Image

ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ശുപാര്‍ശ

Published on 18 February, 2020
ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ശുപാര്‍ശ
പാരീസ്: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ന്റെ ശുപാര്‍ശ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഫെബ്രുവരി 21 ന് ഉണ്ടാകുമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വര്‍ഷം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. എഫ്എടിഎഫിനെയും പാശ്ചാത്യ രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹാഫിസ് 
സയീദിന് പാക് കോടതി തടവുശിക്ഷ വിധിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.

ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ പാകിസ്താന് 39 ല്‍ 12 വോട്ടുകള്‍ ലഭിക്കണം. എന്നാല്‍, കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ അവര്‍ക്ക് മൂന്ന് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ മാസം ചേര്‍ന്ന എഫ്എടിഎഫിന്റെ യോഗത്തില്‍ ചൈനക്ക് പുറമെ മലേഷ്യയുടെയും തുര്‍ക്കിയുടെയും പിന്തുണ പാകിസ്താന് ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക