Image

ഇങ്ങനെ ചാണകക്കുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും! ബാലചന്ദ്രമേനോനെ വിമര്‍ശിച്ച് എം എ നിഷാദ്

Published on 06 February, 2020
ഇങ്ങനെ ചാണകക്കുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും! ബാലചന്ദ്രമേനോനെ വിമര്‍ശിച്ച് എം എ നിഷാദ്

ബാലചന്ദ്രമേനോനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ് രംഗത്ത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെച്ച് കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്ത കുറിപ്പാണ് നിഷാദിനെ ചൊടിപ്പിച്ചത്. 'നിയമസഭയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയാല്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രസക്തി എന്ത്' എന്നായിരുന്നു ബാലചന്ദ്രമേനോന്റെ കുറിപ്പ്.

ഇതിനെതിരെയായിരുന്നു മേനോന്റെ തന്നെ ചില ചിത്രങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് കൊണ്ടുള്ള നിഷാദിന്റെ പരിഹാസം. 'പട്ടും വളയും നേടിയെടുക്കാന്‍ ,വെറും ഒറ്റ് കാരന്റ്റെ റോള്‍ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരില്ല... ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റെ ഇടക്ക് കോലിട്ട് ഇളക്കരുതേ...ജനം താരാട്ട് പാടി ഉറക്കും, ജന്മാന്തരങ്ങളോളം..' എന്നാണ് നിഷാദിന്റെ വിമര്‍ശന കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദേ ഇങ്ങോട്ട് നോക്കിയേ...കാര്യം നിസ്സാരമാ..പക്ഷെ പ്രശ്നം ഗുരുതരമാണല്ലോ മേനനേ...മേനോന്‍ തന്റെ മണിച്ചെപ്പ് തുറന്ന്, നയം വ്യക്തമാക്കിയിട്ടുണ്ട്...സ്വന്തമായിട്ട് കുഴപ്പമുണ്ടോ എന്ന് നാട്ടുകാരോട് ചോദിച്ചാല്‍, ഇങ്ങനെ ചാണകകുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍,ആളുകള്‍ ചിരിയോട് ചിരിയായിരിക്കും...അവര്‍ ചിലപ്പോള്‍ വിചാരണയും ചെയ്യും..മേനോന്‍ പണ്ടേ പൈങ്കിളി കഥയില്‍ മിടുക്കനായത് കൊണ്ട്,കേരളത്തില്‍ ഈ വക ജല്പനങ്ങളൊക്കെ കേള്‍ക്കാത്ത ശബ്ദങ്ങളുമായിരിക്കും...
പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വാചക കസര്‍ത്ത് നടത്തുന്ന മേനന്‍ ഒന്നു വിശദീകരിക്കാമോ...ഒരു ജനതയുടെ അതി ജീവനത്തിന്റെ
 പ്രശ്നമാണിത് മേനോനേ..
ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതി,ഭരണഘടനക്ക് വിരുദ്ധമായി,ഒരു മതത്തേ മാത്രം ഒഴിവാക്കി കൊണ്ടുളള നിയമത്തേ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ ? അതിന് മാത്രം ഉത്തരം തന്നാല്‍ മതി..
ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ 

പട്ടും വളയും നേടിയെടുക്കാന്‍ ,വെറും ഒറ്റ് കാരന്റ്റെ റോള്‍ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരില്ല... ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റ്റെ ഇടക്ക് കോലിട്ട് ഇളക്കരുതേ...ജനം താരാട്ട് പാടി ഉറക്കും,ജന്മാന്തരങ്ങളോളം...







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക