Image

പഞ്ചാബില്‍ പോലീസുകാരന്‍ എകെ-47 തോക്കുപയോഗിച്ച്‌ ഭാര്യയെയും ബന്ധുക്കളെയും വെടിവെച്ചുകൊന്നു

Published on 16 February, 2020
പഞ്ചാബില്‍ പോലീസുകാരന്‍ എകെ-47 തോക്കുപയോഗിച്ച്‌ ഭാര്യയെയും ബന്ധുക്കളെയും വെടിവെച്ചുകൊന്നു

അമൃത്സര്‍: പോലീസുകാരന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ച്‌ കൊന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായ കുല്‍വീന്ദ്രര്‍ സിങ്ങാണ് ഭാര്യയെയും ബന്ധുക്കളെയും എകെ 47 തോക്കുപയോഗിച്ച്‌ വെടിവെച്ചുകൊന്നത്.

കുല്‍വീന്ദറിന്റെ ഭാര്യ രജ്‌വീന്ദര്‍ സിങ്, അവരുടെ മാതാവ് സുഖ്വീന്ദര്‍ സിങ്, സഹോദരന്‍ ജസ്‌കരണ്‍ സിങ്, ജസ്‌കരണിന്റെ ഭാര്യ ഇന്ദ്രജിത് സിങ് എന്നിവരാണ് മരിച്ചത്. ജസ്‌കരണ്‍ സിങിന്റെ മകള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

രജ്‌വീന്ദറും ബന്ധുക്കളുമായി കുല്‍വീന്ദ്രര്‍ സിങ്ങിന് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളുണ്ടായിരുന്നു.ശനിയാഴ്ച ഭാര്യയുമൊത്ത് ഇയാള്‍ അവരുടെ വീട്ടില്‍ എത്തുകയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുംചെയ്തിരുന്നു തുടര്‍ന്നാണ് കുല്‍വീന്ദ്രര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവ സമയത്ത് കുല്‍വീന്ദ്രര്‍ മദ്യപിച്ചിരുന്നു.

ധരംകോട്ട് പോലീസ് സ്‌റ്റേഷനില്‍ ടിയര്‍ ഗ്യാസ് സ്‌ക്വാഡില്‍ ജോലിചെയ്യുന്ന ഇയാളുടെ പേരില്‍ അനുവദിച്ചതാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ച എകെ 47 തോക്ക്. കുല്‍വീന്ദ്രര്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ധരംകോട്ട് പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക