തെളിയുകയും ചെയ്തിട്ടുള്ളമികച്ച വ്യക്തിത്വത്തിന്‍റെ ഉടമയാണദ്ദേഹം.വരുവിന്‍ നമുക്ക് അദ്ദേഹത്ത ശ്രവിക്കാം.

അവതരണത്തിനുശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.പിന്നീടുള്ള ചര്‍ച്ചയിലുംപങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വംക്ഷണിച്ചുകൊള്ളുന്നു.
ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക